സ്ത്രീധനത്തിനായി സമ്മർദം ചെലുത്തി; കഴിയുന്നത്ര നൽകാമെന്ന് പറഞ്ഞിട്ടും റുവൈസ് വഴങ്ങിയില്ല; ഒളിവിൽ കഴിഞ്ഞ കൊല്ലംകാരൻ ഡോക്ടറെ പൊക്കി തിരുവനന്തപുരം പോലീസ്

തി­രു­വ­ന­ന്ത­പു­രം: സ്­ത്രീ­ധ­ന­ത്തി­നാ­യി ഡോ. റു­വൈ­സ് സ­മ്മര്‍­ദം ചെ­ലു­ത്തി­യെ­ന്ന് മ­രിച്ച ഷ­ഹന യുടെ സ­ഹോ­ദ­രന്‍ ജാസിം നാ­സ്. ക­ഴി­യുന്ന­ത്ര പ­ണം നല്‍­കാ­മെ­ന്ന് സ­മ്മ­തി­ച്ചി­ട്ടും റു­വൈ­സ് വ­ഴ­ങ്ങി­യി­ല്ലെന്നും  സഹോദരന്‍റെ  വെളിപ്പെടുത്തൽ.

റു­വൈ­സി­ന്‍റെ പി­താ­വാ­ണ് സ്­ത്രീധ­നം ആ­വ­ശ്യ­പ്പെ­ട്ടത്. അച്ഛ­നെ ധി­ക്ക­രി­ക്കാ­നാ­വി­ല്ലെ­ന്ന് റു­വൈ­സ് പ­റഞ്ഞു. റു­വൈ­സി­നെ ഇ­ഷ്ട­പ്പെ­ട്ടി­രു­ന്ന­തി­നാല്‍ ബ­ന്ധ­ത്തില്‍­നി­ന്ന് പി­ന്മാ­റാ­ൻ ഷ­ഹനയ്­ക്ക് പ്ര­യാ­സ­മാ­യി­രുന്നു.

ഇ­തി­നി­ടെ  ഷ­ഹനയ്­ക്കു­മേല്‍ സ്­ത്രീധ­നം ആ­വ­ശ്യ­പ്പട്ടു­കൊ­ണ്ട് നി­രന്ത­രം സ­മ്മര്‍­ദം ചെ­ലു­ത്തി. ര­ജി­സ്റ്റര്‍ വി­വാ­ഹം ന­ടത്തി­കൊ­ടു­ക്കാന്‍ പോലും ത­ങ്ങള്‍ ത­യാ­റാ­യി­രു­ന്നു. എന്നാൽ പ­ണ­മാ­ണ് വ­ലു­തെ­ന്ന് റു­വൈ­സ് പ­റ­ഞ്ഞെന്നും ജാ­സിം പ­റ­ഞ്ഞു.

യുവ ഡോക്ടര്‍ ഷ­ഹനയുടെ ആത്മഹത്യയുമായി ബന്ധ­പ്പെ­ട്ട് ഇ­ന്ന് രാ­വി­ലെ­യാണ് റു­വൈ­സി­നെ പോ­ലീ­സ് ക­സ്­റ്റ­ഡി­യി­ലെ­ടു­ത്തത്. ഇ­യാ­ളെ പോ­ലീ­സ് ചോദ്യം ചെ­യ്­ത് വ­രി­ക­യാണ്.

ഉയര്‍ന്ന സ്ത്രീധനം നല്‍കാത്തതിന്‍റെ പേരില്‍ വിവാഹാലോചനയില്‍ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നല്‍കിയിരുന്നു. ഇ­തി­ന്‍റെ അ­ടി­സ്ഥാ­ന­ത്തിൽ ഇ­യാള്‍­ക്കെ­തി­രേ പോലീസ് കേ­സെ­ടു­ത്തി­രുന്നു.ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ ജാമ്യമില്ലാ വ­കു­പ്പുകള്‍ പ്ര­കാ­ര­മാ­ണ് കേ­സെ­ടു­ത്തത്.

യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് പിടിയിൽ. ഡോ. റൂവൈസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഒളിവിലായിരുന്ന ഇയാളെ ഇന്ന് പുലർച്ചെ കരുനാഗപ്പള്ളിയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസ് ആണ് കസ്റ്റഡിയിലെടുത്തത്. റുവൈസിനെ തിരുവനന്തപുരത്ത് എത്തിച്ച് പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഇതിനു ശേഷം അറസ്റ്റിലേക്ക് കടക്കും.

കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. പിജി ഡോക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റായിരുന്നു ഇയാൾ. ബുധനാഴ്ച റുവൈസിനെതിരെ ആത്മഹത്യാപ്രേരണ, സ്ത്രീധന നിരോധന നിയമം എന്നിവ ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിരുന്നു.

ഉയർന്ന സ്ത്രീധനം നൽകാത്തതിന്‍റെ പേരിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിലെ നിരാശയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ഷഹാനയുടെ മാതാവും സഹോദരിയും പോലീസിന് മൊഴി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേസ്.

Related posts

Leave a Comment