കാഞ്ഞങ്ങാട്: റെയിൽപാളത്തിൽ നിൽക്കുന്ന ഫോട്ടോ പെൺസുഹൃത്തിന് അയച്ചുനൽകിയ ശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. ഷൊർണൂർ കൈലിയാട് സ്വദേശി അഭിഷേകിനെയാണ് (19)കാഞ്ഞങ്ങാടിനു സമീപം മാണിക്കോത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി10 ഓടെയായിരുന്നു സംഭവം. വിവാഹവീടുകളിൽ ലൈറ്റ് ആൻഡ് സൗണ്ട് ഒരുക്കുന്ന ജോലിയുമായി ബന്ധപ്പെട്ടാണ് കാഞ്ഞങ്ങാട്ടെത്തിയിരുന്നത്. ഇത്തരം ജോലികൾക്ക് കരാർ എടുക്കുന്ന പട്ടാമ്പിയിലെ സ്ഥാപനത്തിനു കീഴിലാണ് അഭിഷേക് ജോലിചെയ്തിരുന്നത്. ഇയാൾ റെയിൽപാളത്തിൽ നിൽക്കുന്ന ഫോട്ടോ അയച്ചുകിട്ടിയ ഉടൻതന്നെ പെൺകുട്ടി അത് പട്ടാമ്പിയിലെ സ്ഥാപന ഉടമയ്ക്ക് അയച്ചുനൽകിയിരുന്നു. അദ്ദേഹം പെട്ടെന്നുതന്നെ അത് കാഞ്ഞങ്ങാട്ടെ ഹോട്ടൽമുറിയിൽ അഭിഷേകിനൊപ്പം താമസിച്ചിരുന്ന മാനേജർക്ക് അയച്ചുനൽകിയെങ്കിലും മാനേജർ അഭിഷേകിനെ വിളിക്കുമ്പോഴേക്കും അപകടം നടന്നുകഴിഞ്ഞിരുന്നു. പോലീസാണ് മാനേജരുടെ കോൾ എടുത്തത്. ഇതോടെയാണ് മരിച്ച ആളിനെ തിരിച്ചറിഞ്ഞത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏതാനും ദിവസങ്ങളായി അഭിഷേകിന് എന്തോ മാനസിക വിഷമമുള്ളതുപോലെ…
Read MoreCategory: Top News
വലതുതരംഗത്തിൽ വീഴുന്നത് ഒരു ഡസൻ മന്ത്രിമാർ; തന്റെ വിജയത്തിൽ മുഖ്യമന്ത്രി വേവലാതിപ്പെടേണ്ട; പിണറായി നുണയനെന്ന് വി.ഡി.സതീശൻ
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും, 2001ൽ പോലും കാണാനാവാത്തത്ര യുഡിഎഫ് തരംഗമാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലത്തിലെ ഫലത്തെ കുറിച്ച് മുഖ്യമന്ത്രി വേവലാതിപ്പെടേണ്ടെന്നും 25 കൊല്ലമായി തന്നെ വിജയിപ്പിക്കുന്ന മണ്ഡലമാണ് ഇതെന്നും ഓരോ തവണയും ഭൂരിപക്ഷം ഉയർത്തുന്ന അപൂർവ റെക്കോർഡ് മണ്ഡലത്തിലുണ്ടെന്നും സതീശൻ വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു ഡസൻ മന്ത്രിമാർ തോൽക്കാൻ പോകുകയാണെന്നും സതീശൻ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഏറ്റവുമധികം നുണ പറഞ്ഞത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത്തവണ ഒരു സീറ്റ് പോലും ലീഗ് കൂടുതൽ ചോദിച്ചില്ല. കോൺഗ്രസിന് മൂന്ന് സീറ്റ് അധികം കിട്ടുകയും ചെയ്തുവെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു.
