പ്രായപരിധി വിവാദത്തില്‍ മയപ്പെടാനും ഭയപ്പെടാനും ഇല്ല; കീഴടങ്ങൾ പാർട്ടിയോട് മാത്രമെന്ന് സി.ദിവാകരൻ


തിരുവനന്തപുരം: പ്രായപരിധി വിവാദത്തില്‍ തന്‍റെ നിലപാട് മയപ്പെടുത്തിയിട്ടില്ലെന്ന് സി.ദിവാകരന്‍. മയപ്പെടാനും ഭയപ്പെടാനും ഇല്ലെന്നും പാര്‍ട്ടിക്ക് കീഴടങ്ങും പക്ഷെ നേതൃത്വത്തിന് അല്ല എന്നും സി.ദിവാകരൻ പറഞ്ഞു.

താനും നേതൃത്വം ആണ് എന്നും സി.ദിവാകരൻ മാധ്യമങ്ങളോടു പറഞ്ഞു. പാര്‍ട്ടി തീരുമാനിക്കുന്നതാണ് തന്‍റെ തീരുമാനം. ദേശീയ നേതൃത്വത്തിന്‍റെ കാര്യങ്ങള്‍ ഡി രാജയോട് ചോദിക്കണം.

സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് ടാഗോർ ഹാളിലെ സമ്മേളന വേദിയിൽ ഇന്ന് സി.ദിവാകരൻ പതാക ഉയർത്തി..

സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രാഷ്ട്രീയ റിപ്പോര്‍ട്ടും സംഘടനാ റിപ്പോര്‍ട്ടും കാനം രാജേന്ദ്രന്‍ അവതരിപ്പിച്ചു.

വൈകുന്നേരം നടക്കുന്ന ഫെഡറലിസവും കേന്ദ്രസംസ്ഥാന ബന്ധങ്ങളും എന്ന വിഷയത്തിലെ സെമിനാറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പങ്കെടുക്കും.

Related posts

Leave a Comment