കീടനാശിനി മാഫിയയ്ക്ക് കൂച്ചുവിലങ്ങിടും: കൃഷി മന്ത്രി

tcr-sunilതൃശൂര്‍: കീടനാശിനി മാഫിയയ്ക്ക് സര്‍ക്കാര്‍ കൂച്ചുവിലങ്ങിടുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. പുതിയ നിയമം സൃഷ്ടിക്കുകയല്ല, ഉളത് ശക്തിപ്പെടുത്താനാണ് വകുപ്പും സര്‍ക്കാരും നടപടികള്‍ ആരംഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. സാഹിത്യ അക്കാദമി ഹാളില്‍ കോള്‍ കര്‍ഷക സംഘം ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

കീടനാശിനി നിയന്ത്രിക്കുമെന്ന് പറഞ്ഞപ്പോള്‍ കീടനാശിനി ലോബികള്‍ സോഷ്യല്‍ മീഡിയ വഴി തനിക്കെതിരെ അപവാദ പ്രചരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിലൊന്നും താന്‍ പേടിക്കുന്നില്ല. നിരോധനമല്ല നിയന്ത്രണമാണ് ആലോചിക്കുന്നത്. കേരളത്തില്‍ കീടനാശിനി ഉപയോഗിം 1200 മെട്രിക് ടണ്‍ ആണ്. കഴിഞ്ഞ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ കീടനാശിന് പ്രയോഗം നടന്നത്. ജൈവ കൃഷി ഏറ്റവും കൂടുതല്‍ വ്യാപിപ്പിച്ചുവെന്നു പറയുമ്പോഴാണ് ഇത്തരത്തില്‍ കീടനാശിന് പ്രയോഗം കൂടിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കീടനാശിനി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ വഴി കൃഷി ഓഫീസുകളിലേക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസത്തില്‍ രണ്ടു തവണ ഉല്‍പാദന വിതരണ മേഖലകളില്‍ പരിശോധന നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കീടനാശിനി കമ്പനികള്‍ നേരിട്ട് കര്‍ഷകര്‍ക്ക് ഡെമോണ്‍സ്‌ട്രേഷന്‍ നടത്തുന്നത് നിര്‍ത്തലാക്കും. സംസ്ഥാനത്ത് അഗ്രോ പാര്‍ക്ക് തുടങ്ങാനും പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കോള്‍ കര്‍ഷക സംഘം പ്രസിഡന്റ് കെ.കെ.കൊച്ചുമുഹമ്മദ് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ അനില്‍ അക്കര, മുരളി പെരുനെല്ലി, കെ.യു.അരുണന്‍, കോള്‍ കര്‍ഷക സംഘം സെക്രട്ടറി എന്‍.കെ.സുബ്രമണ്യന്‍, വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു.

Related posts