പോകുന്നേ ഞാനും എൻ ഗൃഹം തേടി ദൈവത്തോടൊത്തുറങ്ങിടാന്‍… മാർപാപ്പ ഇനി ഓർമ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികശരീരം കബറടക്കി. റോമിലെ സെന്‍റ് മേരിസ് മേജർ ബസിലിക്കയിലാണ് പാപ്പയ്ക്ക് അന്ത്യവിശ്രമം. വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെന്‍റ് മേരീസ് ബസിലിക്കയിലേയ്ക്ക് വിലാപയാത്രയായാണ് ഭൗതികശരീരം എത്തിച്ചത്. വിലാപയാത്ര കടന്നുപോയ വഴികളിൽ വിശ്വാസികൾ പ്രാർഥനയോടെ നിരന്നു. നേരത്തെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് കർദിനാൾ തിരുസംഘത്തിന്‍റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.മിഷണറി തീക്ഷ്ണതയോടെ മാര്‍പാപ്പ സഭയെ നയിച്ചെന്ന് വചനസന്ദേശത്തില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. കരുണയാണ് സുവിശേഷത്തിന്‍റെ ഹൃദയമെന്ന് പാപ്പ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്‍റ്…

Read More

ലോകം വത്തിക്കാനിൽ; മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്‍റ് വ്ളാഡിമിർ സെലൻസ്കി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. മാർപാപ്പയ്ക്ക് വിടചൊല്ലാൻ ആയിരക്കണക്കിന് വിശ്വാസികളും വത്തിക്കാനിലെത്തി. ഇന്നത്തെ സംസ്കാരശുശ്രൂഷയിൽ പങ്കെടുക്കാനായി വെള്ളിയാഴ്ച അർധരാത്രിയിൽത്തന്നെ ആളുകൾ ക്യൂവിൽ നിരന്നുകഴിഞ്ഞിരുന്നു. വിമാനത്താവളത്തിലേതിനു സമാനമായ ത്രിതല സുരക്ഷാസംവിധാനത്തിലൂടെയാണ് ആളുകളെ ചത്വരത്തിൽ പ്രവേശിപ്പിക്കുന്നത്. കർദിനാൾ തിരുസംഘത്തിന്‍റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെ ചടങ്ങിന്‍റെ മുഖ്യകാർമികത്വം വഹിക്കും. സംസ്കാരശുശ്രൂഷകൾക്കുശേഷം ഭൗതികദേഹം വിലാപയാത്രയായി റോമിലെ പരിശുദ്ധ കന്യാകാമറിയത്തിന്‍റെ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും. റികൺസിലിയേഷന്‍ റോഡ്, വിക്ടർ ഇമ്മാനുവൽ പാലം, വിക്ടർ ഇമ്മാനുവൽ കോഴ്സ്, വെനീസ് ചത്വരം, റോമൻ ഫോറം, കൊളോസിയം, ലാബിക്കാന റോഡ്, മെരുളാന റോഡ് വഴിയാണ് വിലാപയാത്ര കടന്നുപോവുക. കബറടക്കം ലളിതവും സ്വകാര്യവുമായ…

Read More

ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വത്തിക്കാനിലേക്ക് വിശ്വാസി പ്രവാഹം: പൊതുദർശനം നാളെ രാത്രി ഏഴുവരെ