Read Moreമകന് ലഹരി നൽകുന്നത് വിലക്കിയിട്ടും തുടർന്നു; യുവാവിനെ കുത്തിപരിക്കേൽപിച്ചു അച്ഛൻ; ഗുരുതര പരിക്കേറ്റ വിജിൻ കാപ്പ കേസ് പ്രതി
തിരുവനന്തപുരം: മകനെ ലഹരിക്ക് അടിമയാക്കിയ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അച്ഛൻ പിടിയിൽ. കടകംപള്ളി സ്വദേശി സതീഷ് കുമാർ ആണ് പിടിയിലായത്. സതീഷ് കുമാറിന്റെ മകന്റെ സുഹൃത്ത് വിജിൻ വിക്ടർ (32) ആണ് ആക്രമിക്കപ്പെട്ടത്. മകന് ലഹരി എത്തിച്ചുനൽകുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സതീഷ് കുമാർ പല തവണ വിലക്കിയിട്ടും മകന് വിജിൻ കഞ്ചാവും മദ്യവും എത്തിച്ചു നൽകിയിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച വൈകിട്ട് കരിക്കകം റെയിൽവേ പാലത്തിന് സമീപത്ത് വച്ചാണ് തർക്കമുണ്ടായത്. സതീഷ് കുമാർ വിജിനെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വിജിൻ വിക്ടർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിജിൻ പേട്ട പോലീസ് സ്റ്റേഷനിൽ കാപ്പ ഉൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ സതീഷ് കുമാറിനെ റിമാൻഡ് ചെയ്തു.
Read Moreസിപിഐ ഓഫീസിൽ കർഷകൻ ജീവനൊടുക്കി; ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാർ; സ്ഥലത്ത് സംഘർഷാവസ്ഥ
കോട്ടയം: സിപിഐ ഓഫീസിൽ കർഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വൈക്കം സ്വദേശി ചെല്ലപ്പൻ പുളിക്കശേരിയാണ് സിപിഐയുടെ തലയാഴം ഓഫീസിൽ തൂങ്ങിമരിച്ചത്. സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം നശിപ്പിച്ചെന്ന് ചെല്ലപ്പൻ പരാതിപ്പെട്ടിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങളിൽ സിപിഐ നേതൃത്വത്തിനെതിരെ വിമർശനവും ഉന്നയിച്ചിരുന്നു. ആർഡിഒ എത്താതെ മൃതദേഹം അഴിച്ച് മാറ്റാനാവില്ലെന്ന് നാട്ടുകാരും ബന്ധുക്കളും അറിയിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോൾ ദിശ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
Read Moreവോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ ആക്രമിച്ചു: പിന്നിൽ എസ്എഫ്ഐ പ്രവർത്തകരെന്ന് ആരോപണം
കാസർഗോഡ്: കാഞ്ഞങ്ങാട് നെഹ്റു കോളജിൽ വോട്ട് ചോദിക്കാനെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി. വോട്ട് ചോദിക്കാൻ കോളേജിൽ എത്തിയപ്പോള്‍ തടയുകയും പിടിച്ച് തള്ളുകയും ചെയ്തുവെന്ന് സന്ദീപ് വാര്യര്‍ ആരോപിച്ചു. തന്റെ കൂടെയുള്ള പ്രവര്‍ത്തകരെയും മര്‍ദിച്ചുവെന്നും പിന്നിൽ എസ്എഫ്ഐ പ്രവര്‍ത്തകരാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. സംഭവത്തിൽ സന്ദീപ് വാര്യര്‍ അടക്കം അഞ്ചുപേരെ തൃക്കരിപ്പുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More“സുജാത നായന്മാരുടെ വീട്ടിലെ പോകൂ, നായർ ആണെന്ന് അറിയിക്കാൻ മുല്ലപ്പൂവും ചൂടുന്നു; തന്റെ സഹോദരനെ കൊന്നത് എസ്എഫ്ഐ ക്രിമിനലുകളെന്ന് ജി.സുധാകരൻ
ആലപ്പുഴ: സിപിഎമ്മിന്റെ മുതിർന്ന വനിതാ നേതാവ് സി.എസ്. സുജാതക്കെതിരെ ജാതി പരാമർശവുമായി ജി. സുധാകരൻ. അമ്പലപ്പുഴ മണ്ഡലത്തിലെ പറവൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് സുധാകരൻ സുജാതയ്ക്കെതിരെ വിവാദപരാമർശം നടത്തിയത്. “സുജാത നായന്മാരുടെ വീട്ടിലെ പോകൂ. നായർ ആണെന്ന് മനസിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും വച്ചാണ് പോകുന്നത്. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ല.’ സുധാകരൻ പറഞ്ഞു. അവരുടെ സ്ഥലം കായംകുളം ആണ്, എന്നിട്ട് അമ്പലപ്പുഴയിൽ വന്ന് നിൽക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി നായരെയും ധീവരനെയും തെറ്റിക്കാൻ നടക്കുകയാണെന്നും സുധാകരൻ ആക്ഷേപിച്ചു. സഹോദരൻ ഭുവനേശ്വരന്റെ മരണത്തിന് കാരണം എസ്എഫ്ഐ ക്രിമിനലുകളാണെന്നും സുധാകരൻ ആരോപിച്ചു.
