കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം; വക്താക്കൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കെപിസിസി

തിരുവനന്തപുരം: പാർട്ടിക്കുള്ളിലെ ചേരിപ്പോരും പരസ്യപ്രതികരണങ്ങളും രൂക്ഷമായതോടെ വക്താക്കൾക്ക് കർശന നിയന്ത്രണങ്ങളുമായി കെപിസിസി നേതൃത്വം. വ്യക്തിപരമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്നും, അഭിപ്രായവ്യത്യാസങ്ങൾ പാർട്ടി വേദികളിൽ മാത്രം ചർച്ച ചെയ്യണമെന്നും കെപിസിസി ഔദ്യോഗിക കുറിപ്പിലൂടെ നിർദേശിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ചില വക്താക്കൾ പരസ്യമായി വിമർശനം ഉന്നയിച്ചതാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇതേത്തുടർന്നാണ് വക്താക്കൾക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള തീരുമാനം. ആർഎസ്എസ് പ്രവർത്തകനായ ഡി.എസ്. ശരത്തിനെ സീനിയർ ഗവൺമെന്‍റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെഎസ്‌യു രംഗത്തുവന്നിരുന്നു. എന്നാൽ കെഎസ്‌യുവിന്‍റെ നിലപാടിനെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായി. മുഖ്യമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് കെപിസിസി വക്താവ് ജിന്‍റോ ജോൺ ഫേസ്ബുക്കിൽ കുറിച്ചത് വലിയ വിവാദമായി. അധികാരത്തിലെത്തിയാൽ വാഗ്ദാനങ്ങൾ മറക്കുന്ന “രാജശീലം” മുഖ്യമന്ത്രിക്കുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ വിമർശിച്ച ജിന്‍റോ ജോണിനെയും അനൂപ് വി.ആറിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് പുറത്താക്കണമെന്ന് സതീശൻ അനുകൂല ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.…

Read More

വി.എസ്. അച്യുതാനന്ദന്‍റെ ഓർമക്കുറിപ്പ്: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിതരണം ചെയ്‌തില്ല; സാങ്കേതിക പിഴവെന്ന് അറിയിപ്പ്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദനന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കാനിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് അവസാന നിമിഷം വിതരണം വേണ്ടെന്ന് വെച്ചു. വി.എസിന്‍റെ ഓർമക്കുറിപ്പുകൾ ഉൾപ്പെടുത്തി അച്ചടിച്ച പതിപ്പാണ് ഒഴിവാക്കിയത്. വി.എസ്. അച്യുതാനന്ദന്‍റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ ഓർമക്കുറിപ്പാണ് ഈ പതിപ്പിൽ ഉൾപ്പെടുത്തിയിരുന്നത്. എല്ലാ ഞായറാഴ്ചകളിലും പതിവായി ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ്, ഇന്നത്തെ പത്രത്തോടൊപ്പം ഉണ്ടായിരുന്നില്ല. സാങ്കേതിക പിഴവ് മൂലമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാത്തതെന്നാണ് പത്രത്തിൽ നൽകിയിരിക്കുന്ന ഔദ്യോഗിക അറിയിപ്പ്. വി.എസിന്‍റെ ഓർമക്കുറിപ്പ് അടങ്ങിയ പതിപ്പ് അച്ചടിച്ച ശേഷമാണ് വിതരണം വേണ്ടെന്ന തീരുമാനമുണ്ടായത് എന്നത് പാർട്ടി വൃത്തങ്ങളിലും മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

Read More

സോഷ്യൽ മീഡിയവഴി പരിചയപ്പെട്ടു: വീട്ടിൽ ആരുമില്ലാതായപ്പോൾ വിളിച്ചു കയറ്റി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം; യുവാവ് പിടിയിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. കോഴിക്കോട് മാവൂര്‍ സ്വദേശി അഭിജിത്ത്(24) ആണ് പിടിയിലായത്. പന്തീരാങ്കാവ് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. സമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് തന്ത്രപൂര്‍വം വീട്ടിലെത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. തുടർന്ന് പെണ്‍കുട്ടി തന്നെയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.

