വീടിന്‍റെ ഗേറ്റ് കടന്ന് അജ്ഞാതൻ, ബഹളം വെച്ചതോടെ ഓടിമറഞ്ഞു; കുറുവാ ഭീതിയിൽ കുമരകവും


കുമരകം: ചൂള ഭാഗത്ത് വീടിന്‍റെ ഗേറ്റ് കടന്നെത്തിയ അജ്ഞാതനെ കണ്ടത് പരിഭ്രാന്തി പരത്തി. ഇന്നലെ പകൽ പതിനൊന്നോടെ ആഞ്ഞിലിപറന്പിൽ കുഞ്ഞിന്‍റെ വീടിന്‍റെ പിൻഭാഗത്തുള്ള ഗേറ്റിനരികിൽ പതുങ്ങി നിന്ന ശേഷം ഗേറ്റ് കടന്ന് വീട്ടിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ചതിനുശേഷം വഴിമാറി പറന്പിലൂടെ നടക്കുന്നത് വീട്ടുകാർ സി സി ടിവിയിലൂടെ കണ്ടു ബഹളം വെച്ചതോടെ വീടിന്‍റെ മുൻഭാഗത്തുള്ള ഗേറ്റിലൂടെ ഇയാൾ ഓടിമറയുകയായിരുന്നു.

വിവരമറിഞ്ഞ് കുമരകം പോലീസ് എത്തി തെരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.കോട്ടയം ജില്ലയിൽ കുറുവാ സംഘമെത്തി എന്ന വാർത്ത നിലനിൽക്കുന്നതിനാൽ ഈ പ്രദേശത്തുള്ളവർ സംഭവത്തോടെ പരിഭ്രാന്തരായി.

എന്നാൽ ഭീതിയിൽ ആകേണ്ട സാഹചര്യമില്ലെന്നും പോലീസ് ജാഗ്രതയോടെ രംഗത്തുണ്ടെന്നും കുറുവാ സംഘം പോലുള്ള ഒരു ഭീകര സംഘവും കുമരകം പോലുള്ള പ്രദേശങ്ങൾ ലക്ഷ്യം വെക്കില്ലെന്നും എസ്ഐ എസ്. സുരേഷ് പറഞ്ഞു.

Related posts

Leave a Comment