മൂന്നു ഭാര്യമാരെയും ഒമ്പതു കുട്ടികളെയും പരിപാലിക്കാനായി മോഷണത്തിനിറങ്ങിയ 36കാരനെ ബംഗളൂരുവിൽ പിടികൂടി. 88 ഗ്രാം സ്വർണാഭരണങ്ങളും 550 ഗ്രാം വെള്ളി ആഭരണങ്ങളും 1,500 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
ബംഗളൂരു സ്വദേശി ബാബാജാൻ ആണു പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്തതോടെ ബംഗളൂരു ഇലക്ട്രോണിക് സിറ്റി സ്റ്റേഷൻ പരിധിയിലെ എട്ടു കേസുകളിലെ പ്രതിയെ കിട്ടിയതായി പോലീസ് പറഞ്ഞു.
എട്ടിടത്തും താൻതന്നെയാണു മോഷണം നടത്തിയതെന്നും വലിയ കുടുംബം പോറ്റാനായാണു കവർച്ചയ്ക്കിറങ്ങിയതെന്നും ബാബാജാൻ സമ്മതിച്ചു. ബംഗളൂരുവിന്റെ പ്രാന്തപ്രദേശമായ അനേക്കലിനടുത്തുള്ള ശിക്കാരിപാളയ, ചിക്കബല്ലാപുര, ശ്രീരംഗപട്ടണം എന്നിവിടങ്ങളിലാണു ബാബാജാനിന്റെ മൂന്നു ഭാര്യമാരും ഒന്പതു കുട്ടികളും താമസിക്കുന്നത്. ഇവരുമായി നല്ല ബന്ധത്തിലാണു ബാബാജനെന്നും എല്ലാവർക്കും ചെലവിനു നൽകുന്നുണ്ടെന്നും പോലീസ് പറഞ്ഞു.