പാട്ടിൽ ഈ പാട്ടിൽ… മുണ്ടുപാലത്തെ ബഥേല്‍ വീട് പാട്ടു വീടാക്കി ഷിബു വില്‍ഫ്രഡ്

വീട്ടില്‍ നൂറിലധികം കുട്ടികള്‍ക്ക് സംഗീത പരിശീലനം, സംഗീതരചനയ്ക്കും പാട്ടുപാടാനുമായി വീട്ടില്‍ തന്നെ റിക്കാര്‍ഡിംഗ് സ്റ്റുഡിയോയും പാട്ടും, നഗരത്തില്‍ സംഗീത ഉപകരണങ്ങള്‍ വില്‍ക്കുന്നതിനും പരിചയപ്പെടുന്നതിനുമായി കടയും. വീട്ടിലും നാട്ടിലും പാട്ടിന്‍റെ പാലാഴി തീര്‍ക്കുകയാണു പാലാ സ്വദേശി ഷിബു വില്‍ഫ്രഡ് എന്ന സംഗീത സംവിധായകന്‍.

നീണ്ടകാലത്തെ പ്രവാസ ജീവിത്തിനുശേഷം നാട്ടിലെത്തിയ ഷിബു പാലാ നഗരത്തോടു ചേര്‍ന്നുള്ള മുണ്ടുപാലത്തെ ബഥേല്‍ വീട് ഒരു പാട്ടു വീടാക്കിയിരിക്കുകയാണ്. തിരുവനന്തപുരം വലിയതുറ സ്വദേശിയായ ഷിബു ഇടവക പള്ളിയായ സെന്‍റ് സേവ്യേഴ്‌സ് പള്ളിയിലെ ചര്‍ച്ച് ക്വയറിലൂടെയാണ് സംഗീത ജീവിതം ആരംഭിക്കുന്നത്. 1996ല്‍ സൗദിയില്‍ ജോലി ലഭിച്ചു. പ്രവാസ ജീവിതത്തിനിടയിലും മണലാരണ്യത്തില്‍ ഭക്തിയുടെ സംഗീതമഴ ഒരുക്കി ഷിബു പ്രശസ്തനായി. 24 വര്‍ഷത്തെ പ്രവാസ ജീവിതത്തിനിടയില്‍ 48 ഗാനങ്ങള്‍ക്കാണ് സംഗീത സംവിധാനവും ഓര്‍ക്കസ്ട്രയും നിര്‍വഹിച്ചത്.

സൗദിയിലെ ദമാം നാടക വേദിയില്‍ അഭിനേതാവായി പ്രവര്‍ത്തിച്ച് രണ്ടു നാടകങ്ങള്‍ക്കായും സംഗീതം ഒരുക്കി. ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷ അവസരങ്ങളില്‍ ഫെസ്റ്റിവല്‍ പാട്ടുകള്‍ക്കും ഈണം നല്‍കി. ലോക്ഡൗണ്‍ കാലത്താണ് നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തി പാലായില്‍ ഭാര്യവീടിനോടു ചേര്‍ന്ന് പുതിയ വീടും വാങ്ങി. വീടിന്‍റെ മുകളിലത്തെനില മുഴുവന്‍ സ്റ്റുഡിയോയ്ക്കും പാട്ടിനുമായി മാറ്റിവച്ചിരിക്കുകായണ്. വീട്ടില്‍ തന്നെ ബഥേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേരില്‍ സംഗീത സ്‌കൂളും നടത്തുന്നു. നൂറിലധികം കുട്ടികള്‍ക്ക് ഇവിടെ പരിശീലനം നല്‍കുന്നു. വിദേശ രാജ്യങ്ങളിലുള്ള മൂന്നൂറിലധികം കുട്ടികള്‍ക്ക് ഓണ്‍ലൈനായും പരിശീലനം നല്‍കുന്നു.

സംഗീതരംഗത്തെ പ്രമുഖരും സുഹൃത്തുക്കുളും ഷിബുവിന്‍റെ പാട്ടുവീട്ടിലെത്തി പാടാറുണ്ട്. ഭാര്യ ബിന്നിയാണ് പാട്ടുവീട്ടിലെ ഷിബുവിന്‍റെ സഹായി. രണ്ടുമക്കളും ഷിബുവിനൊപ്പം സംഗീത പാതയിലുണ്ട്. മകള്‍ റെനിന്‍ കാനഡയില്‍ പിയാനിസ്റ്റും ഡ്രമ്മറും ഡാന്‍സറുമാണ്. ഇളയ മകന്‍ ജോഷ്വാ വയലിനിസ്റ്റാണ്.

അടുത്ത നാളില്‍ ഷിബു മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്‍റ് എന്ന പേരില്‍ പാലായില്‍ സംഗീത ഉപകരണങ്ങള്‍ പരിചയപ്പെടുന്നതിനും വാങ്ങുന്നതിനുമായി ഒരു കടയും തുടങ്ങിയിട്ടുണ്ട്. ഇതിനോടകം നൂറിലധികം പാട്ടുകള്‍ക്ക് സംഗീതം പകര്‍ന്ന ഷിബുവിന്‍റെ ഗാനങ്ങള്‍ മലയാളത്തിലെ പ്രമുഖ ഗായരെല്ലാം ആലപിച്ചിട്ടുണ്ട്. അണിയറയില്‍ ഒരുങ്ങുന്ന മലയാള സിനിമയ്ക്കായും സംഗീതസംവിധാനം നിര്‍വഹിച്ചു കഴിഞ്ഞ ഷിബു തന്‍റെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനം പൂര്‍ത്തിയായ കുട്ടികളെ ഉള്‍പ്പെടുത്തി ഗാനമേള ട്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

Related posts

Leave a Comment