അമ്പലപ്പുഴ: എംഎല്‍എ ജി.സുധാകരനെതിരേ കടുത്ത വിമർശനവുമായി സിപിഎം മുൻ എംഎല്‍എ യു .പ്രതിഭ. അവിടെ നിന്നാലും ഇവിടെ നിന്നാലും ജയിക്കാന്‍ ജി സുധാകരന് കുട്ടിച്ചാത്തനാണോ എന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രതിഭ ചോദിച്ചു. തങ്ങളെകൊണ്ട് സുധാകരന് കൂടുതല്‍ പറയിപ്പിക്കരുതെന്നും പ്രതിഭ പറഞ്ഞു. എവിടെ നിന്നാലും താന്‍ ജയിക്കുമായിരുന്നെന്ന ജി സുധാകരന്റെ പരാമര്‍ശത്തോടാണ് പ്രതിഭയുടെ പ്രതികരണം. കായംകുളത്തു തന്നെ തോല്‍പ്പിക്കണമെന്ന് ജി.സുധാകരന് പലരെയും ഫോണില്‍ വിളിച്ചു പറഞ്ഞു. 2021ല്‍ ജി.സുധാകരന് സ്ഥാനാര്‍ഥി അല്ലാതിരുന്നിട്ടും പണം പിരിച്ചു. ഈ കണക്ക് പാര്‍ട്ടിക്കു നല്‍കിയിട്ടില്ല. എന്നിട്ടും പാര്‍ട്ടി ഈ വിവരം ജനങ്ങളോടു മറച്ചുവച്ചു. അതിന്റെ പ്രതിഫലമാണ് സുധാകരന് പാർട്ടിക്ക് തന്നതെന്നും പ്രതിഭ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശിച്ചു.
Read MoreCategory: Top News
‘ചേച്ചി എന്ത് കാണിച്ചാലും അയാൾ പണി തരും, സൂക്ഷിച്ചാൽ ദുഃഖിക്കണ്ട, പറഞ്ഞില്ലെന്ന് വേണ്ട’: മോഡലിംഗിന്റെ മറവില്‍ സെക്സ് റാക്കറ്റ്; പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന പ്രതിയുടെ ഫോണ്‍ സംഭാഷണം പുറത്ത്
കൊച്ചി: ഫാഷന്‍ വര്‍ക്ക്ഷോപ്പില്‍ പങ്കെടുപ്പിക്കാനെന്ന വ്യാജേന ദുബായില്‍ എത്തിച്ച് ലൈംഗീക പീഡനത്തിന് വിധേയരാക്കിയ കേസില്‍ മുഖ്യപ്രതി ആലുവ തൈനോത്തില്‍ കടവില്‍ റോഡില്‍ താമസിക്കുന്ന ഗുരുവായൂര്‍ തൈക്കാട് സ്വദേശി സിന്ധു എന്ന സ്റ്റോയിസി ടി. മുട്ടത്തിനെ (56) ഇന്ന് കൊച്ചിയില്‍ എത്തിക്കും. മുംബൈ വിമാനത്താവളത്തില്‍ വച്ചാണ് ഇവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതിനിടെ പരാതിക്കാരിയായ യുവതിയെ ഭീഷണിപ്പെടുത്തിയുള്ള മറ്റൊരു പ്രതിയുടെ ശബ്ദ സന്ദേശം പുറത്തുവന്നു. തനിക്കെതിരെ മൊഴി നല്കിയാല് തന്റെ ആണ് സുഹൃത്തിനെക്കൊണ്ടു അതിനുള്ള പ്രതികരം ചെയ്യിക്കും എന്ന നിലയിലുള്ള ഭീഷണി സന്ദേശമാണ് രണ്ടാംപ്രതിയും മോഡലുമായ തിരുവനന്തപുരം കുന്നത്തുകല്‍ മണ്ണംകോട് പോങ്ങവിള ജെ.സി വീട്ടില്‍ അലീന എബ്രഹാമിന്റെ (23) പേരില്‍ പുറത്ത് വന്നിരിക്കുന്നത്. അലീനയുടെ ആണ്‍സുഹൃത്ത് കൊച്ചിയിലെ പേര്കേട്ട ഗുണ്ടയാണെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്. മലപ്പുറം പൊന്നാനി ബീയംപുക്കയില് വീട്ടില്‍ മഞ്ജിമയാണ് (25) കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതി. മോഡലിംഗ്…
Read Moreപുതുയുഗത്തിനായി വിഡി തുടങ്ങി… ”അപ്പം വിൽക്കാൻ കെ.റെയിൽ വരില്ല കേട്ടോ”; സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ
തിരുവനന്തപുരം: തിരുവനന്തപുരം- കാസർഗോഡ് സിൽവർ ലൈൻ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം. ഭൂമി ഏറ്റെടുക്കൽ തീരുമാനം റദ്ദാക്കി. മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യു വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട പോലീസ് കേസുകൾ പിൻവലിക്കാനുള്ള ശിപാർശയും സമർപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreപിണറായിയെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റ്; കെ. അനിൽകുമാർ മോശം സ്ഥാനാർഥി; വാസവന് വേണ്ടി നടത്തിയ ഗാനമേള പാളി; കോട്ടയത്തെ സിപിഎം യോഗത്തിൽ പൊട്ടിത്തെറി
കോട്ടയം: കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് തെറ്റാണെന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണു പിണറായിക്കും സംസ്ഥാന നേതൃത്വത്തിനുമെതിരേ കമ്മിറ്റിയംഗങ്ങള്‍ പൊട്ടിത്തെറിച്ചത്. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.എന്‍. വാസവനും സി.എന്‍. മോഹനനും യോഗത്തില്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കോട്ടയത്ത് മത്സരിച്ച കെ. അനില്‍കുമാറിനെതിരേയും നേതാക്കള്‍ പ്രതിഷേധമുയര്‍ത്തി. അഞ്ചുവര്‍ഷമായി സ്ഥാനാര്‍ഥി വേഷം കെട്ടി നടക്കുകയായിരുന്നെന്നും സ്ഥാനാര്‍ഥി മോശമായിരുന്നെന്നും അംഗങ്ങള്‍ പറഞ്ഞു. അതേസമയം കോട്ടയത്ത് സുരേഷ് കുറുപ്പ് മത്സരിച്ചിരുന്നെങ്കില്‍ വിജയിച്ചേനെയെന്നും മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കുമായിരുന്നെന്നും അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ആദ്യം മുതല്‍ തന്നെ സുരേഷ് കുറുപ്പിനെ പരിഗണിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ജില്ലാ നേതൃത്വം അനിലിനെ പരിഗണിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധം സുരേഷ് കുറുപ്പ് പ്രകടിപ്പിച്ചിരുന്നതിന് പിന്നാലെയാണ് അംഗങ്ങളുടെ വിമര്‍ശനം. ഏറ്റുമാനൂരില്‍…
Read Moreകടക്ക് പുറത്ത്… ലൈംഗിക ഉദ്ദേശത്തോടെ കടന്നു പിടിച്ചു; അങ്കണവാടി ജീവനക്കാരിക്ക് നേരെ അതിക്രമം കാട്ടിയത് സിപിഎം പ്രാദേശിക നേതാവ്
കോഴിക്കോട്: അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് അംഗം എം.എം. പ്രസാദിനെയാണ് പുറത്താക്കിയത്. കഴിഞ്ഞ ഏഴിനാണ് സംഭവം നടന്നത്. അങ്കണവാടിയിലെത്തിയ പ്രസാദ് ലൈംഗിക ഉദ്ദേശത്തോടെ തന്റെ കൈയിൽ കയറി പിടിച്ചെന്നാണ് ജീവനക്കാരി കുന്ദമംഗലം പോലീസിൽ പരാതി നൽകിയത്. പെരുവയൽ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അംഗമാണ് പ്രസാദ്. പരാതി നൽകിയതിന് പിന്നാലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസേടുക്കാനൊരുങ്ങുകയാണ്. കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം, പൂവാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എന്നീ ചുമതല വഹിച്ചിരുന്നയാളാണ് പ്രസാദ്. പരാതിക്ക് പിന്നാലെ പ്രസാദിനോട് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാൻ പാർട്ടി നിർദേശം നൽകുകയായിരുന്നു. അങ്കണവാടി വർക്കേഴ്സ് ജാഗ്രത സമിതിയുടെ ചെയർമാൻ കൂടിയാണ് പ്രതിയായ പ്രസാദ്.
