സംസ്ഥാനത്ത് പരക്കെ മഴ; കെഎസ്ആര്‍ടിസി‍ ബസുകളിൽ ചോര്‍ച്ച ശക്തം; നിരത്തിലോടുന്നവയിൽ ഏറെയും കാലപ്പഴക്കം ചെന്നവ; ദുഷ്കര യാത്രയെ പഴിച്ച് യാത്രക്കാർ

കോട്ടയം: മഴ കനത്തതോടെ കാലപ്പഴക്കം ചെന്ന കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ പരക്കെ ചോര്‍ച്ച. ബസുകളുടെ മുകള്‍ത്തട്ടിലൂടെ വെള്ളം ഒലിച്ചിറങ്ങുന്ന സാഹചര്യത്തില്‍ യാത്ര ദുഷ്‌കരമായി.

ഷട്ടറുകളുടെയും ക്ലിപ്പുകളുടെയും കേടുപാട് മൂലം വെള്ളം ചോര്‍ന്ന് സീറ്റുകളിലേക്കും പ്ലാറ്റ്‌ഫോമിലേക്കും വീഴുന്നതും സാധാരണം. ദീര്‍ഘദൂരത്തേക്കു വരെ ഓര്‍ഡിനറി ബസുകള്‍ ഓടിക്കുന്ന സാഹചര്യത്തില്‍ കാലപ്പഴക്കം ചെന്ന ബസുകളിലെ യാത്ര ദുഃസഹമാണ്.

മഴക്കാലത്തിനു മുന്‍പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ മെക്കാനിക്കല്‍ വിഭാഗത്തിന് നിര്‍ദേശമുണ്ടെങ്കിലും സ്പെയര്‍ പാര്‍ട്‌സുകളുടെ ക്ഷാമം സര്‍വീസുകളെ ബാധിക്കുന്നുണ്ട്.

ബസുകളുട കാലപ്പഴക്കം പോലെ വലിയ പരിമിതിയാണ് ടയറുകളുടെ അവസ്ഥ. നിരവധി ബസുകള്‍ തേഞ്ഞുതീര്‍ന്ന ടയറുകളുമായാണ് ഓട്ടം. ജില്ലയിലെ വിവിധ ഡിപ്പോകളില്‍ ഇരുപത് വര്‍ഷം പഴക്കമുള്ള 80 ബസുകള്‍ ഓടിക്കുന്നുണ്ട്.

നൂറിലേറെ ബസുകള്‍ പതിനഞ്ചിലേറെ വര്‍ഷം പഴക്കം ചെന്നവയും. പന്ത്രണ്ട് വര്‍ഷം പഴക്കമുള്ള ബസുകള്‍ ഫാസ്റ്റ് പാസഞ്ചറുകളായും സര്‍വീസ് നടത്തുന്നുണ്ട്.

കുമളി, ആലപ്പുഴ, പത്തനംതിട്ട, ചെങ്ങന്നൂര്‍ ഡിപ്പോകളില്‍നിന്നു കോട്ടയം ജില്ലയിലേക്ക് ഓടിക്കുന്ന ബസുകളിലും സാഹചര്യം ഇതുതന്നെ.

Related posts

Leave a Comment