പട്ടാഴിയില്‍ കുടുംബശ്രീയുടെ മേല്‍}ോട്ടത്തില്‍ ചക്ക ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക്

klm-chakkaപത്തനാപുരം : പട്ടാഴി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ ചക്കഉല്‍പന്നങ്ങള്‍ വിപണിയിലേ ക്ക്.പ്രാദേശികമായി ലഭിക്കുന്ന ചക്ക ശേഖരിച്ച് വിവിധഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നയൂണിറ്റ് പട്ടാഴിയില്‍ആരംഭിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരുടെമേല്‍നോട്ടത്തിലാണ് ചക്ക സംസ്കരണശാല പ്രവര്‍ത്തിക്കുന്നത്. ചക്ക മടല്‍ മുതല്‍ ചുള വരെയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വിവിധഭക്ഷ്യ വിഭവങ്ങളാണ് തയ്യാറാക്കുന്നത്. മാസങ്ങള്‍ക്കുള്ളില്‍ തന്നെ അഞ്ച് ഉല്‍പന്നങ്ങളാണ് ഇവര്‍ വിപണിയിലെത്തിച്ചത്.

ചക്കപൊടി,ചക്കഉണക്കിയത്,ജാം,സ്ക്വാഷ്,ജെല്ലി എന്നിവയാണ് ഉല്‍പന്നങ്ങള്‍.ജാമിനായി വരിക്കചക്കയാണ്ഉപയോഗിക്കുന്നത്. ചക്കയുടെമടലുംചവിണിയും ഉപയോഗിച്ചാണ് ജെല്ലി തയാറാക്കുന്നത്.കേടുവരാതിരിക്കാനായി അതിനാവശ്യമായ പായ്ക്കറ്റുകളിലാണ് ഉല്‍പന്നങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കൃത്രിമ പാനീയങ്ങളോ വസ്തുക്കളോഉപയോഗിക്കാതെയാണ് എല്ലാ ഉല്‍പന്നങ്ങളും തയാറാക്കിയിരിക്കുന്നത്. സീസണ്‍ ആയതിനാല്‍ ചക്കപ്രദേശികമായിശേഖരിക്കുയാണ്.എന്നാല്‍ അല്ലാത്ത സമയങ്ങളില്‍ പത്ത് മുതല്‍ ഇരുപത്തിയഞ്ച് രൂപ വരെ ചിലവാക്കിയാണ് ചക്ക വാങ്ങുന്നത്.

ചുരുങ്ങിയ നാള്‍ കൊണ്ട് തന്നെ ആവശ്യക്കാര്‍ എറെ എത്തുന്ന വിഭവമായി മാറിയിട്ടുണ്ട് ഇവകൃഷി വകുപ്പിന്റെ വിപണനകേന്ദ്രം വഴിയാണ് ഇപ്പോഴെത്തെ വില്‍പന.ഇതിനു പുറമെ സ്ക്കൂളുകള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍എന്നിവിടങ്ങളിലും വിഭവങ്ങള്‍ വാങ്ങുന്നുണ്ട്. വിദേശരാജ്യങ്ങളിലേക്ക് കൊണ്ടു പോകാനും ആവശ്യക്കാര്‍ എത്തുന്നുണ്ട്. കൃഷി ഭവനില്‍ നിന്നും പരിശീലനം ലഭിച്ച പത്ത് അംഗങ്ങളാണ് സംസ്ക്കരണശാലയില്‍പ്രവര്‍ത്തിക്കുന്നത്.

പഞ്ചായത്ത്ഫണ്ട് വിനിയോഗിച്ചാണ് സംസ്കരണ സംവിധാനത്തി നായുള്ള യന്ത്രസാമഗ്രികള്‍ തയാറാക്കിയിരിക്കുന്നത്.പട്ടാഴി തച്ചക്കുളം ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിലാണ് സംസ്കരണശാലപ്രവര്‍ത്തിക്കുന്നത്. കൂടുതല്‍വിഭവങ്ങള്‍ വിപണിയിലെത്തിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ട്. നാടന്‍ രുചികളെ അവഗണിച്ച് മറുനാടന്‍ വിഭവങ്ങള്‍ തേടി പോകുന്ന മലയാളിയ്ക്ക് മുന്നിലേക്ക് മാധുര്യമേറുന്ന ചക്ക വിഭവങ്ങള്‍ എത്തിക്കു കയാണ് സംസ്ക്കരണശാലയുടൈ ലക്ഷ്യം.

Related posts