കെഎംസിസിയുടെ വിവാദ കുടുംബ സംഗമം; തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ വിമതര്‍ക്ക് പണികൊടുത്ത് ലീഗ്

കോഴിക്കോട്: മുസ്‌ലിം ലീഗിന്‍റെ പോഷകസംഘടനയായ കെഎംസിസി തിരുവമ്പാടിയില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് കുടുംബ സംഗമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് നേതൃത്വത്തിന്‍റെ നടപടി. നാല് ലീഗ് ഭാരവാഹികളെ അന്വേഷണവിധേയമായി പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന വിലയിരുത്തലിലാണ് നടപടി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.എ. അബ്ദുറഹ്‌മാന്‍, യൂത്ത് ലീഗ് പ്രസിഡന്‍റ് ഫൈസല്‍ മാതംവീട്ടില്‍, അറഫി കാട്ടിപ്പരുത്തി, റഫീഖ് പുല്ലൂരാംപാറ എന്നിവരെയാണ് പുറത്താക്കിയതായി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചത്.പരിപാടിയിലേക്ക് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിനും ക്ഷണമുണ്ടായിരുന്നു.

യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്‍റെ ഓഫീസ് ചുമതല വഹിക്കുന്ന മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഇ.പി. ബാബു, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് കാണിച്ച് പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിച്ചതോടെയാണ് സംഭവം വന്‍ വിവാദമായത്. നേതൃത്വം വിലക്കിയിട്ടും സംഘാടകര്‍ പരിപാടിയുമായി മുന്നോട്ട് പോകുകയായിരുന്നു.

പി.വി. അന്‍വര്‍ പങ്കെടുത്തില്ലെങ്കിലും പരിപാടിയില്‍ പങ്കെടുത്ത കെ.എ. ആബ്ദുറഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ലീഗ് നേതൃത്വത്തിനെതിരേ രൂക്ഷ വിമര്‍ശനം നടത്തിയതായി ആരോപണമുയര്‍ന്നിരുന്നു. പരിപാടിയുമായി ലീഗിന് ബന്ധമില്ലെന്ന് വ്യക്തമാക്കി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ രംഗത്തെത്തിയതോടെ ലീഗ് നേതാക്കള്‍ പരിപാടിയില്‍നിന്ന് വിട്ടു നിന്നിരുന്നു.

വിമതര്‍ക്കെതിരേ തെരഞ്ഞെടുപ്പിനു മുമ്പ് നടപടി സ്വീകരിച്ചാല്‍ അത് വലിയ വിവാദവും പ്രചരണ വിഷയമാവുകയും ചെയ്യുമെന്ന് കണ്ട് ലീഗ് നേതൃത്വം മൗനം പാലിക്കുകയായിരുന്നു.

Related posts

Leave a Comment