അന്ന് മമ്മൂട്ടിയുടെ നായിക, ഇന്ന് ജീവിക്കാനായി കേറ്ററിംഗ് സര്‍വീസ് നടത്തുന്നു ! ആതിര എന്ന രമ്യയുടെ കരിയും പുകയുമേറ്റ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…

ഒറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ മനംകവര്‍ന്ന് എങ്ങോ പോയ്മറഞ്ഞ നിരവധി നായികമാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ചിലര്‍ വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്നിട്ടുണ്ടെങ്കിലും മറ്റു പലരും സിനിമരംഗം തന്നെ ഉപേക്ഷിച്ച് ജീവിക്കാനായി മറ്റു മേഖലകളിലേക്ക് കടക്കുകയാണ് ചെയ്തിട്ടുള്ളത്.

മമ്മൂട്ടി നായകനായ ദാദാസാഹിബ് ഉള്‍പ്പെടെ അഞ്ചോളം സിനിമയില്‍ അഭിനയിച്ച ഒരു നടിയായിരുന്നു ആതിര. എന്നാല്‍ പിന്നെ താരത്തെ കുറിച്ച് യാതൊരു വിവരവും ആരും കേട്ടിട്ടില്ല. എന്നാലിപ്പോള്‍ ഭര്‍ത്താവിനൊപ്പം കരി പുരണ്ട അടുക്കള ജീവിതവുമായി കാറ്ററിംഗ് സര്‍വീസുമായി ജീവിതം മുമ്പോട്ടു നയിക്കുകയാണ് താരം.

ഇന്ന് ആതിരയോട് ആരെങ്കിലും നായികയായ അഞ്ച് സിനിമകളോ 500 പേരുടെ സദ്യയോ ഏതാണ് മധുരം എന്ന് ചോദിച്ചാല്‍ ഒരു മടിയും കൂടാതെ ആതിര എന്ന രമ്യ പറയും 500 പേരുടെ സദ്യയെന്ന്. ഇന്ന് ഞാനും ചേട്ടനും മതി 500 പേരുടെ സദ്യ ഉണ്ടാക്കാന്‍ എന്ന് ആതിര പറയുന്നു.

ആതിര എന്ന പേരില്‍ സിനിമയില്‍ സജീവമായ രമ്യയ്ക്ക് സിനിമയേക്കാള്‍ എത്ര ഇരട്ടിയാണ് പുതിയ തൊഴിലിനോടുള്ള ആദരവ്. മമ്മൂട്ടിയുടെ നായികയായാണ് ആതിര വിനയന്‍ സംവിധാനം ചെയ്ത ദാദാസാഹിബില്‍ അരങ്ങേറിയത്.

പിന്നീട് കരിമാടിക്കുട്ടന്‍, ഭര്‍ത്താവുദ്യോഗം, അണുകുടുംബം, കാക്കി നക്ഷത്രം, എന്നീ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. രാമമംഗലം ഇളമണ്ണ് മനയാണ് താരത്തിന്റെ കുടുംബം.

”ഒന്നും അറിയാത്ത കാലത്താണ് ഞാന്‍ സിനിമയിലെത്തിയത്. സിനിമ ഒരു ട്രാപ്പാണ്, അത് മോഹമായി തുടങ്ങിയാല്‍ കുടുങ്ങി. വിവാഹത്തോടെ ഞാന്‍ രക്ഷപ്പെട്ടു. സിനിമയില്‍ സജീവമായി നില്‍ക്കുന്ന ഒരു നടിക്ക് നല്ലൊരു കുടുംബജീവിതം കഴിയുമോ എനിക്ക് സംശയമുണ്ട്”. ആതിര ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു,

കോട്ടയം സ്വദേശിയാണ് രമ്യയുടെ ഭര്‍ത്താവ് വിഷ്ണുനമ്പൂതിരി ഒരു പാചക വിദഗ്ധന്‍ കൂടിയാണ്. അദ്ദേഹം രമ്യയ്ക്ക് ആകെ 2004ല്‍ വിവാഹംചെയ്തു വരുമ്പോള്‍ അറിയാവുന്നത് ചായയും ന്യൂഡില്‍സും ഉണ്ടാക്കാന്‍ മാത്രമായിരുന്നു.

രമ്യ പാചകം ഒന്നൊന്നായി പഠിച്ച് മൂന്നുവര്‍ഷത്തിനുള്ളില്‍ ഗായത്രി കേറ്ററിംഗ്‌സിന്റെ അടുക്കളയിലേക്ക് ചേക്കേറുകയും ചെയ്തു. പെട്ടെന്നുതന്നെ റിസള്‍ട്ട് അറിയാന്‍ കഴിയുന്ന ബിസിനസാണ് ഇത്.

ഭക്ഷണം വീടുകളിലെത്തിച്ച് നമ്മുടെ വീട്ടിലെത്തുമ്പോഴേക്കും നമുക്ക് പ്രതികരണം അറിയാം. ഇന്ന് നല്ല ഭക്ഷണം നല്‍കിയാലേ നാളെ നമുക്ക് വിളി വരൂ… ഇങ്ങനെയാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രമ്യ തുറന്നു പറഞ്ഞത്.

ഇന്ന് ഭര്‍ത്താവിനോടൊപ്പം സദ്യവട്ടത്തിന്റെ എല്ലാ കാര്യങ്ങളിലും സജീവമാണ് രമ്യ. വലിയ സദ്യ ആണെങ്കില്‍ സഹായികള്‍ ഉണ്ടാകും കൃത്യമായ പ്ലാനിംഗിലൂടെ സാധനങ്ങള്‍ വാങ്ങുന്നത് മുതല്‍ ഇല വെട്ടി സദ്യ വിളമ്പി പാത്രങ്ങള്‍ കഴുകി വീട്ടിലെത്തിക്കുന്നതുവരെയും ചെയ്യണം.

ഒരു വേള വലുതായി നിവര്‍ത്തി ദിവസവും 200 തേങ്ങ വരെ പൊതിച്ച സമയം ഉണ്ടായിരുന്നു. എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നു. അടുത്തുള്ള ചടങ്ങുകള്‍ക്ക് ഡ്രൈവിംഗ് സീറ്റിലും ഡ്രൈവിംഗ് അറിയാവുന്നതുകൊണ്ടുതന്നെ രമ്യ എപ്പോഴും ഉണ്ടാവും.

സിനിമ വിട്ടെങ്കിലും ഇന്ന് ആതിര എന്ന നടിയെ തിരിച്ചറിയുന്നവര്‍ നിരവധിപേരാണ് ചിലര്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കണം. അയ്യോ എന്തിനാണ് സിനിമ വിട്ടത് സീരിയല്‍ എങ്കിലും ചെയ്തുകൂടെ എന്ന ചോദ്യങ്ങളുമായി ചിലരെങ്കിലും എത്തുന്നുണ്ട്.

ഇത്തരം ചോദ്യം ചോദിക്കുന്നവരോട് ഒരു ചിരിയോടെ താരം മറുപടി പറയുന്നു…കരിയും പുകയും പിടിച്ച് അടുക്കളയിലെ ജോലി ചെയ്താണ് ഞാന്‍ വന്നിരിക്കുന്നത്. ബ്യൂട്ടിപാര്‍ലറില്‍ പോയി എന്നും ഫേഷ്യല്‍ ചെയ്യാന്‍ എനിക്ക് കഴിയില്ല. എന്നെക്കാള്‍ സുന്ദരിമാര്‍ അല്ലേ നിങ്ങളെല്ലാവരും പിന്നെ എന്തിനാണ് എനിക്കൊപ്പം ഫോട്ടോ എടുക്കുന്നത്.രമ്യ ചോദിക്കുന്നു.

അധ്വാനിച്ച് ജീവിക്കുന്നതിന്റെ സംതൃപ്തി വലുതാണ്. നല്ല രീതിയിലാണ് ജീവിക്കുന്നത് എന്ന് പത്ത് പേര്‍ അറിയണം എന്ന് ഉണ്ടായിരുന്നു. അതിന് കഴിഞ്ഞു സിനിമയില്‍നിന്ന് കുടിച്ചത് കണ്ണീര്‍ മാത്രമാണെന്നും രമ്യ പറയുന്നു.

കാമറയ്ക്കു മുമ്പില്‍ റീടേക്കുകള്‍ എത്ര വേണമെങ്കിലും ആകാം എന്നാല്‍ പാചകത്തില്‍ അതുണ്ടാവില്ല. ഓരോ പ്രാവശ്യവും പായസം വെക്കുമ്പോള്‍ കൈ വിറയ്ക്കുന്നതും അതുകൊണ്ടു തന്നെയാണെന്നും താരം പറയുന്നു.

രണ്ടു മക്കളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത് വൈഷ്ണവിയും ഭദ്രതയും. രമ്യ അഭിനയിച്ച സിനിമകളിലെ പാട്ടുകള്‍ ടിവിയില്‍ വരുമ്പോള്‍ മക്കള്‍ക്ക് അദ്ഭുതം ഒന്നും തോന്നാറില്ല. അത് കണ്ട് അവര്‍ ഒരിക്കലും തുള്ളി ചാടുകയും ഇല്ല.

ആതിര എന്ന നടിയെ അവര്‍ക്ക് അറിയില്ല. രാപ്പകല്‍ അടുക്കളയില്‍ പണിയെടുക്കുന്ന അമ്മയെ മാത്രമാണ് അവര്‍ക്ക് ഇപ്പോള്‍ നന്നായി അറിയാവുന്നത്. എന്തായാലും ഇനി സിനിമയിലേക്ക് ഒരു തിരിച്ചു പോക്കില്ലെന്നു തന്നെയാണ് രമ്യയുടെ തീരുമാനം.

Related posts

Leave a Comment