തിരുവനന്തപുരം: പശ്ചിമബംഗാളില്‍ നിന്നു കഞ്ചാവ് കേരളത്തിലെത്തിച്ച് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവിനെ തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാല കരിമടം കോളനിയില്‍ താമസിക്കുന്ന ആഷിക്ക് (27) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പശ്ചിമബംഗാള്‍ സ്വദേശി രത്തന്‍ രാംദാസ് എന്നയാള്‍ മുഖേനയാണ് ഇയാള്‍ കഞ്ചാവ് തിരുവനന്തപുരത്തെത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇയാളെ കഴിഞ്ഞ മാസം പന്ത്രണ്ടിന് ഏഴര കിലോ കഞ്ചാവുമായി തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന് സമീപത്ത് നിന്നും പോലീസ് പിടികുടിയിരുന്നു.
രത്തന്‍ രാംദാസിനെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് വില്‍പ്പനയുടെ സൂത്രധാരന്‍ ആഷിക്കാണെന്ന് പോലീസിന് വിവരം ലഭിച്ചത്. കിള്ളിപ്പാലത്തെ ഒരു ജ്യൂസ് കടയിലെ ജീവനക്കാരനാണ് ആഷിക്ക്. ജ്യൂസ് കടയുടെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്താനാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. രത്തന്‍ രാംദാസ് റിമാൻഡിലാണ്.
മുങ്ങിനടന്ന ആഷിക്കിനെ ചാല കരിമടം കോളനിക്കു സമീപത്ത് നിന്നാണ് തമ്പാനൂര്‍ പോലീസ് പിടികുടിയത്. തമ്പാനൂര്‍ എസ്എച്ച്ഒ. വി.എം. ശ്രീകുമാര്‍, എസ്ഐമാരായ ബിനുമോഹന്, വിനോദ് , സിപിഒമാരായ സൂരജ്, ഷംനാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.