തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയതിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം തകർത്ത് സിപിഎം പ്രവർത്തകർ. ഇഷ്ടികയും മറ്റും എറിഞ്ഞ് കാറിന്റെ നാലു വശത്തെയും ഗ്ലാസുകൾ പൊട്ടിച്ചു. അസഭ്യ വർഷം നടത്തിയ പ്രവർത്തകർ ഉദ്യോഗസ്ഥരെ ശാരീരികമായി ആക്രമിക്കാനും ശ്രമിച്ചു. കാറിനുള്ളിലിരുന്ന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. നേരത്തെ പിണറായി വിജയന്റെ കണ്ണൂർ പാണ്ടാല്യ മുക്കിലെ വീട്ടിലെ റെയ്ഡ് അവസാനിപ്പിച്ച് ഇഡി മടങ്ങിയിരുന്നു. മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലെ പരിശോധന കഴിഞ്ഞ് ഇഡി മടങ്ങി. പിണറായിയുടെ വീട്ടിൽ റെയ്ഡ് തുടങ്ങിയത് 8.30നാണ്. പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട ഒരു രേഖകളും കിട്ടിയില്ലെന്നു മഹസറിൽ പറയുന്നു.
Read MoreCategory: Top News
കായലിലൂടെ എത്തി വയോധികയെ കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാനായി മൃതദേഹം കെട്ടിത്താഴ്ത്തി; മുതുകുളത്തെ തങ്കമ്മയുടെ മരണത്തെക്കുറിച്ച് പോലീസ് പറയുന്നത്…
കായംകുളം: രണ്ടു ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കൈയും കാലും കെട്ടിയ നിലയിൽ കായലിൽ നിന്ന് കണ്ടെത്തി. മുതുകുളം തെക്ക് കനകക്കുന്ന് സാധുപുരത്ത് തെക്കേതിൽ തങ്കമ്മയുടെ (80) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ചൊവ്വാഴ്ച രാവിലെ കായലിൽ മീൻപിടിക്കാൻ പോയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കൈകാലുകൾ കെട്ടി കല്ലിനൊപ്പം താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. മകൻ കുടുംബത്തോടൊപ്പം വേറൊരു വീട്ടിലും, മകൾ വിവാഹശേഷം ഭർത്തൃവീട്ടിലുമാണ് താമസിക്കുന്നത്. വീട്ടിൽ തനിച്ചായിരുന്ന തങ്കമ്മയെ കഴിഞ്ഞ രണ്ടു ദിവസമായി കാണാതായതിനെ തുടർന്ന് നാട്ടുകാർ മകളെ വിവരമറിയിക്കുകയായിരുന്നു. മകൾ വീട്ടിലെത്തി പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് കനകക്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കായലിൽ നിന്ന് മൃതദേഹം കണ്ടെത്തുന്നത്. വയോധികയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി മൃതദേഹം കായലിൽ കെട്ടിത്താഴ്ത്തിയതാണെന്നാണ്…
Read Moreമിന്നൽ ബസിൽ യുവതിയുടെ ശരീരത്തിൽ പിടിച്ച് യുവാവ്; ചോദ്യം ചെയ്തപ്പോൾ മാപ്പപേക്ഷ; കൈയോടെ പിടിച്ചു പോലീസിലേൽപിച്ച് യാത്രക്കാർ
ഹരിപ്പാട്: കെഎസ്ആർടിസി മിന്നൽ ബസിൽ യാത്രക്കാരിയായ യുവതിയെ കയറിപ്പിടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ തലശേരി തിരുവങ്ങാട്ട് ചേരക്കര സുഹാറ മൻസിലിൽ ഷെബീർ (41) ആണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 4.30 ഓടെ ബസ് ഹരിപ്പാട് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. പാലക്കാടുനിന്നു തിരുവനന്തപുരത്തേക്ക് പോകാനായി മിന്നൽ ബസിൽ യാത്ര ചെയ്യുകയായിരുന്നു പാലക്കാട് സ്വദേശിനിയായ യുവതി. കൊച്ചിയിൽനിന്നും ബസിൽ കയറിയ പ്രതി യുവതിയുടെ തൊട്ടുപിന്നിലെ സീറ്റിലായിരുന്നു ഇരുന്നിരുന്നത്. ബസ് ഹരിപ്പാട് എത്താറായപ്പോൾ പ്രതി സീറ്റിന് പിന്നിലൂടെ കൈകടത്തി യുവതിയുടെ ശരീരത്തിൽ കയറിപ്പിടിക്കുകയും ലൈംഗികാതിക്രമത്തിന് മുതിരുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തിൽ ഭയന്നുപോയ യുവതി ബഹളം വച്ചതോടെ പ്രതി മാപ്പുപറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ജീവനക്കാർ ബസ് നേരിട്ട് ഹരിപ്പാട് പോലീസ് സ്റ്റേഷനിലെത്തിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലൈംഗികാതിക്രമം…
