വീട് ആക്രമിച്ചു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവം;പ്രതികളില്‍ നിന്നു കണ്ടെത്തിയത് തോക്കുള്‍പ്പെടെയുള്ള മാരകായുധങ്ങള്‍

അമ്പലപ്പുഴ: വിവാഹത്തിന് സമ്മതിക്കാത്തതിനാൽ പെൺകുട്ടി അറിയിച്ചതിനെത്തുടർന്ന് വീട് ആക്രമിച്ചു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സംഘത്തെ കീഴ്പെടുത്തിയപ്പോൾ കിട്ടിയത് തോക്കുൾപടെയുള്ള മാരകായുധങ്ങൾ.

വ്യാഴാഴ്ച രാത്രി 8.30 ഓടേ പറവൂർ ശാസ്താങ്കലിൽ ഷിബുവിന്‍റെ വീടിനുനേരെയായിരുന്നു ആക്രമണം. വീട് അക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച മൂന്നംഗസംഘത്തെ തോക്കുൾപ്പെടെയുള്ള മാരകായുധങ്ങളുമായി പുന്നപ്ര പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.


ആലപ്പുഴ ഇന്ദിരാ ജങ്ഷനിൽ ബ്ലോക്ക് നമ്പർ 120 ൽ അക്ഷയകുമാർ(25), ചാത്തനാട് വൈക്കത്തുകാരൻ വീട്ടിൽ രാഹുൽ രാധാകൃഷ്ണൻ(30), സനാതനം വാർഡിൽ ആലപ്പാട് വീട്ടിൽ അനൂപ് മാത്യു(30) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഇവരെ റിമാൻഡ് ചെയ്തു. ഷിബുവിൻ്റെ മകളും അക്ഷയയുമായി പ്രണയത്തിലായിരുന്നു. ഇയാൾ വിവാഹിതനും ഭാര്യയും കുട്ടികളും ഉള്ളതിനാൽ ഷിബു മകളെ വിവാഹം ചെയ്തുകൊടുക്കാൻ തയ്യാറായില്ല.

തുടർന്നാണ് വീട് അക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ മാരകായുധങ്ങളുമായി സംഘം എത്തിയത്. വടിവാളും കത്തികളും തോക്കുമായെത്തിയ സംഘം ഷിബുവിനെ അക്രമിച്ചു.

തടയാനെത്തിയ ഷിബുവിൻ്റെ പിതൃസഹോദരനെയും അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബഹളം കേട്ട് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.

എസ്ഐ അബ്ദുൽ റഹിമിൻ്റെ നേതൃത്വത്തിൽ എഎസ്ഐമാരായ സിദ്ധിഖ്, ഗിരീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ജോണി, ചരൺ, ഹോം ഗാർഡ് ചാണ്ടി എന്നിവർ സ്ഥലത്തെത്തിയെങ്കിലും സംഘം ഇവരെയും അക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

 

Related posts

Leave a Comment