വത്തിക്കാൻ: ദിവംഗതനായ ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ ലോകമെങ്ങുനിന്നും വിശ്വാസികൾ വത്തിക്കാനിലേക്കു പ്രവഹിക്കുന്നു. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇന്നലെ ആരംഭിച്ച പൊതുദർശനം തുടരുകയാണ്. ഇന്നലെ രാത്രി പന്ത്രണ്ടുമണിക്ക് പള്ളി അടയ്ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അർധരാത്രി കഴിഞ്ഞും വിശ്വാസികളുടെ നീണ്ടനിരയായിരുന്നു. പൊതുദർശനം നാളെയും തുടരും. നാളെ രാത്രി ഏഴിന് ഭൗതികദേഹമടങ്ങുന്ന പെട്ടി അടയ്ക്കുന്നതോടെ പൊതുദർശനം അവസാനിക്കും. ശനിയാഴ്ച രാവിലെ പ്രാദേശികസമയം പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നര) സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ഫ്രാൻസിസ് മാർപാപ്പയുടെ ആഗ്രഹപ്രകാരം റോമിലെ പരിശുദ്ധ കന്യാമറിയത്തിന്‍റെ വലിയ പള്ളിയിലായിരിക്കും (മേരി മേജർ ബസിലിക്ക) ഭൗതികദേഹം കബറടക്കുക. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയ്ക്കു പുറമെ മേരി മേജർ ബസിലിക്കയിലും നിരന്തരം പ്രാർഥനകൾ നടക്കുന്നുണ്ട്. സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കൾ എത്തുന്നതിനാൽ റോം നഗരവും വത്തിക്കാനും കനത്ത സുരക്ഷാവലയത്തിലാണ്. വിശ്വാസികളുടെ സൗകര്യാർഥം…

Read More

ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം; 26 വരെ ‌അന്ത്യാഞ്ജലി അർപ്പിക്കാം ; പുതിയ മാർപാപ്പയ്ക്കായുള്ള കോൺക്ലേവിന് ഒരുക്കം തുടങ്ങി

വത്തിക്കാൻ: ദിവംഗതനായ ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതികദേഹം ഇന്നു മുതൽ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദർശനത്തിനു വയ്ക്കും. മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്ന ചാപ്പലിൽനിന്നു പ്രദക്ഷിണമായി ബസിലിക്കയുടെ മുഖ്യകവാടത്തിലൂടെ അകത്തു കയറ്റിയാണു പൊതുദർശനത്തിനു വയ്ക്കുക. ശനിയാഴ്ച കബറടക്ക ചടങ്ങുകൾ ആരംഭിക്കുന്നതുവരെ പൊതുജനത്തിനു ബസിലിക്കയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരമുണ്ടാകും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങുക.രാഷ്ട്രത്തലവൻമാരും ലോകമെമ്പാടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി നേരിൽ കാണാൻ വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെ 7.35നാണു പരിശുദ്ധ പിതാവ് ദിവംഗതനായത്. അന്നു വൈകുന്നേരംതന്നെ ഭൗതികദേഹം തുറന്ന പെട്ടിയിലാക്കി, അദ്ദേഹം ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്ന സാന്താ മാർത്ത ഗസ്റ്റ് ഹൗസിന്‍റെ താഴത്തെ നിലയിലുള്ള ചാപ്പലിലേക്കു മാറ്റിയിരുന്നു. പരിശുദ്ധ പിതാവിന്‍റെ വിയോഗത്തോടെ സഭയുടെ ഇടക്കാല ചുമതലകൾ നിർവഹിക്കാൻ ചുമതലപ്പെട്ട ‘കമർലെങ്കോ’ കർദിനാൾ…

Read More

കാൽപന്ത്കളിയെപ്പോലെ സിനിമയോടും പ്രിയം: മാർപാപ്പായായി സിനിമയിലും; സിനിമയിൽ അഭിനയിക്കുന്ന ആദ്യ മാർപാപ്പ

