പാതിവില തട്ടിപ്പു കേസ് ; കുറ്റപത്രം നല്‍കാനൊരുങ്ങി അന്വേഷണസംഘം; ആനന്ദകുമാറും അനന്തുകൃഷ്ണനും  ചേർന്ന്  500 കോടി  തട്ടിയെടുത്തെന്ന് പോലീസ്

കൊച്ചി: പാതിവില തട്ടിപ്പു കേസില്‍ കുറ്റപത്രം നല്‍കാനൊരുങ്ങി അന്വേഷണസംഘം. എന്‍ജിഒയുടെയും സിഎസ്ആര്‍ ഫണ്ടിന്‍റെയും മറവില്‍ മുഖ്യപ്രതികളായ കെ.എന്‍. ആനന്ദകുമാറും അനന്തുകൃഷ്ണനും 500 കോടി രൂപ തട്ടിയെടുത്തു എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.

490 കോടിയുടെ കണക്കില്‍പ്പെടുന്ന തട്ടിപ്പും 98 കോടി രൂപയുടെ കണക്കില്‍ ഉള്‍പ്പെടാത്ത തട്ടിപ്പും പ്രതികള്‍ നടത്തിയതായാണ് കണ്ടെത്തല്‍. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ അനധികൃതമായി സമ്പാദിച്ച സ്വത്തുവകകള്‍ ബഡ്‌സ് നിയമം (ബാനിംഗ് ഒഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ആക്ട്) ചുമത്തി കണ്ടുകെട്ടാനുള്ള നീക്കം ക്രൈംബ്രാഞ്ച് ആരംഭിച്ചു.

200ല്‍ അധികം എന്‍ജിഒകളെ മറയാക്കി ആയിരുന്നു പ്രതികളുടെ തട്ടിപ്പ്. ബോര്‍ഡ് അംഗങ്ങളെ അടക്കം അന്വേഷണസംഘം ചോദ്യം ചെയ്തു. അതേസമയം കേസില്‍ ആരോപണ വിധേയരായ രാഷ്ടീയക്കാരില്‍ നിന്നും ക്രൈംബ്രാഞ്ച് ഇനിയും വിവരങ്ങള്‍ തേടിയിട്ടില്ല. സംസ്ഥാനത്ത് ഇതുവരെ 1156 കേസുകളാണ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ലാപ്‌ടോപ്പും മറ്റും നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന് കാണിച്ച് മൂവാറ്റുപുഴ സീഡ് സൊസൈറ്റിയാണ് ആദ്യം പോലീസില്‍ പരാതി നല്‍കിയത്. പോലീസിന്‍റെ അന്വേഷണത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന കോടികളുടെ തട്ടിപ്പ് പിന്നീട് കണ്ടെത്തുകയായിരുന്നു. രാഷ്ട്രീയ മേഖലയില്‍ നിന്നുള്ളവരടക്കം ഇതിന്‍റെ ഭാഗമായിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ചിനു വിടുകയായിരുന്നു.

ലോക്കല്‍ പോലീസിന്‍റെ അന്വേഷണ കണ്ടെത്തലുകള്‍ശരിവയ്ക്കുന്ന വിവരങ്ങളാണു ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പുറത്തുവന്നത്.

Related posts

Leave a Comment