Read Moreവിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; 9 ലക്ഷം രൂപയും 7 പവനും കൈക്കലാക്കി; തന്നെ തേച്ചിട്ട് മറ്റൊരു വിവാഹത്തിനൊരുങ്ങിയ കാമുകനെ കുരുക്കി യുവതി
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കുര്യാത്തി സ്വദേശി സച്ചിൻകുമാർ(32)ആണ് പിടിയിലായത്. ഇയാൾ യുവതിയുടെ പണവും സ്വർണാഭരണവും തട്ടിയെടുത്തതായും പരാതിയുണ്ട്. 2022ൽ ജോലിസ്ഥലത്തുവച്ച് പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പലപ്പോഴായി പീഡിപ്പിച്ചെന്നും, ഇവരുടെ കൈയിൽ നിന്ന് 9 ലക്ഷം രൂപയും 7 പവൻ സ്വർണാഭരണവും തട്ടിയെടുത്തതായുമാണ് പരാതിയുള്ളത്. അടുത്തിടെ പ്രതി മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നതായി പരാതിക്കാരി അറിഞ്ഞു. ഇതേ തുടർന്നാണ് യുവതി പോലീസിനെ സമീപിച്ചത്. വിവരം അറിഞ്ഞ പ്രതി ബംഗളൂരുവിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലായത്.
Read Moreകണ്ടമാത്രയിൽ തന്നെ ഇഷ്ടം തോന്നി; തോമസ് ലീലാമ്മയെ ജീവതത്തിലേക്ക് ക്ഷണിച്ചു; മക്കളുടെ ആശിർവാദത്തോടെ പുതുജീവിതത്തിലേക്ക്
കടുത്തുരുത്തി: ജീവിത സായാഹ്നത്തില്‍ പരസ്പരം താങ്ങാകാന്‍ അവര്‍ ഒന്നിച്ചു. പങ്കാളികള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ ഇരുവരും മുന്നോട്ടുള്ള ജീവിതത്തില്‍ താങ്ങും തണലുമാകാന്‍ മക്കളുടെ സമ്മതത്തോടെ ഒരുമിക്കുകയായിരുന്നു. കല്ലറ കണ്ണാരത്തില്‍ കെ.സി. തോമസ് (76), കടുത്തുരുത്തി വംമ്യാലില് ലീലാമ്മ (72) എന്നിവരാണ് തിങ്കളാഴ്ച വൈകുന്നേരം കല്ലറ സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ വിവാഹിതരായത്. ലളിതമായി നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. തോമസിന്റെ ബന്ധുവായ ഫാ. ഏബ്രഹാം തറതട്ടേല്‍ ഒഎസ്എച്ച് വിവാഹം ആശീര്‍വദിച്ചു. വികാരി ഫാ.തോമസ് കരുമ്പുംകാലായും വിവാഹകര്‍മങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് തോമസിന്റെ വീട്ടില്‍ സ്നേഹവിരുന്നും നടന്നു. രോഗബാധിതയായതിനെ തുടര്‍ന്ന് 2020-ലാണ് തോമസിന്റെ ഭാര്യ മരിച്ചത്. തോമസിന് രണ്ട് മക്കളാണ്. മകന് അലക്സ് കെ. തോമസ് കുടുംബസമ്മേതം ഓസ്ട്രേലിയയിലാണ്. വിവാഹിതയായ മകള്‍ മേഴ്സി ടോജന്‍ നാട്ടിലാണ്. മകളായിരുന്നു തോമസിന്റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. രോഗബാധിതനായ ഭര്‍ത്താവ് 16…
Read Moreമുട്ട വെള്ളത്തിൽ ചരിഞ്ഞു കിടന്നാൽ? ഓൺലൈൻ വഴിയുള്ള മുട്ട വിൽപനയ്ക്കെതിരെ വ്യാപക പരാതി; ഗുണനിലവാരം വീട്ടിൽ തന്നെ പരിശോധിക്കാം
പരവൂർ: ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഗുണനിലവാരമില്ലാത്തതും പഴകിയതുമായ മുട്ടകൾ വിൽക്കുന്നുവെന്ന ഉപഭോക്തൃ പരാതികളിൽ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ. പ്രമുഖ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ ‘ബ്ലിങ്കിറ്റി’നോട് വിഷയത്തിൽ അടിയന്തിരമായി വിശദീകരണം തേടി അഥോരിറ്റി കത്തയച്ചു. സോഷ്യൽ മീഡിയയിലൂടെ ഉയർന്നുവന്ന പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയാ ആണ് എഫ്എസ്എസ്എഐയുടെ ഇടപെടൽ.