ഫ്രാൻസിസ് മാർപാപ്പ കാൽപന്ത് കളിയെപ്പോലെതന്നെ സ്നേഹിച്ചിരുന്ന ഒന്നായിരുന്നു സിനിമയും. ‘അത്ഭുതങ്ങളെ പുനരുജ്ജീവിപ്പിക്കാൻ’ ശക്തിയുണ്ടെന്നാണ് സിനിമകളെ അദ്ദേഹം നിർവചിച്ചത്. 2017 ൽ ഗ്രേസിയേല റോഡ്രിഗസ് ഗിലിയോയും ചാർലി മൈനാർഡിയും സംവിധാനം ചെയ്ത ‘ബിയോണ്ട് ദി സൺ’ എന്ന സിനിമയിൽ അദ്ദേഹം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് ഒരു ചരിത്ര നിമിഷം ആയിരുന്നു. അങ്ങനെ അദ്ദേഹം ഒരു സിനിമയിൽ അഭിനയിക്കുന്ന ആദ്യത്തെ മാർപ്പാപ്പയായി. ഫ്രാൻസിസ് മാർപ്പായായി തന്നെയാണ് അദ്ദേഹം ചിത്രത്തിൽ എത്തിയത്. ദൈവത്തെ തിരയുന്ന കുട്ടികളെക്കുറിച്ചുള്ളതായിരുന്നു ചിത്രം. സിനിമയുടെ വരുമാനം മാർപാപ്പയുടെ ജൻമദേശമായ അർജന്‍റീനയിലെ പാവപ്പെട്ട കുട്ടികളുടെ ഉന്നമനത്തിനായാണ് മാറ്റിവച്ചത്. ബൈബിൾ വായിക്കാനും ക്രിസ്തുവിനോട് സംസാരിക്കാനും കുട്ടികളെ പാപ്പ ഉപദേശിക്കുന്നാണ് ചിത്രത്തിലുള്ളത്.

Read More

ലോകത്തേയും സഭയെയും വിസ്മയിപ്പിച്ച വലിയ മുക്കുവൻ

2013 മാർച്ച് 13ന് നടന്ന കോണ്‍ക്ലേവിൽ അഞ്ചാം വട്ട വോട്ടെടുപ്പിലാണ് കർദിനാൾ ജോർജ് ബർഗോളിയോ പത്രോസിന്‍റെ 266-ാമത് പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ക്ലേവിലെ കളികളടക്കം പലതും ലോകത്തോട് തുറന്നു പറഞ്ഞതിലടക്കം അദ്ദേഹം പറഞ്ഞതും പ്രവർത്തിച്ചതുമായ പലതും സഭയുടെ അതുവരെയുള്ള രീതികളിൽനിന്നു വ്യത്യസ്തമായിരുന്നു. ബനഡിക്ട് പാപ്പായുടെ പിൻഗാമിയായി ബർഗോളിയോ മാർപാപ്പയാകാൻ പോകുന്നു എന്ന സൂചന കോണ്‍ക്ലേവിൽ വന്നതോടെ അത് സംഭവിക്കാതിരിക്കുവാൻ കർദിനാളന്മാർക്കിടയിൽ ചിലർ ഒരു കഥ പടർന്ന കാര്യം അദ്ദേഹം പിന്നീട് വെളിപ്പെടുത്തി. ബഗോളിയോയുടെ ശ്വാസകോശത്തിന് ഗുരുതരരോഗമാണെന്നായിരുന്നു പ്രചരണം. കുട്ടിക്കാലത്തുണ്ടായ ശ്വാസകോശരോഗവുമായി ബന്ധപ്പെട്ടാണു കഥ മെനഞ്ഞത്. നാലഞ്ചു കർദിനാളന്മാർ എങ്കിലും ഇതേക്കുറിച്ച് തന്നോട് വിശദീകരണം ചോദിച്ചതായി ഫ്രാൻസിസ് പാപ്പ പിന്നീടു പറഞ്ഞു. രാജിക്കത്ത് കൊടുത്തു തുടക്കം തെരഞ്ഞെടുക്കപ്പെട്ട രണ്ടുമാസം കഴിഞ്ഞപ്പോൾ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ താർസിസിയോ ബർത്തോണെക്കു രാജിക്കത്ത് കൈമാറി ഫ്രാൻസിസ് പാപ്പ. ഇതേക്കുറിച്ചും പാപ്പാ പിന്നീടു പറഞ്ഞു: “തെരഞ്ഞെടുക്കപ്പെട്ട…

