മാംസഭുക്കുകൾക്കൊപ്പം ജോലി ചെയ്യുമ്പോൾ പിഴവ് പാടില്ല; സഫാരി പാർക്കിൽ സിംഹത്തിന്‍റെ ആക്രമണത്തിൽ ജപ്പാൻ മൃഗപാലകന് ദാരുണാന്ത്യം

മൃഗശാലയിൽ കൂട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിനിടെ സിംഹത്തിന്‍റെ ആക്രമണത്തിൽ ജീവനക്കാരൻ മരിച്ചു. ജപ്പാനിലെ സഫാരി പാർക്കിലാണ് സംഭവം. 

ഫുകുഷിമ മേഖലയിലെ തൊഹോകു സഫാരി പാർക്കിലെ ജീവനക്കാരനായ  കെനിച്ചി കാറ്റോയെ കഴുത്തിൽ നിന്ന് രക്തസ്രാവം വരുന്ന നിലയിൽ സിംഹക്കൂട്ടിനുള്ളിൽ നിന്ന് അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. 

ഭക്ഷണം ഉപയോഗിച്ച് സിംഹത്തെ കൂട്ടിലേക്ക് ആകർഷിക്കാൻ കാറ്റോ ശ്രമിക്കുകയായിരുന്നുവെന്നും എന്നാൽ വലിയ പൂച്ചയിൽ നിന്ന് സിംഹത്തെ വേർപെടുത്തേണ്ട വാതിൽ പൂട്ടിയില്ലെന്നും പാർക്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

വാതിൽ തുറന്ന് ഭക്ഷണം വയ്ക്കും, ഭക്ഷണം വെച്ചാൽ ഉടൻ വാതിൽ അടച്ച് പൂട്ടണമെന്നും പാർക്കിന്‍റെ വൈസ് പ്രസിഡന്‍റ് നോറിചിക കുമാകുബോ  പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ആ സമയത്ത് വാതിൽ തുറന്നിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിംഹങ്ങൾ, കടുവകൾ, കരടികൾ തുടങ്ങിയ മാംസഭുക്കുകൾക്കൊപ്പം ജോലി ചെയ്യുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനായിരുന്നു കാറ്റോ. ഈ സംഭവം വളരെ ഗൗരവമായി കാണുന്നെന്നും. സമാനമായ അപകടങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കുമെന്നും കുമാകുബോ പറഞ്ഞു. 

 

Related posts

Leave a Comment