Read Moreഇപ്പം ഒരു വിവരം കിട്ടിയില്ലേ… വിവരാവകാശത്തിന് മറുപടി നൽകിയില്ല; പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷൻ
എരുമേലി : വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ ആൾക്ക് മറുപടി നൽകാതിരുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് പതിനായിരം രൂപ പിഴ ചുമത്തി വിവരാവകാശ കമ്മീഷൻ. മുമ്പ് എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരുന്ന, ഇപ്പോൾ തിടനാട് പഞ്ചായത്ത് സെക്രട്ടറിയായ പി.പി. മണിയപ്പനാണ് പിഴ ചുമത്തി മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ ഉത്തരവിട്ടത്. പി.പി. മണിയപ്പൻ എരുമേലി പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ കഴിഞ്ഞ വർഷം ഏപ്രിൽ 22ന് എരുമേലി സ്വദേശി പുത്തൻവീട്ടിൽ പി.എച്ച്. റഷീദ് തന്റെ കെട്ടിടത്തിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്കു മറുപടി ലഭിക്കാതെവന്നതോടെയാണ് വിവരാവകാശ കമ്മീഷനിൽ പരാതി നൽകിയത്. തുടർന്ന് വിവരാവകാശ കമ്മീഷൻ ഹിയറിംഗ് നടത്തിയ ശേഷമാണ് കുറ്റക്കാരനെന്നു കണ്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തിയത്. സ്ഥലംമാറ്റം ലഭിച്ചുപോയതിനാലാണ് മറുപടി നൽകാൻ കഴിയാതിരുന്നതെന്ന് പി.പി. മണിയപ്പൻ നൽകിയ വിശദീകരണം സ്ഥലം മാറ്റം ലഭിക്കുന്നതു വരെയുള്ള സമയത്ത്…
Read Moreഇനി നമ്മൾ എന്തു ചെയ്യും മല്ലയ്യ…ന്യൂ ജെന്‍ വോട്ടര്‍മാരുടെ മനസും, വിദേശ കുടിയേറ്റവും; തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആധികയറി മുന്നണികള്‍
കോട്ടയം: ന്യു ജെന്‍ വോട്ടര്‍മാരുടെ മനസ് ആര്‍ക്കൊപ്പം… വിദേശ കുടിയേറ്റം എങ്ങനെ ബാധിക്കും… തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആധികയറി മുന്നണികള്‍. അത്യുഗ്രന്‍ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ നിര്‍ണായകമാകുന്ന ന്യൂജെന്‍, പ്രവാസിവോട്ടുകള്‍ എങ്ങനെ ചെയ്യിക്കുമെന്നതില്‍ ഒരു ധാരണയുമില്ല പാര്‍ട്ടികള്‍ക്ക്. പരമാവധി പ്രവാസി വോട്ടര്‍മാരെ നാട്ടില്‍ എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും പശ്ചിമേഷ്യന്‍ യുദ്ധം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിദേശകുടിയേറ്റം ഏറെയുള്ള സ്ഥലങ്ങളിലെല്ലാം തദ്ദേശ തെരഞ്ഞെടുപ്പില്‍ പോളിംഗ് കുറഞ്ഞിരുന്നു. ജോലിക്കായും പഠനത്തിനായുമുള്ള കുടിയേറ്റം പോളിംഗിനെ ബാധിക്കുന്നതായാണ് സമീപകാല തെരഞ്ഞെടുപ്പുകളില്‍ കാണുന്നതെന്നും രാഷ്ട്രീയ നേതാക്കൾ പറയുന്നു. യുവതലമുറയുടെ രാഷ്ട്രീയ ആഭിമുഖ്യം കുറയുന്നതും പാര്‍ട്ടികളെ നിരാശപ്പെടുത്തുന്നു. ബംഗളൂരുവിലും ചെന്നൈയിലും ജോലി ചെയ്യുന്നവരില്‍ പലരും വോട്ട് ചെയ്യാനായി നാട്ടില്‍ എത്താന്‍ ആഗ്രഹിക്കുന്നവരല്ലെന്നതും പാര്‍ട്ടി നേതാക്കളെ അസ്വസ്ഥരാക്കുന്നു.
