സാർ ഒറിജിനലോ അതോ ഡ്യൂപ്പോ..! സൂക്ഷിച്ചോ നിങ്ങളെപ്പോലെ ഒരാൾ ഇവിടെയുണ്ട്; പ്രഭാത സവാരിക്കിടയിലെ അപരിചിതന്‍റെ ചോദ്യം കേട്ട് ജില്ലാ പോലീസ് മേധാവി ഞെട്ടി

dupe-spകോട്ടയം:  ‘നിങ്ങളെപ്പോലെയിരിക്കുന്ന ഒരു പാർട്ടിയാ ഇവിടത്തെ എസ് പി സൂക്ഷിച്ചോ’ കോട്ടയം ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രനോട് ഇന്നു രാവിലെ ഒരു അപരിചിതൻ പറഞ്ഞത് കേട്ട് സാക്ഷാൽ എസ്പി തന്നെ ഞെട്ടിപ്പോയി.    പതിവു പോലെ നടക്കാനിറങ്ങിയ എസ്പി താഴത്തങ്ങാടി തിരുമല ക്ഷേത്രത്തിനടുത്തുകൂടി വരുന്പോഴാണ് എതിരേ വന്ന അപരിചിതന്‍റെ ചോദ്യം. ഉദേശം 40  വയസ് പ്രായം തോന്നിക്കുന്ന അപരിചിതൻ എസ്പിയുടെ മുന്നിലെത്തി നിന്നു.

‘പോലീസുകാരെ പരിചയമുണ്ടോ’ എന്നായിരുന്നു ആദ്യ ചോദ്യം. ‘ഇവിടത്തെ പോലീസുകാരെ അറിയില്ല’ എന്ന് അദേഹം മറുപടി നല്കി. ‘എന്നാൽ നിങ്ങളെപ്പോലെയിരിക്കുന്ന ഒരു പാർട്ടിയാ ഇവിടത്തെ എസ്പി. സൂക്ഷിച്ചോ’ ഇത്രയും പറഞ്ഞ് അപരിചിതൻ നടന്നു പോയി. എസ്പി ഒറിജിനലോ ഡ്യൂപ്പോ എന്ന സംശയത്തിലാകാം അപരിചിതൻ എന്നു കരുതുന്നു.
വർഷങ്ങളായി കോട്ടയം നഗരത്തിലൂടെ രാവിലെ നടക്കാറുള്ള എസ്പിക്ക് ഇതാദ്യമാണ് ഇത്തരമൊരു അനുഭവം. അപരിചിതൻ എസ്പിയെ തിരിച്ചറിഞ്ഞില്ല എന്നതാണ് രസകരം.

എന്നാൽ എസ്പിയെപ്പോലെയുള്ളയാളാണെന്നു മനസിലാക്കിയാണ്  ‘സൂക്ഷി ച്ചോ’ എന്നു പറഞ്ഞത്. ജാഗ്രത പാലിക്കണമെന്ന കോട്ടയത്തുകാരുടെ സ്ഥിരം ശൈലിയിൽ തന്നെയായിരുന്നു എസ്പിയോടുള്ള ഉപദേശവും. പുലർച്ചെ ഏറ്റുമാനൂരിൽ നിന്ന് തുടങ്ങുന്ന നടത്തം കോട്ടയം ടൗണ്‍ ചുറ്റിയാണ് മടങ്ങുന്നത്.

നഗരത്തിലെ ഉൗടുവഴികളെല്ലാം നല്ല പരിചയമുള്ള ഇദേഹം പുലർച്ചെ നഗരം പല തവണ ചുറ്റും. സാധാരണയായി എസ്പിമാരാരും ഇങ്ങനെ നഗരത്തിലൂടെ ഇറങ്ങി നടക്കാറില്ല. അതിനാൽ നല്ല പരിചയമുള്ളവർക്കു പോലും ചിലപ്പോൾ സംശയമുണ്ടാകാം. ഒറിജിനലോ അതോ ഡ്യൂപ്പോ.

Related posts