ഒരു മര്യാദയൊക്കെ വേണ്ടെടേയ്… മൂന്നു മുറി ഫ്ളാറ്റിന് വാടക 2.7 ലക്ഷം! ഇതിത്തിരി കടുപ്പമായി പോയെന്ന് സോഷ്യൽ മീഡിയ

മൂന്നു മുറികളുള്ള, ആഡംബരമൊന്നുമില്ലാത്ത ഫ്ളാറ്റിനു വാടക 2.7 ലക്ഷം രൂപ! ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബംഗളൂരുവിലാണ് 1,464 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ളാറ്റിന് ഇത്രയും വാടക ആവശ്യപ്പെടുന്നത്. 15 ലക്ഷം രൂപ ഡിപ്പോസിറ്റും ഫ്ളാറ്റ് ഉടമയുടെ നിബന്ധനയിലുണ്ട്.

ഫ്ളാറ്റിന്‍റെ പരസ്യം സഹിതം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പ് വൈറലായി. കാഴ്ചയില്‍ സാധാരണമായി തോന്നുന്ന ഫ്ളാറ്റിന് എന്തിനാണ് ഇത്രയും വാടകയെന്നു മനസിലാകുന്നില്ലെന്നു കുറിപ്പില്‍ പറയുന്നു. നിരവധിപ്പേർ കുറിപ്പിന് കമന്‍റുകളുമായെത്തി.

ബംഗളൂരുവിലെയും ഹൈദരാബാദിലെയും ഫ്ളാറ്റ് വാടക സങ്കൽപ്പിക്കാനാകാത്ത വിധം ഭീമമാണെന്ന് അനുഭവസ്ഥർ പറഞ്ഞു. ബംഗളൂരുവിലെ പ്രധാന ടെക് ഹബ്ബുകളായ എച്ച്‌എസ്‌ആർ ലേഔട്ടിനും സർജാപുർ റോഡിനും സമീപത്തുള്ള ഹൊരാളൂരില്‍ അടുത്തിടെയായി വാടക കുതിച്ചുയർന്നതായും ചിലർ ചൂണ്ടിക്കാട്ടി.

ബംഗളൂരുവിലെ ഉയർന്ന ജീവിതച്ചെലവും റിയല്‍ എസ്റ്റേറ്റ് വിപണിയിലെ വർധിച്ചുവരുന്ന വിലയും ഇതോടെ വീണ്ടും ചർച്ചയായി. നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ വാടകയും വസ്തുവിലയും കുതിച്ചുയരുന്നതു വലിയ വെല്ലുവിളിയാണെന്നും ചിലർ പ്രതികരിച്ചു.

Related posts

Leave a Comment