Read More

മദ്യപാനത്തിനിടെ വാക്ക് തർക്കമുണ്ടായി: കോട്ടയം നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊന്നു; സുഹൃത്ത് കസ്റ്റഡിയിൽ

കോട്ടയം: കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി സ്വദേശി വിനീതാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാങ്ങാനം സ്വദേശിയായ സുഹൃത്ത് ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 12 ഓടെയാണ് സംഭവം. മദ്യപാനത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. കുത്തേറ്റ വിനീത് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

Read More

സൗഹൃദം സ്ഥാപിച്ച ശേഷം ലൈംഗിക ബന്ധത്തിലേർപ്പെട്ടു; രഹസ്യദൃശ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞ് തട്ടിയെടുത്തത് 8 പവൻ; സിഐഎസ്എഫ് ഉദ്യോഗസ്ഥനെതിരെ വീട്ടമ്മ

കഴക്കൂട്ടം : വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി. 33-കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. സിഐഎസ്എഫ് ഉദ്യോഗസ്ഥനായ പ്രവീൺ എന്നയാൾക്കെതിരെയാണ് കേസ്. ഇയാൾ പരാതിക്കാരിയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. ഈ പണം തിരികെ നൽകാനെന്ന വ്യാജേന കാര്യവട്ടത്തുള്ള ഇവരുടെ വീട്ടിലെത്തി വീട്ടമ്മയുമായി സൗഹൃദം സ്ഥാപിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. തുടർന്ന് സ്വകാര്യ വീഡിയോകളും ദൃശ്യങ്ങളും കയ്യിലുണ്ടെന്ന് കാട്ടി ഇവരെ ഭീഷണിപ്പെടുത്താൻ തുടങ്ങി. രണ്ടു ലക്ഷം രൂപയും എട്ടു പവൻ സ്വർണാഭരണങ്ങളും പ്രതി തട്ടിയെടുത്തതായാണ് പരാതി.

Read More

നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ ഓട്ടോയിൽ ബലമായി പിടിച്ചു കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ;പ്രതികൾക്ക് ലഹരിക്കച്ചവടമെന്ന് പോലീസ്

മാനന്തവാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ കേസിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. വയനാട് മാനന്തവാടിയിൽ വ്യാഴാഴ്ച രാവിലെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന കുട്ടിയെ ഓട്ടോയിൽ പിടിച്ചുകയറ്റി പീഡിപ്പിക്കുകയായിരുന്നു. പേര്യ സ്വദേശികളായ എൻ. അഫ്സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരാണ് പിടിയിലായത്.പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി മാനന്തവാടി പോലീസ് കേസെടുത്തു. പ്രതികളായ യുവാക്കൾ ഇതിന് മുൻപും ലഹരി കേസുകളിൽ പിടിക്കപ്പെട്ടിട്ടുള്ളവരാണ്. ഇവർക്കെതിരെ കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കും

Read More

കലക്കൻ കിക്ക് ഓഫ്..! ലോകകപ്പ് ഫൈനൽ കാണാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകണം; തിങ്കളാഴ്ച അവർ ഉണർനിന്നിരുന്ന് പഠിക്കട്ടെയെന്ന് ദിയ പുളിക്കകണ്ടം

കോട്ടയം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരമുള്ളതിനാൽ തിങ്കളാഴ്ച സംസ്ഥാനത്തെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിക്കണമെന്ന് പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം. വിദ്യാർഥികളിൽ കായികവിനോദങ്ങളോടുള്ള താത്പര്യം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി അവധി നൽകണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് ദിയ നിവേദനം നൽകി. സ്കൂൾ മാനേജ്മെന്‍റുകളും ഇതേ മാതൃകയിൽ വിദ്യാർഥികൾക്ക് അവധി അനുവദിക്കണമെന്ന് അവർ അഭ്യർഥിച്ചു. ഞായറാഴ്ച അർധരാത്രിയിൽ നടക്കുന്ന ലോകകപ്പ് ഫൈനൽ കാണുന്ന വിദ്യാർഥികൾ പിറ്റേദിവസം ഉറക്കക്കുറവും ക്ഷീണവും അനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അവധി സഹായിക്കുമെന്നാണ് ചെയർപേഴ്സൺ പറയുന്നത്. ലഹരി, മയക്കുമരുന്ന്, സോഷ്യൽ മീഡിയ എന്നിവയുടെ അമിതോപയോഗത്തിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കുന്നതിന് കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ദിയചൂണ്ടിക്കാട്ടി. ശാരീരികക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കുട്ടികളിൽ അച്ചടക്കം, മാനസികാരോഗ്യം, കൂട്ടായ്മ, നേതൃത്വഗുണം, പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് എന്നിവ വളർത്തിയെടുക്കാൻ കായികരംഗം സഹായിക്കുമെന്നും ദിയ വ്യക്തമാക്കി.