Read More

വത്തിക്കാനിലേക്കു വിശ്വാസി പ്രവാഹം; ഇന്ത്യയിൽ മൂന്നു ദിവസം ദുഃഖാചരണം

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവനും കരുണയുടെയും സമാധാനത്തിന്‍റെയും ലോകനായകനുമായ ഫ്രാൻസിസ് മാർപാപ്പ (88)യുടെ വിയോഗദുഃഖത്തിൽ ലോകം. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു പതിനായിരക്കണക്കിനു വിശ്വാസികൾ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ സമയം തിങ്കളാഴ്ച രാവിലെ 11.05 നാണ് മാർപാപ്പ കാലംചെയ്തത്. മാർപാപ്പയുടെ ഭൗതികദേഹം ഇന്ന് സാന്താ മാർത്ത ചാപ്പലിൽ പൊതുദർശനത്തിനു വയ്ക്കും. നാളെ പൊതുജനങ്ങൾക്കായി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം. വത്തിക്കാനില്‍ ഇന്നു കര്‍ദിനാള്‍മാരുടെ യോഗം ചേർന്ന് സംസ്കാരം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കും. സംസ്കാരശേഷമാകും പുതിയ മാർപാപ്പയെ തെരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ചേരുക. ഇന്നലെ വൈകുന്നേരം സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയ്ക്കായി നടത്തിയ ജപമാല പ്രാർഥനയിൽ ആയിരങ്ങൾ പങ്കെടുത്തു. മാര്‍പാപ്പയുടെ നിര്യാണത്തില്‍ ലോകമെങ്ങും അനുശോചനപ്രവാഹമാണ്. വിവിധ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ പ്രാർഥനയുമായി ലക്ഷക്കണക്കിനു വിശ്വാസികൾ ഒത്തുചേർന്നു. വിവിധ രാജ്യങ്ങളിൽനിന്നു കർദിനാൾമാർ റോമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. മാര്‍പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കാനായി…

Read More

മടക്കം ഇന്ത്യാ മോഹം ബാക്കിയായി…

“ഇന്ത്യയെ ഞാൻ സ്നേഹിക്കുന്നു. 2018ൽ ഇന്ത്യ സന്ദർശിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. (പൊട്ടിച്ചിരിച്ചുകൊണ്ട്) ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ!’’- ആഗോള കത്തോലിക്കാ സഭയുടെ തലവനും കരുണയുടെയും സേവനത്തിന്‍റെയും സമാധാനത്തിന്‍റെയും ലോക നായകനുമായ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകളാണിത്. ഒരാഴ്ച നീണ്ട മ്യാൻമർ, ബംഗ്ലാദേശ് സന്ദർശനം പൂർത്തിയാക്കിയ ശേഷം ധാക്കയിൽനിന്നു വത്തിക്കാനിലേക്കുള്ള മടക്കയാത്രയ്ക്കിടെ പ്രത്യേക പേപ്പൽ വിമാനത്തിൽ 2017 ഡിസംബർ രണ്ടിനു നടത്തിയ പത്രസമ്മേളനത്തിൽ ദീപിക ലേഖകന്‍റെ ചോദ്യത്തിനു മറുപടിയായാണു പാപ്പാ ഇക്കാര്യം പറഞ്ഞത്. മാർപാപ്പ ഇന്ത്യ സന്ദർശിക്കണമെന്നു വിശ്വാസികളടക്കം ലക്ഷക്കണക്കിനാളുകൾ ആഗ്രഹിക്കുന്നു. 2018ൽ ഇന്ത്യയിൽ വരുമെന്നു പ്രതീക്ഷിക്കാമോ എന്നായിരുന്നു ചോദ്യം. “ദൈവിക പദ്ധതിയുടെ ഭാഗമാണെല്ലാം. വളരെ വിശാലമായ രാജ്യവും വൈവിധ്യവുമുള്ള സംസ്കാരവുമാണ് ഇന്ത്യയുടേത്. ഒരു പക്ഷേ, ഏറെ സ്നേഹിക്കുന്ന ഇന്ത്യയിലേക്കുള്ള പര്യടനത്തിനായി‌ത്തന്നെ ഒരു പ്രത്യേക യാത്ര ആവശ്യമായതു കൊണ്ടാകാം ഇത്തവണത്തെ ദക്ഷിണേഷ്യൻ യാത്രയിൽ കഴിയാതെ പോയത്. ഇന്ത്യാ സന്ദർശനമെന്നത് ഒരു മുഴുവൻ പരിപാടിയാണ്. വലിയ…

