വ​ലി​യ ആ​ശ്വാ​സത്തിന്‍റെ വാർത്ത;ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ ഇ​നി വി​ളി​ച്ചു​ണ​ർ​ത്താ​നും സം​വി​ധാ​നം

പ​ര​വൂ​ർ: ട്രെ​യി​ൻ യാ​ത്ര​യി​ൽ ഉ​റ​ങ്ങി​പ്പോ​യാ​ൽ യാ​ത്ര​ക്കാ​ര​നെ വി​ളി​ച്ചു​ണ​ർ​ത്താ​ൻ സം​വി​ധാ​ന​വു​മാ​യി റെ​യി​ൽ​വേ. ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ൽ വി​വി​ധ കാ​റ്റ​ഗറി​ക​ളി​ൽ റി​സ​ർ​വ് ചെ​യ്ത് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് ഈ ​സം​വി​ധാ​നം.നേ​ര​ത്തേ ത​ന്നെ പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഈ ​സം​വി​ധാ​നം അ​ധി​കം ആ​ർ​ക്കും അ​റി​യി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

പു​ല​ർ​ച്ചെ മൂ​ന്നി​ന് നി​ങ്ങ​ൾ​ക്ക് നി​ർ​ദി​ഷ്ട സ്റ്റേ​ഷ​നി​ൽ എ​ത്ത​ണം. വ​ണ്ടി കൃ​ത്യ​സ​മ​യ​ത്ത് എ​ത്തു​മോ? ഉ​റ​ങ്ങി​പ്പോ​യാ​ൽ സ്റ്റേ​ഷ​ൻ മി​സ് ആ​കു​മാ? ഇ​ത്ത​രം ആ​ശ​ങ്ക​ക​ൾ ഒ​ന്നും ഇ​നി യാ​ത്ര​ക്കാ​ർ​ക്ക് വേ​ണ്ട. റെ​യി​ൽ​വ ത​ന്നെ നി​ങ്ങ​ളെ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്താ​റാ​കും മു​മ്പ് കൃ​ത്യ​മാ​യി വി​ളി​ച്ചു​ണ​ർ​ത്തും.

രാ​ത്രി യാ​ത്ര​ക്കാ​രി​ൽ ഭൂ​രി​ഭാ​ഗം പേ​രും അ​നു​ഭ​വി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ടെ​ൻ​ഷ​ൻ ആ​ണ് ക​ണ്ണ് തു​റ​ക്കു​മ്പോ​ൾ ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ ക​ഴി​ഞ്ഞു പോ​യി​ട്ടു​ണ്ടാ​കും എ​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ഹെ​ൽ​പ്പ് ലൈ​ൻ ടോ​ൾ​ഫ്രീ ന​മ്പ​രാ​യ 139 ൽ ​ഒ​രു “ഡെ​സ്റ്റി​നേ​ഷ​ൻ അ​ല​ർ​ട്ട്’ എ​ന്ന സം​വി​ധാ​ന​മു​ണ്ട്. യാ​ത്ര​ക്കാ​ര​ന് ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് അ​വ​രു​ടെ ഫോ​ണി​ലേ​ക്ക് ഒ​രു ഓ​ട്ടോ​മേ​റ്റ​ഡ് വേ​ക്ക​പ്പ് കോ​ൾ വ​രു​ന്ന സം​വി​ധാ​ന​മാ​ണി​ത്.

ഇ​ത് യാ​ത്ര​ക്കാ​ര​ന് നി​ഷ്പ്ര​യാ​സം ആ​ക്ടി​വേ​റ്റ് ചെ​യ്യാം. ആ​ദ്യം 139 എ​ന്ന ന​മ്പ​രി​ലേ​ക്ക് വി​ളി​ക്കു​ക. തു​ട​ർ​ന്ന് മെ​നു​വി​ൽ നി​ന്ന് ഡെ​സ്റ്റി​നേ​ഷ​ൻ അ​ല​ർ​ട്ട് ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക. സാ​ധാ​ര​ണ​യാ​യി ഏ​ഴ് ആ​ണ് ഡെ​സ്റ്റി​നേ​ഷ​ൻ ഓ​പ്ഷ​ൻ ന​മ്പ​ർ.തു​ട​ർ​ന്ന് നി​ങ്ങ​ളു​ടെ യാ​ത്രാ ടി​ക്ക​റ്റി​ന്‍റെ പത്ത് അ​ക്ക ന​മ്പ​ർ ന​ൽ​കി സ്ഥി​രീ​ക​രി​ച്ചാ​ൽ മാ​ത്രം മ​തി. ഇ​ത് കൂ​ടാ​തെ എ​സ്എം​എ​സ് വ​ഴി അ​ല​ർ​ട്ട് <​പി​എ​ൻ​ആ​ർ ന​മ്പ​ർ> എ​ന്ന് ടൈ​പ്പ് ചെ​യ്ത് 139 ലേ​ക്ക് സ​ന്ദേ​ശം അ​യ​ച്ചും ഈ ​സേ​വ​നം ആ​ക്ടി​വേ​റ്റ് ആ​ക്കാം.

ഈ ​ര​ണ്ട് രീ​തി​ക​ളി​ൽ ഏ​തെ​ങ്കി​ലും ആ​ക്ടി​വേ​റ്റ് ചെ​യ്ത് ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ള​ൾ​ക്ക് ഇ​റ​ണ്ടേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്തു​ന്ന​തി​ന് 30 മി​നി​റ്റ് മു​മ്പ് ഫോ​ണി​ലേ​ക്ക് ഓ​ട്ടോ​മേ​റ്റ​ഡ് കോ​ൾ വ​രും. നി​ങ്ങ​ൾ​ക്ക് ഇ​റ​ങ്ങേ​ണ്ട സ്റ്റേ​ഷ​ൻ എ​ത്താ​റാ​യി എ​ന്ന​താ​ണ് അ​തി​ലെ ശ​ബ്ദ സ​ന്ദേ​ശം. അ​തോ​ടെ ഇ​റ​ങ്ങേ​ണ്ട​തി​നു​ള്ള ത​യാ​റാ​ടു​പ്പു​ക​ൾ യാ​ത്ര​ക്കാ​ര​ന് സാ​വ​കാ​ശ​വും ല​ഭി​ക്കും.

ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പു​ല​ർ​ച്ചെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​റ​ങ്ങേ​ണ്ട​വ​ർ​ക്കും ഈ ​സം​വി​ധാ​നം ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍റ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ൻ (ഐ​ആ​ർ​സി​റ്റി​സി) അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment