കവിതയുടെ പരിഭാഷയെ ചൊല്ലി വിവാദം; ക്ഷമ ചോദിച്ച് വി. കെ. ശ്രീരാമൻ; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

കവി ടി.പി. വിനോദിന്‍റെ വിവർത്തനം സ്വതന്ത്ര പരിഭാഷ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിൽ ക്ഷമ ചോദിച്ച് നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമൻ. ബംഗാളി കവി മന്ദാക്രാന്ത സെന്നിന്‍റെ കവിതയുടെ പരിഭാഷയെ ചൊല്ലിയായിരുന്നു വിവാദം. കവിതയുടെ വിവർത്തനം ടി.പി.വിനോദിന്‍റേതെന്ന് പറയാതിരുന്നത് കുറ്റകരമാണെന്ന് ശ്രീരാമൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം…

പ്രിയപ്പെട്ട ടി.പി.വിനോദ് ,

മന്ദാക്രാന്ത സെന്നിന്‍റെ കവിതയ്ക്ക് താങ്കളുടെ വിവർത്തനം ‘നിനക്ക് നീന്താനറിയുമോ’ എന്നത് ചില മാറ്റങ്ങളോടെ ഞാൻ എന്‍റെ വാളിൽ പതിക്കുകയും അതിന്‍റെ ഒറിജിനൽ താങ്കളുടേതാണെന്ന് സൂചിപ്പിക്കാതിരുന്നതും കുറ്റകരം തന്നെ.

എന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയോ അശ്രദ്ധയോ എന്നൊന്നുമെഴുതുന്നില്ല. അപരാധമാണത്. അതിൽ എന്‍റെ ഖേദം ഞാൻ താങ്കളെ ഫോൺ ചെയ്ത് അറിയിച്ചിരുന്നതും ആണ്.
താങ്കൾ അത് സ്വീകരിച്ചതായായി താങ്കളുടെ പോസ്റ്റിനു താഴെ എഴുതി.

തുടർന്ന് അത് (മാറ്റങ്ങൾ വരുത്തിയത്) ഞാൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഒരു പ്രോഗ്രാമിന്‍റെ സംഘാടനത്തിരക്കിലായ കാരണം ഇതിനൊക്കെ ചിലപ്പോൾ അല്പം താമസം നേരിട്ടുവെന്നതും നേരാണ്.

പിന്നെ മാൾട്ടിയെക്കൊണ്ട് അതേപ്പറ്റി പറയിച്ചു എന്നത് താങ്കളെ വീണ്ടും ക്ഷുഭിതനാക്കി.
ഏതാണ്ട് രണ്ടു വർഷമായി മാൾട്ടിയെ ഞാൻ തെരുവോരത്തു നിന്ന് എടുത്തു കൊണ്ടുവന്നിട്ട് .
വന്നതു മുതൽ അവൾ സംസാരിക്കാൻ തുടങ്ങിയതാണ്. ഈ വിഷയത്തിൽ മാത്രം സംസാരിക്കാൻ കൂട്ടിക്കൊണ്ടു വന്ന ഒരു ‘നായ ‘ അല്ല. റഫീക്ക് അഹമ്മദ് എന്ന ഒരു കവിയോടും മാൾട്ടി സംസാരിച്ചിട്ടുണ്ട്.

എന്തായാലും ഞാൻ പറഞ്ഞു നീട്ടുന്നില്ല. ഒരിക്കൽ കൂടി പറയുന്നു. മന്ദാക്രാന്തസെന്നിന്‍റെ കവിതയുടെ നിനക്കു നീന്താനറിയാമോ എന്ന അങ്ങയുടെ വിവർത്തനം മാറ്റങ്ങളോടെ ടി. പി. വിനോദ് എന്ന അങ്ങയുടെ പേരു വയ്ക്കാതെ എന്‍റെ എഫ്ബിവാളിൽ പതിച്ചത് തെറ്റായിപ്പോയി.ഞാൻ അതിൽ നിർവ്യാജം ഖേദിക്കുന്നു. കവിതയുടെ വിശാലമായ ലോകത്ത് സ്വന്തമായ അടയാളമുള്ള താങ്കൾക്കു മന:പ്രയാസമുണ്ടാക്കുന്ന പ്രവൃത്തി എന്നിൽ നിന്നുണ്ടാവാൻ പാടില്ലായിരുന്നു.

 

 

 

Related posts

Leave a Comment