പിണറായി: കഴിഞ്ഞ ദിവസം പറമ്പായിയിൽ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായവർ നിരപരാധികളാണെന്ന് മരിച്ച യുവതിയുടെ മാതാവ്. നീതി കിട്ടാനായി അടുത്ത ദിവസം സ്റ്റേഷനിൽ പരാതി നൽകുമെന്നും ഉമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പറമ്പായിയിലെ റസീന വീടിനകത്ത് ആത്മഹത്യ ചെയ്തത്. ” ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല. അറസ്റ്റിലായ പ്രതികൾ അടുത്ത ബന്ധുക്കളും യാതൊരു പ്രശ്നങ്ങൾക്കും പോകാത്തവരുമാണ്. ഇവരെ വിട്ടുകിട്ടണം. സഹോദരിയായതുകൊണ്ടാണ് ഇവർ പ്രശ്നത്തിൽ ഇടപെട്ടത്. നല്ലതിന് വേണ്ടിയാണ് അവർ ഇങ്ങനെ ചെയ്തത്. മകളുടെ സുഹൃത്തായ യുവാവ് ചൂഷണം ചെയ്തു വരികയായിരുന്നു. ഇതിലൂടെ അവളുടെ സ്വർണവും പണവും നഷ്ടപ്പെട്ടുവെന്നും റസീനയുടെ ഉമ്മ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. റസീനയുടെ മരണത്തിന് കാരണം ആൺ സുഹൃത്താണെന്നും ഇവർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കേസിൽ മൂന്നുപേരെ കഴിഞ്ഞ ദിവസം പിണറായി പോലിസ് അറസ്റ്റ് ചെയ്തിരുന്നു.…
Read MoreCategory: Top News
വൈറലെല്ലാം റിയലല്ല! ; ഷെയര്‍ ചെയ്താൽ പണി കിട്ടും; രൂപസാദൃശ്യവും പച്ച മലയാളം സംസാരിക്കുന്നതും എഐ വീഡിയോകൾ; മുന്നറിയിപ്പുമായി സൈബർ വിദഗ്ധർ
കൊച്ചി: കൗതുകമുണര്‍ത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പൊട്ടിച്ചിരി പടര്‍ത്തുന്നതുമായ മലയാളികളുടെ രൂപസാദൃശ്യവും പച്ച മലയാളം സംസാരിക്കുന്നതുമായ എഐ വീഡിയോകള്‍ ഷെയര്‍ ചെയ്യാന്‍ വരട്ടേ. നിയമം ലഘിക്കുന്ന ഉള്ളടക്കങ്ങൾ ഉള്ളവയാണെങ്കില്‍ നിങ്ങള്‍ക്കും പണി കിട്ടും. ഗൂഗിളിന്റെ വിഇഒ3 എന്ന എഐ ടൂളാണ് പ്രധാനമായും ഈ വീഡിയോകള്‍ക്കു പിന്നില്‍. അശ്ലീലപദങ്ങള്‍ ഉപയോഗിച്ചുള്ള പല വീഡിയോകളും തെറ്റായ ദൃശ്യമാധ്യമ വാര്‍ത്തകളും നിലവില്‍ പ്രചരിക്കുന്നവയുടെ കൂട്ടത്തിലുണ്ട്. ഇത്തരം വീഡിയോകള്‍ കണ്ണും പൂട്ടി ഷെയര്‍ ചെയ്യുന്നവർക്കാണു സൈബര്‍ വിദഗ്ധരുടെ മുന്നറിയിപ്പ്. വ്യക്തിഹത്യ, മതസ്പര്‍ധ, കലാപാഹ്വാനം തുടങ്ങിയവയുടെ പരിധിയില്‍ വരുന്ന ഇത്തരം വീഡിയോകള്‍ക്കെതിരേ കേസെടുക്കാന്‍ നിയമമുണ്ട്. വീഡിയോ നിര്മിച്ചവര്ക്കുപുറമെ ഇതു പ്രചരിപ്പിച്ചവര്‍ക്കെതിരേയും കേസെടുക്കാം. മഴയുടെ പശ്ചാത്തലത്തില്‍ നിരവധി വീഡിയോകളാണ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ദൃശ്യമാധ്യമങ്ങളുടെ പശ്ചാത്തലത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ഷെയര്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും മുതിർന്നവരാണ്. നിലവില്‍ പ്രചരിക്കുന്ന വീഡിയോകളില്‍ ഭൂരിഭാഗവും വ്യാജ…
Read Moreകള്ളൻ കപ്പിലിലോ? രജിസ്റ്ററിലുണ്ട് അലമാരിയിൽ ഇല്ല; പഴയന്നൂർ ഭഗവതിക്ഷേത്രത്തിലെ രത്നക്കല്ലുകൾ പതിച്ച സ്വർണക്കിരീടം കാണാനില്ല; അന്വേഷണം ആരംഭിച്ചു
തൃശൂർ: പഴയന്നൂർ ഭഗവതിക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിലെ പുതിയ ദേവസ്വം ഓഫിസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പണ്ടം-പാത്രം രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് 15 ഗ്രാം തൂക്കം വരുന്ന കല്ലുകൾ പതിച്ച സ്വർണക്കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്. പുതിയ ഓഫിസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം-പാത്രം രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ പരിശോധിക്കാറുണ്ട്. പുതുതായി ദേവസ്വം ഓഫിസറായി ചുമതലയേറ്റ സച്ചിന്റെ പരാതിയിൽ ദേവസ്വം വിജിലൻസ് ഓഫിസറായ അസി. കമ്മീഷണർ ഷീജ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. നിലവിൽ ക്ഷേത്രത്തിലുണ്ടായിരുന്ന ഓഫിസർ അവധിയെടുത്ത് മാറിനിന്നപ്പോഴാണ് പുതിയ ഓഫിസറെ ദേവസ്വം നിയോഗിച്ചത്.
