പാക്കിസ്ഥാനി പെണ്‍കുട്ടിക്കായി ഒരു കത്ത്

letterഇവിടെ ഒരു യുദ്ധത്തിനു തുടക്കമിടാന്‍ ശ്രമിക്കുകയല്ല ഞാന്‍, ഒരു ഹായ് പറയുക മാത്രമാണ് എന്റെ ഉദ്ദേശ്യം, താങ്കള്‍ക്കു സുഖമാണോ?’’ എന്താണെന്നു പിടികിട്ടിയോ ? ഒരു ഇന്ത്യന്‍ യുവതി പാക്കിസ്ഥാന്‍ യുവതിയ്ക്കയച്ച കവിതയുടെ ആദ്യ ഭാഗമാണിത്. ഡല്‍ഹി സ്വദേശിനി ശിവാനി ഗുപ്തയാണ് കവയിത്രിയായ ആ ഇന്ത്യന്‍ യുവതി.

പാക്കിസ്ഥാനി യുവതി ഒരു പ്രതീകമാണ്.  യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ട് ശിവാനി അതിര്‍ത്തിക്കപ്പുറമുള്ള അപരിചിതയായ സുഹൃത്തിന് സന്ദേശം നല്‍കുകയാണ്. “പാക്കിസ്ഥാനില്‍ നിന്നുള്ള പ്രിയപ്പെട്ട പെണ്‍കുട്ടിക്ക്’ എന്ന ശീര്‍ഷകമാണ് ശിവാനി കവിതയ്ക്ക് നല്‍കിയിരിക്കുന്നത്.

ലോകത്താകമാനം നടക്കുന്നതും  വിചിത്രങ്ങളുമായ സംഭവങ്ങള്‍ എങ്ങനെ തന്നെ ചൂഴ്ന്നിരിക്കുന്നുവെന്നും അവയെ എങ്ങനെ താന്‍ സമീപിക്കുന്നുവെന്നും കവിതയിലൂടെ ശിവാനി വ്യക്തമാക്കുന്നു.

താങ്കളെക്കുറിച്ച് എനിക്കൊന്നുമറിയില്ല, പക്ഷെ  നമ്മളെ വേര്‍തിരിച്ചിരിക്കുന്ന അതിര്‍ത്തി സൃഷ്ടിച്ചിരിക്കുന്നത് നാം ഇരുവരുമല്ല എന്നറിയാം- ശിവാനിയുടെ കവിതയില്‍ പറയുന്നു.

വിദൂരതയില്‍ നഷ്ടപ്പെട്ട കസിന്‍ എന്നു വിശേഷിപ്പിച്ചതിനോട് ശിവാനി പശ്ചാത്തപിക്കുന്നതും കവിതയില്‍ കാണാം.
തങ്ങള്‍ക്കിടയിലുള്ള  അകലം ഇല്ലാതാക്കുന്ന ഒരു പാലത്തിന്റെ ആവിര്‍ഭാവത്തിനായി താന്‍ കാത്തിരിക്കുന്നതായും ശിവാനി പറയുന്നു. ഇതു കേള്‍ക്കുന്ന പാക്കിസ്ഥാനി പെണ്‍കുട്ടി തന്റെ കൈ തനിക്കു നീട്ടി സൗഹൃദം വാനോളം ഉയര്‍ത്തുമെന്നുമാണ് കവയിത്രിയുടെ പ്രതീക്ഷ…

Related posts