Read More

ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ല; ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതി; മാര്‍പാപ്പയുടെ മരണപത്രം പുറത്തുവിട്ട് വത്തിക്കാന്‍; ഒന്പതു ദിവസത്തെ ദുഃഖാചരണം

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ സെന്‍റ് മേരി മേജർ ബസിലിക്കയിലായിരിക്കണമെന്നാണ് മാർപാപ്പ മരണപത്രത്തിൽ പറയുന്നത്. ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ലെന്നും ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതിയെന്നും മാർപാപ്പയുടെ മരണപത്രത്തിൽ പറയുന്നുണ്ട്. അതേസമയം ക്രിസ്തുശിഷ്യനായ വി.പത്രോസിന്‍റെ ശവകുടീരം സ്ഥിതി ചെയ്യുന്ന സെന്‍റ് പീറ്റേഴ്‌സ് ബസിലിക്കയിലാണ് മുൻ മാർപാപ്പമാരിൽ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത്. അതിനിടെ മാർപാപ്പയുടെ മരണകാരണം സംബന്ധിച്ച് വത്തിക്കാൻ വാർത്താക്കുറിപ്പ് പുറത്തിറക്കി. പക്ഷാഘാതവും ഹൃദയസ്തംഭനവുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. പക്ഷാഘാതത്തെ തുടർന്ന് കോമയിലായ മാർപാപ്പയ്ക്ക് പിന്നീട് ഹൃദയസ്തംഭനവുമുണ്ടായി. വത്തിക്കാൻ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് ഡയറക്ടർ പ്രഫ. ആൻഡ്രിയ ആർക്കെഞ്ജെലിയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും വത്തിക്കാൻ ഇറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ പാടില്ല; ലാറ്റിൻ ഭാഷയിൽ ഫ്രാൻസിസ് എന്ന് മാത്രം എഴുതിയാൽ മതി;…

Read More

വാക്കിലും പ്രവൃത്തിയിലും നിറഞ്ഞു നിന്ന ലാളിത്യം: ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പ

2013 മാർച്ച് 13-ന് മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട് മിനുറ്റികൾക്കുള്ളിൽ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണയിൽ നിന്ന് “സഹോദരീ സഹോദരന്മാരേ, ഗുഡ് ഈവനിംഗ് എന്ന് മുഴങ്ങിക്കേട്ടപ്പോൾ തന്നെ ഫ്രാൻസിസ് മാർപാപ്പയുടെ വാക്കിലെ ലാളിത്യവും കരുണയും നമുക്ക് ബോധ്യമായിത്തുടങ്ങി. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയും ആദ്യത്തെ ഈശോ സഭാഅംഗവുമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. സമാധാനം, ദരിദ്രരോടുള്ള കരുതൽ, പരിസ്ഥിതിയോടുള്ള ആദരവ് എന്നിവയിലൂന്നിയ ജീവിതം നയിച്ച വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർഥമാണ് ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ചത്. പിന്നീടുള്ള പാപ്പായുടെ ഓരോ ഇടപെടലുകളിലും ലാളിത്യവും കരുണയും ദരിദ്രരോടുള്ള സ്നേഹവും നിറഞ്ഞു നിന്നു. മാർപാപ്പയായതിനുശേഷമുള്ള ആദ്യ ദർശനത്തിൽ മാർപാപ്പമാർ ധരിക്കുന്ന മൃദുവായ രോമങ്ങൾ കൊണ്ട് നെയ്ത മൊസെറ്റ അഥവാ കേപ് ഒഴിവാക്കി. സ്വർണ കുരിശ് ധരിച്ചില്ല, മറിച്ച് ബ്യുവേനോസ് ആരിസ് ആർച്ച് ബിഷപ്പായി അദ്ദേഹം ഉപയോഗിച്ചിരുന്ന അതേ മങ്ങിയ വെള്ളി പൂശിയ കുരിശ‌‌് കഴുത്തിൽ…

Read More