Read Moreയുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോയാക്കി സാമൂഹ്യമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു; ഇരുപത്തിയേഴുകാരൻ അറസ്റ്റിൽ
മൂവാറ്റുപുഴ: യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോയാക്കി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം കുന്നക്കാൽ സ്വദേശി കാവിക്കുന്നേൽ വീട്ടിൽ ബേസിൽ സാജു (27) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴയിൽ താമസിക്കുന്ന യുവതിയുടെ ചിത്രം എഡിറ്റ് ചെയ്ത് നഗ്ന വീഡിയോ ആക്കി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എം.വി. ദിലീപ് കുമാർ, എൻ.എസ്. റോയ്, എസ്. ശ്രീനാഥ്, സീനിയർ സിപിഒമാരായ സി.എ. ജറീഷ്, സന്ദീപ് ബാബു ,സന്ദീപ് പ്രഭാകർ, എസ്.എം.ബഷീറ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപിണറായി വിജയന്റെയും മുഹമ്മദ് റിയാസിന്റെയും വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്; സംസ്ഥാനത്തെ പന്ത്രണ്ടിടങ്ങളിൽ പരിശോധന;
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. പിണറായിയുടെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള വാടക വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട എക്സാലോജിക് സിഎംആർഎൽ സാന്പത്തിക ഇടപാട് കേസിലാണ് ഇഡിയുടെ നടപടി. രാവിലെയാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചത്.പന്ത്രണ്ട് കേന്ദ്രങ്ങളിലാണ് റെയ്ഡ്. സംസ്ഥാന പോലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. കേസിൽ വീണ വിജയന്റെ സാമ്പത്തിക ഇടപാടുകൾ, സാമ്പത്തിക സ്രോതസിന്റെ ഇടപാടുകൾ, കമ്പനിയുടെ വിവരങ്ങൾ, പിണറായി വിജയന്റെ വിവരങ്ങൾ എന്നിവയാകും പരിശോധിക്കുകയെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എക്സാലോജിക് ഇടപാടിലെ ഇഡി അന്വേഷണം പ്രഥമ ദൃഷ്ട്യാ നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ നാടകീയ പരിശോധന ആരംഭിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് കോടതി. ആരോപണ വിധേയർ…
Read Moreജാമ്യം കിട്ടാൻ കരമടച്ച രസീത് ചോദിച്ചിട്ട് നൽകിയില്ല; ഭാര്യയെ കുത്തിക്കൊല്ലാന് ശ്രമം; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ; ഭർത്താവ് പിടിയിൽ
കൊല്ലം: കരമടച്ച രസീത് നൽകാത്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കൊല്ലത്ത് നടന്ന സംഭവത്തിൽ നെടുമ്പന കളയ്ക്കൽ ശരണ്യ ഭവനിൽ സതീശൻ (55) ആണ് കണ്ണനല്ലൂർ പോലീസിന്റെ പിടിയിലായത്. കുത്തേറ്റ ഇയാളുടെ ഭാര്യ രമ (47) ചികിത്സയിലാണ്. കണ്ണനല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിൽ ജാമ്യത്തിനായി കരമടച്ച രസീത് വേണമെന്ന് സതീശൻ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന രമയെ ഇതിനായി വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാൽ ജാമ്യം നിൽക്കാനോ രേഖകൾ കൈമാറാനോ രമ തയാറായില്ല. തുടർന്ന് ഇയാൾ കത്തികൊണ്ട് രമയെ ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreപാതിരാത്രിയിൽ പോലീസുകാരന്റെ വീട്ടിലെ ബുള്ളറ്റ് കത്തിച്ചത് രണ്ട് യുവതികൾ; എല്ലാ പ്ലാനുകളും ശരിയായെങ്കിലും യുവതികളെ ചതിച്ചത് ഫോൺപേ; കൊല്ലത്തെ സംഭവമിങ്ങനെ
