ആ വീഡിയോയ്ക്ക് പിന്നിലെ സത്യം ഇതാണ്…  ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്നതിനിടെ കൈ കുടുങ്ങിയതല്ല; വ്യാജകുറിപ്പോടെ വീഡിയോ പ്രചരിച്ചതുമൂലം  തനിക്കും മക്കൾക്കും പുറത്തിറങ്ങാൻ പറ്റാത്ത ദുരവസ്ഥയെക്കുറിച്ച് തുറന്നു പറ‍യുന്നു…


മാന്നാർ: കഴിഞ്ഞ കുറച്ചു ദിവസങ്ങ ളായി വാട്സ്ആപ്പിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്ന ഒരു വീഡിയോ കണ്ടു കാണും.

ഒളിപ്പിച്ച മദ്യക്കുപ്പി കുളിമുറിയിൽ നിന്ന് എടുക്കുന്നതിനിടയിൽ കൈ കുടുങ്ങിയ വീഡിയോ എന്ന നിലയിലായിരുന്നു അത് പ്രചരിച്ചിരുന്നത്. എന്നാൽ ആ വീഡിയോയുടെ സത്യാവസ്ഥ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. വ്യാജ കുറിപ്പോടെ വീഡിയോ പ്രചരിച്ചത് മൂലം മാവേലിക്കര മാന്നാർ ഉള്ള ഒരു കുടുംബം ആകെ വിഷമാവസ്ഥയിൽ ആയിരിക്കുകയാണ്.

അഗ്നിരക്ഷാസേന പറയുന്നത്
ഒളിപ്പിച്ച മദ്യം എടുക്കുന്നതിനിടെയാണ് കൈ കുടുങ്ങിയതെന്ന പ്രചാരണം ശരിയല്ലെന്നു മാവേലിക്കര അഗ്‌നിശമന ഓഫിസ് അറിയിച്ചു. ഡ്രെയ്നേജ് വൃത്തിയാക്കുന്ന തിനിടെ 26-ാം തീയതി രാത്രിയാണ് മധ്യവയസ്‌കന്റെ കൈ കുടുങ്ങിയത്. വീട്ടുകാര്‍ ശ്രമിച്ചിട്ടും കൈ പുറത്തെടുക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് അഗ്‌നി ശമന സേനയെ നാട്ടുകാര്‍ വിവരമറിയിച്ചത്.

തുടര്‍ന്ന് ടൈല്‍സ് അടക്കം മാറ്റി ആളെ രക്ഷപ്പെടുത്തുകയായിരുന്നെന്നും അഗ്‌നി ശമനസേന പറഞ്ഞു. അഗ്‌നി ശമന സേനയെ വിളിച്ച അയല്‍ക്കാരും ഇക്കാര്യം ശരിവയ്ക്കുന്നു. ‘ഡ്രെയ്നേജ് വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങിയതിനെത്തുടര്‍ന്നാണ് അഗ്‌നിശമന സേനയെ വിളിച്ചത്.

ചിലരുടെ ‘വികൃതി’!
സുരാജ് വെഞ്ഞാറമ്മൂടും സൗബിനും വേഷമിട്ട ‘വികൃതി’ എന്ന സിനിമയില്‍ പ്രതിപാദിച്ചതിനു സമാനമായ ദുരനുഭവമാണ് ഈ കുടുംബത്തിനും നേരിടേണ്ടിവന്നിരിക്കുന്നത്. കുളിമുറിയിലെ ഡ്രെയ്നേജ് പൈപ്പില്‍ തടസം നേരിട്ട് വെള്ളം നിറഞ്ഞപ്പോഴാണ് ഗൃഹനാഥന്‍ പൈപ്പ് വൃത്തിയാക്കാന്‍ ശ്രമിച്ചതും കൈകുടുങ്ങിയതും.

രക്ഷാ പ്രവര്‍ത്തനത്തിന്റെ വിഡിയോ പകര്‍ത്തിയ അഗ്നിശമന സേനാംഗങ്ങള്‍ തന്നെ ഇക്കാര്യം സ്ഥിരീകരിക്കുന്നു.എന്നാല്‍, ഒളിപ്പിച്ച മദ്യക്കുപ്പി എടുക്കുന്ന തിനിടെയാണ് കൈ കുടുങ്ങിയതെന്ന വ്യാജ പ്രചാരണത്തോടെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെ കുടുംബത്തിനു പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്.

ഭാര്യയും ഭര്‍ത്താവും ജോലിക്കു പോകുന്നില്ല. മകളുടെ കൂട്ടുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടുംബം കൂടുതല്‍ സമ്മര്‍ദത്തിലായി. മദ്യപിച്ച് കൊച്ചി മെട്രോയില്‍ ഉറങ്ങുന്ന യാത്രക്കാരനെന്ന പേരില്‍ പ്രചരിച്ച ദൃശ്യത്തിലുണ്ടായിരുന്ന ആള്‍ നേരിട്ട അതേ അനുഭവമാണ് ഈ കുടുംബത്തിനും ഉണ്ടായത്

Related posts

Leave a Comment