ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച കെട്ടിടം പ്രവര്‍ത്തനം തുടങ്ങുംമുമ്പേ അപകടാവസ്ഥയില്‍

klm-blockകുളത്തൂപ്പുഴ; ആംഗന്‍വാടികെട്ടിടത്തിനും,സമീപത്തെ വീടിനോടും ചേര്‍ന്ന്   വനിതാപ്രവര്‍ത്തന കേന്ദ്രം തുടങ്ങുന്നതിനായ് നിര്‍മ്മിച്ച കെട്ടിടം അപകട ഭീക്ഷണിയായതോടെ  കുട്ടികളെ കുടിഒഴിപ്പിച്ചു.  സമീപത്തെ വീട്ടുടമ മണി വീട് ഉപേക്ഷിച്ച് പഞ്ചായത്ത് ഭൂമിയില്‍ കുടില്‍ കെട്ടി താമസവും തുടങ്ങി. ഒരുവര്‍ഷം മുമ്പാണ്‌വനിതാക്ഷേമത്തിനായ്  കല്ലുവെട്ടാം കുഴി ഹൈസ്കൂള്‍ ജംഗ്ഷനിലെ ലക്ഷം വീട് കോളനിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന 55ാം നമ്പര്‍ ആംഗന്‍വാടിക്ക് സമീപത്തായ് അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കികെട്ടിട നിര്‍മാണം തുടങ്ങിയത്.നിര്‍മ്മാണ വേളയിലും തുടര്‍ന്നും അപാകത ചൂണ്ടികാട്ടി നാട്ടുകാര്‍ പ്രതിക്ഷേധവുമായ്‌ രംഗത്തുവന്നെങ്കിലും അധികൃതര്‍  ചെവിക്കൊണ്ടില്ല.

നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം കഴിഞ്ഞ് പോയവര്‍ പിന്നീട് ഇവിടേക്ക് തിരിഞ്ഞ് നോക്കുകയോ വനിതാപ്രവര്‍ത്തനകേന്ദ്രം ആരംഭിക്കുകയോ ചെയ്തില്ല. നിര്‍മാണത്തിലെ അപാകത മൂലം കെട്ടിടം  ഏത് നിമിഷവുംനിലംപൊത്താവുന്നഅവസ്ഥയിലാണ്. ബ്ലോക്ക് പഞ്ചായത്ത് മരാമത്ത്‌വിഭാഗം ഉദ്യോഗ സ്ഥരെത്തിപരിശോധിച്ച്‌കെട്ടിടംഅപകടാവസ്ഥയിലാണെന്നും ആംഗന്‍വാടിയും, കെട്ടിടത്തിന്‍െറ തൊട്ടു സമീപത്തായ് താമസിക്കുന്നകുടുംബത്തിനോട് അടിയന്തിരമായ് ഒഴിഞ്ഞു പോകാനും നിര്‍ദേ ശിക്കുകയായിരുന്നു.

അപകടാവസ്ഥ മുന്നില്‍ കണ്ട്പഞ്ചായത്ത്അധികൃതരെത്തികുട്ടികളെകുടിയൊഴുപ്പിച്ച്‌സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടിലേക്ക് മാറ്റിആംഗന്‍വാടിതാല്‍ക്കാലികമായ്പ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ അന്തി ഉറങ്ങാന്‍ ഇടമില്ലാത്ത മണിയും കുടുംബവും നിസഹായരായി. തുടര്‍ന്ന്  ഇവര്‍ വീടുവിട്ട് സമിപത്തെ പഞ്ചായത്ത് ഭൂമിയില്‍ കുടില്‍ കെട്ടി താമസം തുടങ്ങി. കെട്ടിടം ഇപ്പോള്‍ ഒരുവശത്തേക്ക് ചരിഞ്ഞ് വരുന്ന അവസ്ഥയിലാണ്. നിര്‍മ്മാണത്തില്‍ ഇത്രയും ഗുരുതരമായ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നില്‍ എത്തിക്കുവാന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിക്ഷേധവുമായ് രംഗത്ത് വന്നിട്ടുണ്ട്.

Related posts