കൊല്ലം: അഞ്ചലിൽ പോലീസുകാരന്റെ വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റ് കത്തിച്ച കേസിൽ രണ്ട് യുവതികൾ പിടിയിൽ. ശൂരനാട് സ്വദേശി ആരതി, ഇടുക്കി സ്വദേശി ഗായത്രി എന്നിവരാണ് കേസിൽ അറസ്റ്റിലായത്. അഞ്ചൽ പോലീസ് ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആറന്മുള പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിന്റെ ബൈക്ക് ആണ് പ്രതികൾ കത്തിച്ചത്. വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ബൈക്ക് കത്തിച്ചത്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും ചിത്രങ്ങൾക്ക് വ്യക്തത കിട്ടാത്തതിനാൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവതികളെത്തിയ ഓട്ടോറിക്ഷ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. യുവതി ഗൂഗിൾ പേ വഴി ഓട്ടോഡ്രൈവർക്ക് പണം നൽകിയിരുന്നു. ഇതാണ് പോലീസിന് പ്രതികളെ കണ്ടെത്താൻ സാധിച്ചത്. അതേസമയം, പോലീസ് കസ്റ്റഡിയിലായ ആരതിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ…
Read Moreമകനെ പ്രണയിക്കുന്നതിൽ നിന്ന് പിൻമാറണം; യുവതിക്ക് നേരെ മർദനവും ലൈംഗികാതിക്രമവും; കാമുകന്റെ അമ്മയ്ക്കും അമ്മാവനുമെതിരെ പരാതിയുമായി യുവതി
തിരുവനന്തപുരം: പ്രണയത്തിൽ നിന്ന് പിൻമാറാത്തതിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി. യുവതിയുടെ ആൺസുഹൃത്തിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയതെന്നാണ് പരാതിയിലെ ആരോപണം. യുവതിയെ മർദിക്കുകയും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതിയിലുള്ളത്. യുവതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ മാലയും പണവും തട്ടിയെടുത്തതായും പരാതിയുണ്ട്. മണ്ണന്തല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മേയ് 19ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. പ്രണയത്തിൽ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. യുവാവിന്റെ അമ്മയും അമ്മയുടെ സഹോദരനും ചേർന്നാണ് ആക്രമിച്ചതെന്നാണ് യുവതിയുടെ പരാതി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഅമ്മേയെന്നുള്ള കരച്ചിൽ കാതിലേക്ക് തുളച്ചു കയറി; ഓടിയെത്തിയപ്പോൾ കണ്ടത് നടക്കുന്ന കാഴ്ച; തെരുവു നായ്ക്കൾ വിലസുന്നയിടത്ത് നിന്ന് അവൾക്ക് രക്ഷകനായി അറ്റൻഡർ അനിൽ
ആലപ്പുഴ; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തെക്കുറിച്ച് ജീവനക്കാർ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും, കുഞ്ഞിനെ എറിഞ്ഞ ശുചിമുറിയുടെ ജനൽ കാഷ്വാലിറ്റിയുടെ തൊട്ടുപിറകിലായതിനാലും സാധാരണ നിലയിൽ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു. എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി. ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തുകയായിരുന്നു. അവിടെ ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ തന്നെ അറ്റൻഡർ അനിലിന്റെയും മറ്റ് ജീവനക്കാരുടെയും ഈ വേഗതയേറിയ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി. കുഞ്ഞിനെ എറിഞ്ഞ നിമിഷത്തിൽ തന്നെ…
Read Moreആർത്തവവേദനയുമായി എത്തിയ പത്തൊമ്പതുകാരി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞു; മകൾ ഗർഭിണിയാണെന്നറിയാതെ വീട്ടുകാർ
ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ശുചിമുറിയിൽ പ്രസവിച്ച് യുവതി. കുട്ടിയുടെ ശബ്ദം കേൾക്കാതിരിക്കാൻ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് അമ്മയുടെ ക്രൂരത. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കഥ. വീയപുരം വെള്ളംകുളങ്ങര സ്വദേശിനിയായ പത്തൊൻപതുകാരിയാണ് പ്രസവവിവരം മറച്ചുവെച്ച് കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്. കഴിഞ്ഞ രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്ക് അറിയില്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ രാത്രി 12 മണിയോടെ യുവതി ശുചിമുറിയിൽ കയറി. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന സിസ്റ്റർമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ…
Read More