Read Moreഈ സതീശൻമാർക്ക് രാഷ്ട്രീയമില്ല… സൗജന്യ ബിരിയാണി ആസ്വദിച്ച് സതീശന്മാർ; ഹോട്ടൽ ഉടമ പ്രഖ്യാപിച്ച സതീശൻമാർക്കുള്ള ബിരിയാണ് കഴിച്ചത് മുപ്പതോളംപേർ
ആലുവ: പുതിയ മുഖ്യമന്ത്രി ചുമതലയേറ്റെടുക്കുന്നതിന്റെ ബഹുമാനാർഥം റോയൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് പ്രഖ്യാപിച്ച സൗജന്യ ബിരിയാണി ആസ്വദിച്ച് മുപ്പതോളം സതീശന്മാർ. റോയലിന്റെ ജില്ലയിലെ 14 ശാഖകളിലും സതീശ്, സതീശൻ എന്നീ പേരുകളിലുള്ളവർക്കു സൗജന്യമായി ബിരിയാണി സത്കാരം ഒരുക്കിയിരുന്നു. ആലുവ കേന്ദ്രമായ റോയൽ ഗ്രൂപ്പ് ഓഫ് ഹോട്ടൽസ് ആലുവ ദേശത്തു താമസിക്കുന്ന ആലുവക്കാരൻ മുഖ്യമന്ത്രിയായതിൽ സന്തോഷം പങ്കിടാനാണ് ബിരിയാണി വാഗ്ദാനം ചെയ്തത്. സത്യപ്രതിജ്ഞാദിനമായിരുന്ന ഇന്നലെ തിരിച്ചറിയൽ കാർഡുമായി വന്നവർക്കാണ് ബിരിയാണി നൽകിയത്.ആലുവയിൽ ഉടമ റഫീഖ് ചൊക്ലിതന്നെയാണ് സതീശൻമാരെ സ്വീകരിച്ചത്. ആകെ 30ഓളം പേർ വന്നതായാണു കണക്ക്. തന്റെപേരിൽ ഒരു മുഖ്യമന്ത്രി ഉണ്ടായതിൽ അഭിമാനിക്കുന്നുവെന്ന് ഫെഡറൽ ബാങ്ക് മുൻ മാനേജരായ സതീശ് ഭക്ഷണശേഷം പറഞ്ഞു. സൗജന്യമറിഞ്ഞ് എത്തിയവരെല്ലാം യുഡിഎഫ് അനുഭാവികളല്ലെങ്കിലും നല്ലൊരു ഭരണം കാഴ്ചവയ്ക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് ആശംസകളർപ്പിച്ചു.
Read Moreഅലീനയുടെ വാക്കിൽ വീണു; മോഡലിംഗിനായി വിദേശത്തെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി; എതിർത്തവരുടെ നഗ്നചിത്രങ്ങൾ പകർത്തി ബന്ധുക്കൾക്കയച്ചു
കൊച്ചി: മോഡലിംഗിന്റെ പേരിൽ യുവതികളെ ദുബായിലെത്തിച്ച് ക്രൂരപീഡനത്തിനിരയാക്കിയെന്ന് പരാതി. പീഡനത്തിന് ഒത്താശ ചെയ്ത രണ്ട് യുവതികളെ മരട് പോലീസ് അറസ്റ്റ് ചെയ്തു. സിന്ധു, അലീന എന്നിവരാണ് അറസ്റ്റിലായത്. നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അലീന. കൊച്ചിയിൽ നിന്നും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും യുവതികളെ മോഡലിംഗിന്റെ പേരിൽ ദുബായിലേക്കും മറ്റ് ജിസിസി രാജ്യങ്ങളിലേക്കും എത്തിക്കുന്നതിന്റെ പ്രധാന ബുദ്ധികേന്ദ്രം അലീനയും സിന്ധുവുമാണ്. വിദേശത്ത് ഹോട്ടലിൽ എത്തിച്ച് ലഹരി മരുന്ന് നൽകി യുവതികളെ അബോധാവസ്ഥയിലാക്കി ഒന്നിലധികം ആളുകൾ പീഡനത്തിനിരയാക്കും. ഈ ദൃശ്യങ്ങൾ പകർത്തും. തുടർന്ന് പീഡന ദൃശ്യങ്ങൾ കാണിച്ച് വീണ്ടും ഇവരെ പീഡിപ്പിക്കും. ഭീഷണിക്ക് വഴങ്ങാത്ത യുവതികളുടെ ബന്ധുക്കൾക്ക് പീഡനദൃശ്യങ്ങൾ അയച്ചു നൽകും. അഞ്ച്പേർ പീഡനത്തിനിരയായെന്നും ഇതിൽ മൂന്നുപേർ പരാതി നൽകിയെന്നും പോലീസ് പറയുന്നു. മൂന്നുപേരുടെ രഹസ്യമൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് അലീന, സിന്ധു എന്നിവരിലേക്ക് അന്വേഷണം എത്തിയത്. സിന്ധുവിനെ മുംബൈയിലെത്തിയാണ് മരട്…
Read More