Read Moreവല്ലാത്തൊരു കഥ..! മകൾ കാമുകനൊപ്പം ഇറങ്ങിപ്പോയി; കൊച്ചുമക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശിയും ജീവനൊടുക്കി; നടുക്കം മാറാതെ നാട്ടുകാർ
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലിൽ ആൺസുഹൃത്തിനൊപ്പം പോയ പവിത്രയെന്ന യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തി അമ്മയും മുത്തശിയും ജീവനൊടുക്കി. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് സംഭവം. കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മുത്തശി ചെല്ലമ്മാൾ, അമ്മ കാളീശ്വരി എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം കാളീശ്വരിയുടെ മകൾ പവിത്ര സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശിയും എതിർത്തിരുന്നു. എന്നാൽ പവിത്ര ആ ബന്ധം തുടരുകയും വീട്ടിൽ നിന്ന് ഇറങ്ങിപോവുകയുമായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മയും മുത്തശിയും ജീവനൊടുക്കിയത്. രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാത്തതോടെ അയൽക്കാരാണ് പോലീസിനെ വിവരം അറിയിച്ചത്.
Read Moreക്യാമ്പസിലും ലോഡ്ജിലുമെത്തിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ച് അധ്യാപകൻ; കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഇരയാക്കിയത് ഗവേഷക വിദ്യാർഥിനിയെ
തലശേരി: കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി ദേവർകോവിൽ കല്ലാൻകണ്ടി കെ.കെ.കുഞ്ഞഹമ്മദിനെയാണ് (59) ധർമടം പോലീസ് അറസ്റ്റ് ചെയ്തത്. ഗവേഷക വിദ്യാർഥിയാണു പരാതി നൽകിയത്. 2024ലാണ് കേസിനാസ്പദമായ സംഭവം. വിദ്യാർഥിനിയെ അധ്യാപകന്റെ ചേമ്പറിലും തലശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. വിദ്യാർഥിനി നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ കുഞ്ഞഹമ്മദിനെ റിമാൻഡ് ചെയ്തു.
Read Moreആൺ സുഹൃത്തിനൊപ്പം സംസാരിച്ചു നിന്നു; ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് കണ്ണൂരിൽ യുവതി ജീവനൊടുക്കി; എസ്ഡിപിഐ പ്രവർത്തകരിൽ നിന്ന് യുവാവ് നേരിട്ടത് ക്രൂരമർദനം
കണ്ണൂർ: പിണറായിയിൽ യുവതി ജീവനൊടുക്കിയത് ആൾക്കൂട്ട വിചാരണയിൽ മനംനൊന്തെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ റിമാൻഡ് ചെയ്തു. റസീന മൻസിലിൽ റസീനയെയാണ് (40) ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യക്കുറിപ്പിൽനിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചുനിൽക്കുന്നത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്യുകയും സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു. അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ…
Read Moreനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘ചരിത്ര ഭൂരിപക്ഷം കിട്ടുമെന്ന് ആര്യാടൻ; ‘75,000നു മുകളിൽ വോട്ട് പ്രതീക്ഷിച്ച് അൻവർ; ഒട്ടും ആശങ്ക ഇല്ലെന്ന് സ്വരാജ്; ചരിത്ര ഭൂരിപക്ഷം കിട്ടുമെന്ന് മോഹൻ ജോർജ്
നിലമ്പൂര്‍: സംസ്ഥാന മുന്നണി രാഷ്ട്രീയത്തില്‍ നിര്ണായകചലനങ്ങള് ഉണ്ടാക്കിയേക്കാവുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുത്ത് പുരോഗമിക്കുന്നു. ആത്മവിശ്വാസം പ്രകടിപ്പിച്ച് സ്ഥാനാർഥികൾ. ‘ചരിത്ര ഭൂരിപക്ഷം കിട്ടും’ നിലമ്പൂര്‍: നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം ഉണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്ത്. എൽഡിഎഫും യുഡിഎഫും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നിലമ്പൂരിൽ നടക്കുന്നത്. പിന്നെ കുറെ സ്വതന്ത്രന്മാരും മത്സരിക്കുന്നുണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. വോട്ടിംഗ് ശതമാനം വർധിക്കുമെന്നാണു പ്രതീക്ഷ. ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം ആളുകൾ ഉൾക്കൊണ്ടിട്ടുണ്ട്. ബൂത്തൂകളുടെ എണ്ണം വർധിപ്പിച്ചതോടെ ആളുകൾക്ക് സുഖകരമായി വോട്ട് ചെയ്യാൻ കഴിയുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. ‘75,000നു മുകളിൽ വോട്ട് ലഭിക്കും’ മലപ്പുറം: നിലമ്പൂരിൽ 75,000ന് മുകളിൽ വോട്ട് ലഭിക്കുമെന്നു സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വർ. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ല. സിനിമ ഡയലോഗ് വച്ചാണ് പ്രചാരണം നടത്തിയത്. അതിനാൽ വോട്ട് എണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്ക…
