പത്തനംതിട്ട: ഭാര്യയെയും മക്കളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. തിങ്കള്‍ക്കരികം കുഴവിയോട് കടമാന്‍കോട് സുജിത് ഭവനം വീട്ടില്‍ കെ. സുജിതാണ് ( 34)കുളത്തുപ്പുഴയില്‍ നിന്നും അറസ്റ്റിലായത്. ഭാര്യ രേഷ്മയെയും (27) കുട്ടികളെയുമാണ് ഇയാൾ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന സംശയത്താല്‍ രണ്ട് വര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ് ഇരുവരും.
യുവതിയും മക്കളും താമസിക്കുന്ന അരുവാപ്പുലം തോപ്പില്‍ മിച്ചഭൂമിയിലെ രതീഷ് ഭവനം വീട്ടില്‍ 24ന് രാത്രി 9.30നെത്തിയ സുജിത് കതക് തുറക്കാന്‍ ആവശ്യപ്പെട്ടു. യുവതി ഭയന്നു വാതില്‍ തുറന്നില്ല.ഈ വിരോധം കാരണം പിറ്റേന്ന് പുലര്‍ച്ചെ ഒന്നിന് വീണ്ടുമെത്തിയ ഇയാള്‍ മുറ്റത്തുകിടന്ന മണ്‍വെട്ടി കൊണ്ട് അടുക്കളവാതില്‍ പൊളിച്ച് ഉള്ളില്‍ കടന്നു. കൈവശം ചുറ്റികയും ലൈറ്ററും പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു.
ചുറ്റിക കൊണ്ട് ജനലിന്റെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ചെയ്തു. രേഷ്മയും മക്കളും ഉറങ്ങിക്കിടന്ന മുറിയില്‍ അതിക്രമിച്ചുകടന്ന് അവരുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരുടെ സഹായത്തോടെ തെളിവുകള്‍ ശേഖരിച്ചു.
സുജിത് കൈയിൽ കരുതിയ പെട്രോള്‍ നിറച്ച കുപ്പിയും ലൈറ്ററും ചുറ്റികയും പോലീസ് കണ്ടെടുത്തു. രേഷ്മയ്ക്കും സുജിത്തിനും മൂന്ന് മക്കളാണ്. യുവതി വീട്ടു ജോലിയെ ചെയ്താണ് കുട്ടികളെ വളര്‍ത്തുന്നത്. കോടതിയില്‍ ഹാജരാക്കിയ സുജിതിനെ റിമാന്‍ഡ് ചെയ്തു. കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്ത്, സിപിഒ സന്ധ്യ എന്നിവര്‍ നിയമ നടപടികള്‍ക്ക് നേതൃത്വം നല്കി.