വ്യാജരേഖകൾ ചമച്ച്  7 വർഷമായി ഇന്ത്യയിൽ താമസം;അഫ്ഗാൻ പൗരൻ പിടിയിൽ

ഭുവനേശ്വർ: വ്യാജരേഖകൾ ചമച്ച് രാജ്യത്ത് അനധികൃതമായി താമസിക്കുകയായിരുന്ന അഫ്ഗാനിസ്ഥാൻ പൗരൻ ഒഡീഷയിൽ പിടിയിൽ. മുഹമ്മദ് യൂസഫ് എന്ന യഹ ഖാൻ ആണു പിടിയിലായത്.

ബിജു പട്നായിക് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽവച്ചാണ് ഇയാൾ പിടിയിലാകുന്നത്. 2018 മുതൽ ഇയാൾ കട്ടക്കിൽ താമസിക്കുകയായിരുന്നു. ഇയാളിൽനിന്ന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് കണ്ടെടുത്തിട്ടുണ്ട്. കട്ടക്കിലെ വിലാസമാണ് ഇയാൾ പാസ്പോർട്ടിൽ നൽകിയിരുന്നത്. ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച ഇയാൾ നിരവധി വിദേശയാത്രകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച മുഹമ്മദ് കട്ടക്കിലെ പുരിഘട്ട് പോലീസ് പരിധിയിലുള്ള പെറ്റിൻമതി പ്രദേശത്തു താമസിക്കുകയായിരുന്നു. വ്യാജ വിവരങ്ങൾ ഉപയോഗിച്ച് ആധാർ, പാൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ഗ്യാസ് കണക്ഷൻ തുടങ്ങിയവ ഇയാൾ നേടിയിരുന്നു.

ഇയാളുടെ താമസസ്ഥലത്തുനിന്ന് വിദേശ കറൻസികൾ, സ്വർണാഭരണങ്ങൾ, മറ്റു വസ്തുവകകളുടെ രേഖകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും അന്വേഷണം ആരംഭിച്ചു. ഇയാൾക്കു സഹായം ചെയ്ത പ്രദേശവാസികളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് അറിയിച്ചു.

Related posts

Leave a Comment