Read Moreഎട്ടു വയസുകാരിയ പീഡിപ്പിച്ചു കൊന്ന പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു; വീടിനു സമീപത്തുള്ള കാട്ടിലേക്കു കുട്ടിയെ വലിച്ചിഴച്ചുകൊണ്ടുപോയായിരുന്നു ക്രൂരത
കൊൽക്കത്ത: എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണു സംഭവം. ലാലു പ്രസാദ് ലോഹർ എന്ന യുവാവാണു മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ വീടിനു സമീപത്തുള്ള കാട്ടിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിൽ ശ്വാസം മുട്ടി മരിച്ച കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്പോഴാണു നാട്ടുകാർ സംഭവമറിയുന്നത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി. തുടർന്ന് ഇയാളെ തല്ലിക്കൊല്ലുകയായിരുന്നു. സംഭവത്തിൽ പത്രസയാര് പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreനിലമ്പൂർ വിധിയെഴുതുന്നു; മഴയെ അവഗണിച്ചും പോളിംഗ് ; ബൂത്തുകളിൽ നീണ്ട നിര; മണ്ഡലത്തിലെ വോട്ടില്ലെങ്കിലും ബൂത്തുകൾ സന്ദർശിച്ച് പി.വി.അൻവർ
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മൂന്നു മണിക്കൂറിൽ പോളിംഗ് 17 ശതമാനം പിന്നിട്ടു. ബൂത്തുകളിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. ആറിനുശേഷം ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അവസരമൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലമ്പൂർ ആയിഷ മുക്കട്ട എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. പി.വി.അൻവർ രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. 263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്. ഇതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളാണ്. സുരക്ഷയ്ക്കായി 1,200 പോലീസ് ഉദ്യോഗസ്ഥരെയും കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. വനത്തിനുള്ളില്‍ ആദിവാസി മേഖലകള്‍ മാത്രം ഉള്‍പ്പെടുന്ന സ്ഥലത്ത് മൂന്ന് ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കേന്ദ്രസേന പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്),…
Read Moreജനം വിധിയെഴുതികഴിയുമ്പോൾ ആര്യാടന് കഥയെഴുതാൻ പോകാം; സ്വരാജ് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും താൻ നിയമസഭയിലേക്കും പോകുമെന്ന് പി.വി.അന്‍വര്‍
മലപ്പുറം: നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോൾ ആര്യാടന് ഷൗക്കത്തിന് കഥ എഴുതാന്‍ പോകാമെന്ന് പി.വി.അന്‍വര്‍. സ്വരാജിന് പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്കും പോകാം. താന്‍ നിയമസഭയിലേക്ക് പോകുമെന്നും അന്‍വര്‍ പ്രതികരിച്ചു. എല്‍ഡിഎഫില്‍ നിന്ന് 25 ശതമാനം വോട്ടും യുഡിഎഫില്‍ നിന്ന് 35 ശതമാനം വോട്ടും തനിക്കു ലഭിക്കും. 75,000ന് മുകളില്‍ വോട്ട് തനിക്ക് ലഭിക്കുമെന്നത് ആത്മ വിശ്വാസമല്ല, യാഥാര്‍ഥ്യമാണെന്നും അൻവർ പറഞ്ഞു. ജനങ്ങളുടെ വിഷയങ്ങള്‍ മുന്നണികൾ അവഗണിച്ചു. വന്യജീവി ആക്രമണം ചര്‍ച്ച ചെയ്യാതെ വോട്ടര്‍മാരെ മൂന്ന് മുന്നണികളും വിഡ്ഢികളാക്കി. നിലമ്പൂരില്‍ നടക്കുന്നത് മനുഷ്യരുടെ നിലനില്‍പ്പിന്റെ പോരാട്ടമാണ്. സര്‍ക്കാരിനെതിരേ പ്രതികാരബുദ്ധിയോടെ ജനം വോട്ടുചെയ്യുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
Read More