Read More“എനിക്ക് പുറത്ത് ജീവിക്കാൻ മടുപ്പാണ്”… മോഷണക്കേസിൽ പിടിയിലായ അച്ചായി ഷാജിയുടെ ആഗ്രഹം കേട്ട് അമ്പരന്ന് കാഞ്ഞിരപ്പള്ളിയിലെ പോലീസ്
എരുമേലി: കാഞ്ഞിരപ്പള്ളി കാളകെട്ടി ആലുരുമ്പു റോഡിൽ സൈക്കിളിൽ കളിച്ചുകൊണ്ടിരുന്ന 10 വയസുള്ള കുട്ടിയുടെ കഴുത്തിൽ നിന്നു സ്വർണമാല പറിച്ചു മുങ്ങിയ ചിറ്റാർ സ്വദേശിയെ കണ്ടെത്തിയ കാഞ്ഞിരപ്പള്ളി പോലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ തിരക്കി അറിഞ്ഞപ്പോൾ അമ്പരന്നു. പത്തനംതിട്ട ജില്ലയിൽ ചിറ്റാർ വില്ലേജിൽ മണക്കയം പുത്തൻപറമ്പിൽ ഷാജി തോമസി (അച്ചായി ഷാജി -48) നെയാണ് മാല മോഷണ കേസിൽ അറസ്റ്റ് ചെയ്തത്. ഇയാൾ കെഎസ്ആർടിസി ബസും സ്കൂൾ ബസും മോഷ്ടിച്ചിട്ടുള്ള ആൾ ആണെന്നും ജയിലിൽ കഴിയാനുള്ള ആഗ്രഹം ആണ് മോഷണങ്ങൾക്ക് പിന്നിലെന്നും അറിഞ്ഞപ്പോൾ ശരിക്കും പോലീസ് അമ്പരന്നു. ജയിലിൽ പോകാനുള്ള ആഗ്രഹം മൂലം 2022ൽ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തി തന്നെ ജയിലിൽ അടയ്ക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. പോലീസ് അത് നിരസിച്ചപ്പോൾ സ്റ്റേഷനിലെ സ്കാനറും കസേരകളും തല്ലിത്തകർക്കുകയും പോലീസ് വാഹനത്തിന് കല്ലെറിയുകയും ചെയ്തു. “എനിക്ക് പുറത്ത് ജീവിക്കാൻ മടുപ്പാണ്, ജയിലിൽ…
Read Moreവീടിന്റെ മുകളിൽ നിന്നും കുട്ടിയെ തള്ളിയിട്ട് കുരങ്ങൻ; നിലത്ത് വീണ് ഗുരുതര പരിക്കേറ്റ കുട്ടിക്ക് ദാരുണാന്ത്യം; കുരങ്ങ്ശല്യത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ
ലക്നോ: വീടിന്റെ മുകളിൽ കളിച്ചുകൊണ്ടിരുന്ന ഒന്‍പത് വയസുകാരിയെ തള്ളിയിട്ട് കുരങ്ങിന്റെ ആക്രമണം. നിലത്ത് വീണ കുട്ടി മരിച്ചു. ഉത്തർപ്രദേശിലെ ബൽറാംപുരിൽ അശോക് കുമാറിന്റെ മകൾ ശുഭിയാണ് മരിച്ചത്. മറ്റ് കുട്ടികളോടൊപ്പം വീടിന്റെ ടെറസിൽ കളിക്കുകയായിരുന്ന ശുഭിയെ കുരങ്ങ് പെട്ടെന്ന് ആക്രമിക്കുകയും മുകളിൽ നിന്ന് താഴേയ്ക്ക് തള്ളിയിടുകയുമായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ശുഭിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി മറ്റൊരാശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴി മധ്യേ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.പ്രദേശത്ത് കുരങ്ങുകളുടെ ശല്യം രൂക്ഷമാണെന്ന് പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ലെന്ന് ആരോപിച്ച് സമീപവാസികൾ പ്രതിഷേധ പ്രകടനം നടത്തി. കുരങ്ങുകളുടെ ആക്രമണത്തിൽ മരിക്കുന്നവർക്ക് ദുരന്തനിവാരണ ചട്ടങ്ങൾ പ്രകാരം പ്രത്യേക നഷ്ടപരിഹാരത്തിന് നിലവിൽ വ്യവസ്ഥയില്ലെങ്കിലും കുട്ടിയുടെ കുടുംബത്തെ സഹയിക്കാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തിപരമായി സംഭാവനകൾ നൽകി.
Read More