മഴ: കോട്ടയം ജില്ലയില്‍ ചിലയിടത്ത് വോട്ടെടുപ്പ് തുടങ്ങാന്‍ വൈകി

ktm-thiruvanchoorകോട്ടയം: കോട്ടയം ജില്ലയിലെ 1411 പോളിംഗ് ബൂത്തുകളില്‍ രാവിലെ വോട്ടിംഗ് ആരംഭിച്ചു. ചിലയിടത്ത് വോട്ടെടുപ്പ് ആരംഭിക്കാന്‍ വൈകിയതായി റിപ്പോര്‍ട്ടുണ്ട്. വോട്ടിംഗ് മെഷീന്‍ പലയിടത്തും പണിമുടക്കി. ഇതുവരെ അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ മഴയും ആരംഭിച്ചതിനാല്‍ ആദ്യമണിക്കൂറില്‍ മന്ദഗതിയിലായിരുന്നു പോളിംഗ്. ആനിക്കാട് സെന്റ് തോമസ് സ്കൂളിലെ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവച്ചിരുന്നു. കോട്ടയം സിഎം എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വോട്ടിംഗ് ആരംഭിച്ചയുടനെ വൈദ്യുതി തടസം നേരിട്ടതിനാല്‍ 7.30നാണ് വോട്ടിംഗ് പൂര്‍ണരീതിയില്‍ തുടങ്ങിയത്. പൊന്‍കുന്നം ചിറക്കടവ് മന്ദിരം എന്‍എസ്എസ് യുപി സ്കൂളിലെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് 7.35നാണ് വോട്ടിംഗ് ആരംഭിച്ചത്.

ഒമ്പതു നിയോജകമണ്ഡലങ്ങളിലായി 15,54714 വോട്ടര്‍മാരാണുള്ളത്. മൊത്തം 82 സ്ഥാനാര്‍ഥികള്‍. 1411 പോളിംഗ് ബൂത്തുകളുണ്ട്.      ജില്ലയെ 100 ശതമാനം പോളിംഗിലെത്തിക്കുന്നതിനും സമൂഹത്തിലെ എല്ലാവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സമ്മതിദാന അവകാശം വിനിയോഗിക്കു ന്നതിനുമായുള്ള ആവശ്യമായ എല്ലാ സൗകര്യവും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. പോളിംഗ് ബൂത്തുകളിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്. റാമ്പ് നിര്‍മാണം തീര്‍ത്തും അസാധ്യമായ അഞ്ച് പോളിംഗ് ബൂത്തുകള്‍ ഒഴിച്ചുള്ള എല്ലാ പോളിംഗ് ബൂത്തുകളിലും സ്ഥിരസ്വഭാവമുള്ള റാമ്പ് ഉറപ്പാക്കിയിട്ടുണ്ട്. വേനല്‍ച്ചൂട് പരിഗണിച്ച് എല്ലാ പോളിംഗ് ബൂത്തുകളിലും സണ്‍ഷേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. കുടി വെള്ളം, ടോയ്‌ലറ്റ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വോട്ടുചെയ്യുന്നതിന് വേതന ത്തോടു കൂടിയ അവധി അനുവദിക്കണമെന്ന് തൊഴില്‍ ഉടമകള്‍ക്ക് നിര്‍ ദേശം നല്‍കിയിട്ടുണ്ട്. ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും.     ജില്ലയിലെ 1411 പോളിംഗ് ബൂത്തുകളിലായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെയാണ് പോളിംഗ് സമയം. രാവിലെ ആറിനു തെരഞ്ഞെടുപ്പ് ഏജന്റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മോക്ക് പോള്‍ നടത്തി.

വോട്ടിംഗ് യന്ത്രങ്ങളുടെ സെറ്റിംഗ് 1000 തവണ മോക്ക്‌പോള്‍ ചെയ്ത് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വനിതാ ഉദ്യോഗസ്ഥരുടെ മാത്രം നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 20 പോളിംഗ് സ്റ്റേഷനുകളും 54 മോഡല്‍ പോളിംഗ് സ്റ്റേഷനുകളുമുണ്ട്. 14 ക്രിട്ടിക്കല്‍ പോളിംഗ് സ്റ്റേഷനുകളും 46 സെന്‍സിറ്റീവ് പോളിംഗ് സ്റ്റേഷനുകളുമാണു ള്ളത്. ഇതില്‍ 39 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് തത്സമയം തെര ഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ കാണാനാകും. ഇതിനായി വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts