നിക്ഷേപ തട്ടിപ്പ്… കേസുകള്‍ സെഞ്ച്വറി അടിക്കുന്നു

സമൂഹമാധ്യമങ്ങളിലെ നിക്ഷേപ തള്ളുകളില്‍പെട്ട് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു.നിക്ഷേപത്തിന് 30 ശതമാനം മുതൽ 300 ശതമാനം വരെ അധിക തുക നൽകുമെന്ന വാഗ്ദാനത്തിൽ കുടുങ്ങിയാണ് റിട്ട. ഉദ്യോഗസ്ഥരും ഡോക്ടർമാരും ബിസിനസുകാരും അടക്കം വെട്ടിലാകുന്നത്. കോഴിക്കോട് മാത്രം 102 കേസുകളാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.സംസ്ഥാനത്തുടനീളം ഇത്തരത്തിലുള്ള നിക്ഷേപ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നുണ്ട്.

സമൂഹമാധ്യമങ്ങളിലെ തള്ളല്‍

സൈബർ തട്ടിപ്പുകൾ വ്യാപകമായ സാഹചര്യത്തിൽ പോലീസും സൈബർ വിദഗ്ധരും മുന്നറിയിപ്പു തുടരുമ്പോഴും സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിന്‍റെ തള്ളുകളിൽപ്പെട്ട് ഒട്ടേറെപ്പേർ ഓൺ‌ലൈൻ തട്ടിപ്പുകളിൽ കുടുങ്ങുന്നുണ്ട്. നിക്ഷേപ-നിധി തട്ടിപ്പിൽ ഉൾപ്പെടുന്നവരേറെയും പ്രാദേശികമായി പരിചയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയും പ്രലോഭനങ്ങളിൽ വീണവരാണ്. നിക്ഷേപ സ്ഥാപനങ്ങൾ പെട്ടെന്നൊരു ദിവസം മുങ്ങുന്നതോടെ നിക്ഷേപം സ്വീകരിച്ച സുഹൃത്തുക്കളും കേസുകളിൽ ഉൾപ്പെടുകയാണ്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കോഴിക്കോട് പാതി വിലയ്ക്കു സ്കൂട്ടർ കിട്ടുമെന്ന ഓഫർ വിശ്വസിച്ച ആയിരത്തോളം പേർക്കായി കോടികളാണ് നഷ്ടപ്പെട്ടത്. സ്വിസ് ബാങ്കിന്‍റെ പേരിൽ വരെ തട്ടിപ്പു നടന്നു. ഈ കേസിൽ 112 പേരിൽ നിന്നു 30 കോടി രൂപ തട്ടിയാണു പ്രതികൾ മുങ്ങിയത്. വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോഓപ്പറേറ്റീവ് സൊസൈറ്റി കോടികളുടെ തട്ടിപ്പു നടത്തിയതായി കസബ പോലീസിൽ നിക്ഷേപകർ പരാതി നൽകിയിരുന്നു. മുതലക്കുളത്തു പ്രവർത്തിച്ചിരുന്ന ഓഫിസിനു കീഴിൽത്തന്നെ 30 കോടി രൂപയിലേറെ രൂപ സ്ഥാപനം നിക്ഷേപം സ്വീകരിച്ചു.

കേരളത്തിലാകെ ഈ സ്ഥാപനം 450 കോടി രൂപയോളം നിക്ഷേപം സ്വീകരിച്ചിട്ടുണ്ടാകുമെന്നാണു പറയുന്നത്. റിട്ട. ഉദ്യോഗസ്ഥന്‍റെയും ഭാര്യയുടെയും അക്കൗണ്ടുകൾ വഴി 45,58,541 രൂപയാണ് സൈബർ തട്ടിപ്പുകാർ കൈക്കലാക്കിയത്. കക്കോടി കിഴക്കുംമുറി സ്വദേശിയുടെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി 35,21,079 രൂപ ട്രേഡിംഗിന്‍റെ പേരിൽ തട്ടിയെടുത്തു. കുന്നമംഗലം സ്വദേശിയുടെ അക്കൗണ്ടിൽ നിന്നു 38,12,882 രൂപ തട്ടിയെടുത്തു. നെല്ലിക്കോട് ഫ്ലാറ്റിൽ താമസിക്കുന്ന ബിസിനസുകാരന്‍റെ 3 അക്കൗണ്ടുകളിൽ നിന്നായി 29,29,212 രൂപയും സൈബർ തട്ടിപ്പു സംഘം കവർന്നു.

സൗജന്യ ട്രേഡിംഗ് ടിപ്പുകളെന്ന ചതി

ഫേസ് ബുക്ക്, വാട്സാപ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സൗജന്യ ട്രേഡിംഗ് ടിപ്സ് ക്ലാസുകൾ, എഫ്ഐഐ മുഖേന ഐപിഒ അലോട്ട്മെന്‍റ്, ഉയർന്ന ലാഭം എന്നിവ വാഗ്ദാനം ചെയ്തു കൊണ്ടുള്ള പരസ്യങ്ങളാണ് ആദ്യം ലഭിക്കുന്നത്. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ അത് വാട്സാപ്പിലെയോ ടെലിഗ്രാമിലെയോ ഗ്രൂപ്പിലേക്ക് റീ ഡയറക്ട് ചെയ്യപ്പെടും. തട്ടിപ്പുകാർ ഇരകളുമായി ഈ ഗ്രൂപ്പുകൾ വഴി ആശയവിനിമയം നടത്തുകയും ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള സൗജന്യ ട്രേഡിംഗ് ടിപ്പുകൾ വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും.

ആദ്യം ഉഷാര്‍ പിന്നെ..
ചെറിയ തുകകൾ നിക്ഷേപിക്കുന്നതിന് ആനുപാതികമായി ഉയർന്ന റിട്ടേൺ നൽകുകയും അവരുടെ അക്കൗണ്ടിൽ തുക ഡിപ്പോസിറ്റ് ചെയ്യുകയും ചെയ്യുന്നു. കുറച്ചു ദിവസത്തിനു ശേഷം, സ്റ്റോക്കുകൾ ട്രേഡ് ചെയ്യുന്നതിനും വലിയ ലാഭം നേടുന്നതിനുമായി തട്ടിപ്പുകാർ നൽകുന്ന ട്രേഡിംഗ് ആപ്ലിക്കേഷനുകളോ അതിനുള്ള വെബ് പ്ലാറ്റ്ഫോമുകളോ ഇൻസ്റ്റാൾ ചെയ്യാനോ ആക്സസ് ചെയ്യാനോ ഇരകളോട് ആവശ്യപ്പെടുന്നു. ഡിജിറ്റൽ വാലറ്റിൽ ഉയർന്ന നിരക്കിൽ വ്യാജ ലാഭം പ്രദർശിപ്പിച്ചു കാണിക്കും. നിക്ഷേപകർ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, 50 ലക്ഷം രൂപയോ അതിൽ കൂടുതലോ ലാഭത്തിൽ എത്തിയാൽ മാത്രമേ ഇത് സാധ്യമാകൂ എന്നു പറയുന്നു.

ശ്രദ്ധിക്കുക….

എസ്ഇബിഐ പോലുള്ള റെഗുലേറ്ററി അതോറിറ്റികളിൽ കമ്പനിയോ ബ്രോക്കറോ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അത്തരം റെഗുലേഷനുകൾ സ്ഥാപനം നിയമം പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.സാധാരണയിലും ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്ഫോമുകളിൽ നിക്ഷേപിക്കരുത്.സാധാരണയിലും മികച്ച നേട്ടം നൽകുന്നതായി വാഗ്ദാനം നൽകുന്ന നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക.ഓൺലൈൻ സാമ്പത്തിക തട്ടിപ്പിന് ഇരയാകുകയാണെങ്കിൽ 1930 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യുകയോ വേണം

വിൽപനക്കാരനെ അറിയുക

നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപത്തെക്കുറിച്ച് പറയുന്ന വ്യക്തിയെ പരിശോധിക്കുക – നിങ്ങൾക്ക് ആ വ്യക്തിയെ സാമൂഹികമായി ഇതിനകം അറിയാമെങ്കിൽ പോലും. നിങ്ങളെ ബന്ധപ്പെടുന്ന സെക്യൂരിറ്റീസ് വിൽപനക്കാർക്ക് നിങ്ങളുടെ സംസ്ഥാനത്ത് സെക്യൂരിറ്റികൾ വിൽക്കാൻ ലൈസൻസ് ഉണ്ടോ എന്നും അവർക്കോ അവരുടെ സ്ഥാപനങ്ങൾക്കോ റെഗുലേറ്റർമാരുമായോ മറ്റ് നിക്ഷേപകരുമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്നും എല്ലായ്പ്പോഴും കണ്ടെത്തുക. SEC-യുടെയും FINRA-യുടെയും ഓൺലൈൻ ഡാറ്റാബേസുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ബ്രോക്കർമാരുടെയും ഉപദേശകരുടെയും അച്ചടക്ക ചരിത്രം സൗജന്യമായി പരിശോധിക്കാം. നിങ്ങളുടെ സംസ്ഥാന സെക്യൂരിറ്റീസ് റെഗുലേറ്ററിന് അധിക വിവരങ്ങൾ ഉണ്ടായിരിക്കാം.

ഓഫറുകളെക്കുറിച്ച് ജാഗ്രത പാലിക്കുക…!
ഒരു കമ്പനിയിൽ നിക്ഷേപിക്കാൻ ആവശ്യപ്പെടാത്ത ഒരു പ്രോത്സാഹനം ലഭിക്കുകയോ ഓൺലൈനിൽ അതിനെ പ്രശംസിക്കുന്നത് കാണുകയോ ചെയ്താൽ പ്രത്യേകിച്ചും ശ്രദ്ധിക്കുക, എന്നാൽ സ്വതന്ത്ര സ്രോതസുകളിൽ നിന്ന് അതിനെക്കുറിച്ചുള്ള നിലവിലെ സാമ്പത്തിക വിവരങ്ങൾ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ. ഇത് ഒരു ” പമ്പ് ആൻഡ് ഡംപ് ” സ്കീം ആകാം. ആരെങ്കിലും വിദേശ അല്ലെങ്കിൽ “ഓഫ്-ഷോർ” നിക്ഷേപങ്ങൾ ശിപാർശ ചെയ്യുന്നുവെങ്കിൽ ജാഗ്രത പാലിക്കുക. എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനും വിദേശത്തേക്ക് അയച്ച പണം കണ്ടെത്താനും പ്രയാസമാണ്.

സ്വന്തം ലേഖകന്‍

Related posts

Leave a Comment