ഗർഭസ്ഥശിശുവിന്‍റെ വൃക്കവീക്കം-വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥ

ഗർഭസ്ഥശിശുവിന്‍റെ വൃക്കവീക്കം-വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥസാധാരണയായി കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കവീക്കം. അമ്മമാരില്‍ നടത്തുന്ന അനോമലി സ്കാനിൽ (Anomaly Scan) വൃക്കവീക്കം (Hydro nephrosis) എന്ന അവസ്ഥയുടെ നിര്‍ണയം സാധ്യമാണ്.

ഹൈഡ്രോ നെഫ്രോസിസ് (Hydronephrosis)?

മൂത്രനാളിയിലെ (Ureter) തടസം കാരണം വൃക്കകളില്‍ മൂത്രം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ് ഹൈഡ്രോനെഫ്രോസിസ് (Hydronephrosis). മറ്റു കാരണങ്ങള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകുന്നു. ഗര്‍ഭാവസ്ഥയില്‍ 5 മാസത്തിനു ശേഷമുള്ള എല്ലാ സ്‌കാനിംഗിലും ഹൈഡ്രോനെഫ്രോസിസ് കണ്ടുപിടിക്കാന്‍ സാധി ക്കുന്നു.

ഈ ഒരു അവസ്ഥ ഗര്‍ഭസ്ഥ ശിശുവിന് ഉണ്ടെങ്കില്‍ പേടിക്കേണ്ടതില്ല. ജനനശേഷം നടത്തുന്ന തുടര്‍ച്ചയായ സ്‌കാനുകളില്‍ 90% കുഞ്ഞുങ്ങളിലും വീക്കം മാറുന്നതായി കാണുന്നു.

സ്കാനിംഗ് തുടരണം

ബാക്കി 10% കുഞ്ഞുങ്ങള്‍ക്കാണ് ശസ്ത്രക്രിയ പോലുള്ള ചികിത്സാ രീതികള്‍ വേണ്ടിവരുന്നത്. ജനിച്ച് ആദ്യ 3 ദിവസത്തിനുള്ളില്‍, 1 മാസം കഴിഞ്ഞ്, 3 മാസം ആകുമ്പോള്‍, തുടര്‍ന്ന് 3 മാസത്തെ ഇടവേളകളില്‍, അങ്ങനെ 1 വയസുവരെ സ്‌കാനിംഗ് തുടരേണ്ടതാണ്.
പിന്നീട് സ്‌കാനിംഗില്‍ കാണുന്ന വലുപ്പം അനുസരിച്ച് 6 മാസം, 1 വര്‍ഷം കാലയളവുകളില്‍ സ്‌കാന്‍ ചെയ്ത് വൃക്കകളുടെ വലുപ്പം നിരീക്ഷിക്കേണ്ടതാണ്.

സാധാരണയായി കുഞ്ഞുങ്ങള്‍ വളരുന്നതനുസരിച്ച് ഈ അവസ്ഥ മാറുന്നു. എന്നാല്‍ 10% കുഞ്ഞുങ്ങളില്‍ ഇതു മാറാതെ നില്‍ക്കുകയും ശസ്ത്രക്രിയ ചെയ്യേണ്ടതായും വന്നേക്കാം.

മൂത്രനാളില്‍ ജന്മനായുള്ള തടസം /ചുരുക്കം

വൃക്കയില്‍ നിന്ന് താഴേക്കു പോകുന്ന മൂത്രനാളി‌യില്‍ ജന്മനായുള്ള തടസം / ചുരുക്കംമൂലമാണ് ഹൈഡ്രോനെഫ്രോസിസ് ഉണ്ടാകുന്നതെങ്കില്‍ (Pelviureteric Junction Obstruction – PUJO) ശസ്ത്രക്രിയ വേണ്ടിവന്നേക്കാം.

വൃക്കകളില്‍ മൂത്രം കെട്ടി നില്‍ക്കുമ്പോള്‍ ഒരു പരിധിവരെ അവിടത്തെ ടിഷ്യുകള്‍ക്ക് ഇലാസ്തികത ഉണ്ടാകും. പിന്നീട് അളവ് കൂടുമ്പോള്‍ അവയ്ക്ക് പിടിച്ചുനിര്‍ത്താന്‍ പറ്റില്ല.

അത്തരത്തില്‍ വൃക്കകളിലെ സമ്മര്‍ദം കൂടി പാരൻകൈമ(Parenchyma) കോശങ്ങളെ ബാധിക്കുകയും വൃക്കകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യുന്നു. ആധുനിക കാലത്ത് ഈ അവസ്ഥ ഗര്‍ഭാവസ്ഥയില്‍ തന്നെ കണ്ടെത്താന്‍ സാധിക്കും.

(തുടരും)

വിവരങ്ങൾ:

ഡോ. പ്രതിഭ സുകുമാർ,
കൺസൾട്ടന്‍റ് പീഡിയാട്രിക് സർജൻ,
എസ്‌യുറ്റി ഹോസ്പിറ്റൽ,
പട്ടം, തിരുവനന്തപുരം.

Related posts

Leave a Comment