കല്യാണക്കുറിയിൽ അയാളുടെ പേരിനൊപ്പം എന്‍റെ പേര്! മാളവിക മോഹനെ നടുക്കിയ സംഭവം ഇത്

മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് പാന്‍ ഇന്ത്യന്‍ താരമായി വളർന്നു നില്‍ക്കുന്ന താരമാണ് മാളവിക മോഹനന്‍. കാമറാമാന്‍ കെ.യു. മോഹനന്‍റെ മകളാണ് മാളവിക. ആ പാതയിലൂടെയാണ് മാളവികയും സിനിമയിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച പട്ടം പോലെ ആയിരുന്നു ആദ്യ സിനിമ. പിന്നീടാണ് ബോളിവുഡിലേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴിലുമെത്തി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ രജനീകാന്ത്, വിജയ്, മമ്മൂട്ടി, വിക്രം തുടങ്ങിയ വലിയ താരങ്ങള്‍ക്കൊപ്പം മാളവിക സ്‌ക്രീന്‍ പങ്കിട്ടു. ഇപ്പോഴിതാ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹന്‍ലാലിനൊപ്പം അഭിനയിക്കുകയാണ് മാളവിക.

താരങ്ങളെ സംബന്ധിച്ച് ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് ആരാധകര്‍. എന്നാല്‍ ചിലപ്പോഴൊക്കെ ആരാധകരുടെ സ്‌നേഹം അതിരു വിടുകയും അതു താരങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്യാറുണ്ട്. അത്തരത്തിലൊരു അനുഭവം മാളവികയ്ക്കുമുണ്ടായി. ഒരഭിമുഖത്തിലാണ് തനിക്കുണ്ടായ അസാധാരണമായൊരു ഫാന്‍ മൊമന്‍റിനെക്കുറിച്ച് മാളവിക സംസാരിച്ചത്.

താരത്തിന്റെ വാക്കുകളിലേക്ക്.
ഞാന്‍ മാസ്റ്ററിന്‍റെ ഷൂട്ടിംഗിനായി ചെന്നൈയ്ക്ക് പുറത്തുള്ള ഇസിആറിലായിരുന്നു. എന്നോട് അസിസ്റ്റന്‍റാണ് പറയുന്നത്. ഒരു ആരാധകന്‍ എന്നേയും കാത്ത് ലോബിയില്‍ നില്‍ക്കുന്നുണ്ടെന്ന്. എന്‍റെ കൂടെ ഫോട്ടോയെടുക്കണമെന്നാണ് ആഗ്രഹം. അതിനാല്‍ ഞാന്‍ റൂമിലേക്ക് പോകുന്നതിന് പകരം ലോബിയിലേക്കാണ് പോയത്.

അയാള്‍ എനിക്കൊരു വിവാഹ ക്ഷണക്കത്ത് നല്‍കി. അതില്‍ അയാളുടെ പേരിനൊപ്പം എന്‍റെ പേരായിരുന്നു പ്രിന്‍റ് ചെയ്തിരുന്നത്. അയാളുടെ വളരെ കണ്‍വിന്‍സിംഗ് ഭാവം കണ്ട് ഞാന്‍ പോലും ചിന്തിച്ചു, ഞാന്‍ ആരോടെങ്കിലും യെസ് പറഞ്ഞത് മറന്നു പോയതാണോ എന്ന്. ഞാന്‍ വേഗം തന്നെ അവിടെ നിന്നുംപോയി. എനിക്ക് എങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്നറിയില്ലായിരുന്നു. അത് നോര്‍മല്‍ ആയി തോന്നിയില്ല- മാളവിക അഭിമുഖത്തിൽ പറഞ്ഞു. ഏതായാലും താരത്തിന്‍റെ വാക്കുകള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

Related posts

Leave a Comment