ചാരുംമൂട് : പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ സ്വകാര്യ ബസ് ഡ്രൈവർ റിമാൻഡിൽ.
വള്ളികുന്നം കടുവിനാൽ മുറിയിൽ കോയിപ്പുറത്ത് വീട്ടിൽ അരുൺ സോമനെ (32) യാണ് നൂറനാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് 6 ന് കടയിൽ സാധനം വാങ്ങാൻ പോയ 15 കാരനായ ആൺകുട്ടിയെ പരിചയംനടിച്ച് ആളൊഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭരണിക്കാവ് – ചെങ്ങന്നൂർ റൂട്ടിലോടുന്ന പ്രൈവറ്റ് ബസിലെ ഡ്രൈവറാണ് പ്രതി. ഇയാൾ കുട്ടിയെ പിതാവിന്റെ സുഹൃത്താണെന്നുപറഞ്ഞ് പരിചയപ്പെട്ടാണ് കൂട്ടിക്കൊണ്ടുപോയത്.
ഇന്നലെ വൈകിട്ട് അറസ്റ്റ് ചെയ്തു കൊണ്ടുവന്ന പ്രതി സ്റ്റേഷനിൽ നിന്നു രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും പോലീസ് തടഞ്ഞു. എസ് സിപിഒ മാരായ ശരത്, സിജു സിപിഒമാരായ മനു പ്രസന്നൻ, പ്രദീപ് എന്നിവരും എസ്എച്ച്ഒയ്ക്കൊപ്പമുണ്ടായിരുന്നു.