ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളെ പരസ്യമായി നഗ്നരാക്കി കഴുത്തിൽ ചെരിപ്പുമാല അണിയിച്ചു നടത്തി. അഞ്ചു കുട്ടികളെയാണു കടയുടമ നഗ്നരാക്കിയത്.
ബിഹാർ സീതാമർഹിയിലെ മല്ലഹി ഗ്രാമത്തിലാണു സംഭവം. കുട്ടികളെ നഗ്നരായി നടത്തുന്നതുകണ്ട് ജനങ്ങൾ തടിച്ചു കൂടിയെങ്കിലും വിഷയത്തിൽ ഇടപെട്ടില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതിനുശേഷമാണ് പോലീസ് കേസിൽ എഫ്ഐആർ ഫയൽ ചെയ്തത്.
കടയുടമയെയും മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോ ചിത്രീകരിച്ചയാൾക്കെതിരേയും നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.