അച്ഛൻ ബിഎംഡബ്ല്യു കാര്‍ വാങ്ങാൻ തയാറാകാത്തതിനെത്തുടർന്ന് 21കാരന് ജീവനൊടുക്കി. തെലങ്കാനയിലെ മേദക് ജില്ലയിലാണ് സംഭവം. ബൊമ്മ ജോണിയാണു മരിച്ചത്.
മേയ് 31ന് പിതാവ് കങ്കയ്യയോട് കാര്‍ വാങ്ങിത്തരാന്‍ യുവാവ് ആവശ്യപ്പെട്ടിരുന്നു. കര്‍ഷകനായ കങ്കയ്യ തന്റെ കൈയില്‍ ബിഎംഡബ്ല്യു കാര്‍ വാങ്ങാനുള്ള പണമില്ലെന്ന് പറയുകയും പകരം സിഫ്റ്റ് ഡിസൈര്‍ വാങ്ങാമെന്ന് ഉറപ്പ് കൊടുക്കുകയും ചെയ്തിരുന്നു.
ജോലിക്കു പോവാതെ വീട്ടില്‍ തന്നെ കഴിയുകയായിരുന്നു യുവാവ്. നേരത്തെ പുതിയ വീട് നിർമിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടും വഴക്കുണ്ടായിരുന്നു. അതിനുപിന്നാലെയാണ് ബിഎംഡബ്ല്യു കാറിനു വേണ്ടി വാശിപ്പിടിച്ചത്. കീടനാശിനി കഴിച്ചാണു യുവാവ് ജീവനൊടുക്കിയത്.