ജെസണ്‍ റോയി മിന്നി; ഇംഗ്ലണ്ടിനു ജയം

sp-jensonലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം. ലങ്ക ഉയര്‍ത്തിയ 305 എന്ന കൂറ്റന്‍ സ്‌കോര്‍ 11 പന്തുകള്‍ ശേഷിക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു. ഇതോടെ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0നു സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരം ടൈയില്‍ കലാശിച്ചപ്പോള്‍ മൂന്നാം മത്സരം മഴമൂലം മുടങ്ങിയിരുന്നു.

162 റണ്‍സെടുത്ത ജാസണ്‍ റോയിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചത്. ഏകദിനത്തില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്‌കോറിനു അഞ്ചു റണ്‍സകലെ വച്ചാണ് റോയി പുറത്തായത്. 167 റണ്‍സ് നേടിയിട്ടുള്ള റോബിന്‍ സ്മിത്തിന്റെ പേരിലാണ് ഈ റിക്കാര്‍ഡ്. ഇംഗ്ലണ്ടിനായി 65 റണ്‍സെടുത്ത ജോ റൂട്ടും റോയിക്കു പിന്തുണയുമായി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

നേരത്തേ, ടോസ് നേടിയ ഇംഗ്ലണ്ട് ലങ്കയെ ബാറ്റിംഗിനയക്കുകയായിരുന്നു. കുശാല്‍ മെന്‍ഡിസ് (64 പന്തില്‍ 77), ധനുഷ്ക ഗുണതിലക (64 പന്തില്‍ 62), ദിനേശ് ചാണ്ഡിമല്‍ (51 പന്തില്‍ 63) അഞ്ചലോ മാത്യൂസ് (54 പന്തില്‍ 67) എന്നിവരുടെ ബാറ്റിംഗാണ് ലങ്കയെ 305 എന്ന കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. മഴയെ തുടര്‍ന്ന് മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു.

Related posts