ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്കര്‍- ഇ- തൊയ്ബ ഭീകരന് സൈഫുള്ള കസൂരിയെന്നാണ് റിപ്പോർട്ട്. ആക്രമണം നിയന്ത്രിച്ചത് പാക്കിസ്ഥാനില്നിന്നാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം.
വിനോദസഞ്ചാരികള്‍ക്ക് നേരേ നിറയൊഴിച്ച ആറംഗ സംഘത്തില്‍ രണ്ട് പ്രാദേശിക ഭീകരരും ഉണ്ടായിരുന്നു. ഇതില്‍ ഒരാള്‍ കാഷ്മീരിലെ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഷ്മീരില്‍ നിന്ന് ഭീകരപരിശീലനം നേടിയവരാണ് ആക്രമണം നടത്തിയത്.
അതേസമയം ഭീകരാക്രമണത്തിൽ ബന്ധമില്ലെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഒരു തരത്തിലുമുള്ള ഭീകരതയെയും പാക്കിസ്ഥാൻ പ്രോത്സാഹിപ്പിക്കില്ലെന്നും പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പ്രതികരിച്ചു.