Read More

ഭക്ഷണം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു; 66കാരനായ അബൂബക്കർ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത് പതിനാലുകാരനെ; കുട്ടിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കോഴിക്കോട് ഫാറൂഖ് കോളജിന് സമീപം കോടമ്പുഴ താമസിക്കുന്ന പഴനിയില്‍പടി വീട്ടില്‍ അബൂബക്കർ (66) ആണ് അറസ്റ്റിലായത്. ഫറോക്ക് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. 14 വയസുള്ള വിദ്യാർഥിയെ ഭക്ഷണവും, പണവും തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അബൂബക്കര്‍ പുഴക്കടവിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കോടമ്പുഴ കടവില്‍ അടുപ്പിച്ചിരുന്ന തോണിയില്‍ വെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥി തന്നെയാണ് പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്‌ഐ മിഥുനിന്‍റെ നേതൃത്വത്തില്‍ ഇയാളെ കോടമ്പുഴയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Read More

ലെയ്സും ചിക്കനും സമയവും… കൊല്ലംകാർക്ക് തല്ലുണ്ടാക്കാൻ പ്രത്യേകിച്ച് കാരണമൊന്നും വേണ്ട; ഓച്ചിറയിൽ രാത്രി പൂട്ടിയബാർ തുറക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളുടെ അതിക്രമം

കൊല്ലം: ഓച്ചിറയിലെ റീജന്‍സി ബാറില്‍ മദ്യപിക്കാന്‍ എത്തിയവരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. സമയം കഴിഞ്ഞിട്ടും മദ്യം നല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ബാറില്‍ അതിക്രമിച്ചുകയറിയ സംഘം ജീവനക്കാരെ ആക്രമിക്കുകയും സോഡാക്കുപ്പികള്‍ എറിഞ്ഞ് ഗ്ലാസുകള്‍ തകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി ബാറിന്‍റെ സമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടിരുന്നു. മദ്യം നല്‍കാന്‍ ജീവനക്കാര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടവുകയും പോലീസ് എത്തി പ്രശ്‌നം പരിഹരിച്ചു യുവാക്കളെ മടക്കി അയക്കുകയും ചെയ്തു. തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ടോടെ മലപ്പുറം രജിസ്‌ട്രേഷനിലുള്ള കാറിലെത്തിയ സംഘം ബാറിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ബാര്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. മദ്യക്കുപ്പികള്‍ എറിഞ്ഞു പൊട്ടിക്കുന്നതും കസേര അടിച്ചു തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബാര്‍ ജീവനക്കാരെ മര്‍ദിച്ചെന്നും പരാതിയുണ്ട്. ബാറുടമയുടെ പരാതിയില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.അക്രമി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായാണ് വിവരം.

Read More

വീരഭാവം വെടിഞ്ഞ് തലയുയർത്തി നോക്കി; ലോക സര്‍പ്പദിനത്തില്‍ മീൻകൂട്ടിൽ അകപ്പെട്ട മൂർഖന് രക്ഷകനായി ചാര്‍ളി വര്‍ഗീസ്

എടത്വ: ലോക സര്‍പ്പദിനത്തില്‍ മൂന്നു ദിവസമായി മീന്‍കൂട്ടില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ രക്ഷപ്പെടുത്തി. തലവടി രണ്ടാം വാര്‍ഡില്‍ കാരിക്കുഴി മാമൂട്ടില്‍ വീടിനു സമീപത്തെ മീന്‍കൂട്ടില്‍ അകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെയാണ് സ്നേക്ക് റെസ്‌ക്യൂ പ്രവര്‍ത്തകൻ ചാര്‍ളി വര്‍ഗീസ് സുരക്ഷിതമായി രക്ഷപ്പെടുത്തിയത്. മൂര്‍ഖന്‍പാമ്പ് കൂട്ടില്‍ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പലരെയും ബന്ധപ്പെട്ടെങ്കിലും സഹായം ലഭിക്കാത്തതിനാല്‍ അജിത് പിഷാരത്തിനെ അറിയിക്കുകയും അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരം സ്ഥലത്തെത്തിയ സ്നേക്ക് റെസ്‌ക്യൂ പ്രവര്‍ത്തകൻ ചാര്‍ളി വര്‍ഗീസ് പാമ്പിനെ പിടികൂടുകയുമായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പിന് കൈമാറി.

Read More