ഓഫീസിലെ തമാശകൾ കേൾക്കണ്ട കരുതി മാറിയിരുന്നപ്പോൾ ‘അശ്ലീല വീഡിയോ കാണുകയാണോ’ എന്ന് സിഇഒ ചോദിച്ചു; വേദന നിറഞ്ഞ കുറിപ്പുമായി യുവതി

തമാശകൾ പറയുന്നതൊക്കെ കേൾക്കാനും ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശകൾ ഒഴിവാക്കുകയാണ് നല്ലത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ‌ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ബംഗളൂരിലെ ഒരു സ്റ്റാർട്ട് അപ്പ് കന്പനിയിലെ ജീവനക്കാരിക്ക് തന്‍റെ സിഇഒയിൽ നിന്നും നേരിട്ട മോശം അനുഭവമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താൻ ഇന്‍റൺഷിപ്പ് ചെയ്യുന്ന സമയത്തും സിഇഒ തന്നെ അപമാനിച്ചെന്ന് യുവതി പറയുന്നു. ജോലി ചെയ്യാൻ തന്നെയാണോ ബംഗളൂരിലേക്ക് വന്നത്, അതോ ബോയ്ഫ്രണ്ടിനൊപ്പം കറങ്ങാൻ ആണോ എത്തിയതെന്ന് പറഞ്ഞ് അപമാനിച്ചിരുന്ന. ആ സമയത്തൊക്കെ മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആയിരുന്നെങ്കിലും പിന്നീട് മുഴുവൻ സമയ ജോലിക്കാരിയായി ആ കന്പനിയിൽ തന്നെ പ്രവേശിച്ചെന്ന് യുവതി പറഞ്ഞു.

കോളജിലെ ഫൈനൽ ജ്യൂറി സമയത്ത് സിഇഒയോട് വർക്ക് ഫ്രം ഹോം ചോദിച്ചപ്പോൾ ‘ കോളജ് കഴിയാതെ ജോലിക്ക് എത്തിയത് തന്‍റെ കുഴപ്പമല്ല, അതുകൊണ്ട് വർക്ക് ഫ്രം ഹോം തരാൻ സാധിക്കില്ലന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണമെന്ന് യുവതി പറഞ്ഞു. പലപ്പോഴും എല്ലാവരുടേയും മുന്നിൽ നിന്നാണ് കളിയാക്കാറുള്ളത്. സ്ത്രീവിരുദ്ധ തമാശകൾ കേൾക്കണ്ട കരുതി മാറിയിരുന്നപ്പോൾ, ‘അശ്ലീല വീഡിയോ കാണുകയാണോ’ എന്നാണ് തന്നോട് സിഇഒ ചോദിച്ചത് എന്നും യുവതി പറയുന്നു.

 

Related posts

Leave a Comment