സോളാർ പീഡന ഗൂഡാലോചനകേസ്; ഒന്നാം പ്രതിക്ക് ജാമ്യം; ഗണേഷ്കുമാറിന് ഇളവ്

കൊല്ലം: സോളാർ പീഡന ഗൂഢാലോചന കേസിലെ ഒന്നാം പ്രതിക്ക് ജാമ്യം. കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരായാണ് ജാമ്യമെടുത്തത്. ഉമ്മൻ ചാണ്ടിയെ പീഡനകേസിൽ കുടുക്കാൻ രണ്ടാം പ്രതി കെ.ബി. ഗണേഷ് കുമാർ എംഎൽഎക്കൊപ്പം ചേർന്ന്  ഗൂഡാലോചന നടത്തിയെന്നാണ് കേസ്.

ഗണേഷ് കുമാറിനു എല്ലാ വിചാരണ വേളയിലും നേരിട്ട് ഹാജരാകുന്നതിൽനിന്നും കോടതി ഇളവ് നൽകി. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതിയെന്നാണ് കോടതി നിർദേശം. എംഎൽഎയും പൊതുപ്രവർത്തകനും ആയതിനാൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം.

ഗണേഷ് കുമാർ കേസിൽ നേരത്തെ ജാമ്യം എടുത്തിരുന്നു. അടുത്ത മാസം പത്തിന് കേസ് വീണ്ടും പരിഗണിക്കും. പുതിയ സാക്ഷിപട്ടിക കൈമാറാൻ പരാതിക്കാരനായ അഡ്വ. സുധീർ ജേക്കബിന് കോടതി നിർദ്ദേശം നൽകി.

Related posts

Leave a Comment