സര്‍ക്കാര്‍ മദ്യമാഫിയയുടെ ഭാഗമാകരുത്: മേധാ പാട്കര്‍

tvm-medapadkkarനെയ്യാറ്റിന്‍കര: സര്‍ക്കാര്‍ മദ്യമാഫിയയുടെ ഭാഗമാ കരുതെന്നും മദ്യപാനം മൗലികാവകാശമല്ലെന്നും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാ പാട്കര്‍. നശാ മുക്ത് ഭാരത് ആന്ദോളന്റെ ഭാഗമായി ഭാരതത്തെ ലഹരി മുക്തമാക്കുക എന്ന  സന്ദേശവുമായി കന്യാകുമാരിയില്‍ നിന്നും ഇന്നലെ ആരംഭിച്ച ഭാരത യാത്രയ്ക്ക് ചെങ്കല്‍ വലിയകുളം ഗാന്ധി മിത്ര ഭവനില്‍ സംഘടിപ്പിച്ച സ്വീകരണ യോഗത്തോ ടനുബന്ധ ിച്ച് സ്കൂള്‍ കുട്ടികളുമായി നടത്തിയ  സംവാദത്തില്‍ പങ്കെടു ത്ത് സംസാരിക്കു കയായിരുന്നു അവര്‍. ലഹരി ജീവിതത്തിന്റെ സൗന്ദര്യത്തെ നശിപ്പിക്കും.

മദ്യത്തിന്റെ രൂപത്തില്‍ മാത്രമല്ല ലഹരി ഇന്ന് ലഭ്യമായിട്ടുള്ളത്. ചിലയിടങ്ങളില്‍ സ്പിരിറ്റായും മറ്റു ചിലയിടങ്ങളില്‍ പൊടി രൂപത്തിലും കൊടിയ വിഷം സുലഭമാണ്. ഇത്തരം ലഹരി പദാര്‍ഥങ്ങളുടെയെല്ലാം ഉത്പാദനവും ഉപഭോഗവും ഇല്ലായ്മ ചെയ്യുകയാണ് യാത്രയുടെ ലക്ഷ്യം. മധ്യപ്രദേശ്, രാജസ്ഥാന്‍ മുതലായ പല സംസ്ഥാനങ്ങളിലും ലഹരി പിടി മുറുക്കിയിരിക്കുന്നു. സമൂഹത്തില്‍ സങ്കടകരമായ കാഴ്ചകളാണ് ഇതിന്റെ ഫലം. കുട്ടികളും യുവാക്കളും ഇവയ്ക്ക് അടിമകളാകുന്നു. ഗ്രാമങ്ങളില്‍ വിധവകളുടെ എണ്ണം വര്‍ധിക്കുകയാണ്.  പ്രകൃതി ദുരന്ത ജീവനാശത്തെക്കാള്‍ കൂടുതല്‍ ലഹരിയുടെ ഉപയോഗത്താലുള്ള ജീവഹാനികള്‍ സംഭവിക്കുന്നു.

എന്നാല്‍, സര്‍ക്കാരിന് റവന്യൂ വരുമാനം ലഭിക്കുന്നതിനാല്‍ മദ്യവില്‍പ്പന പ്രോത്സാഹിപ്പിക്കുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയോടെ സര്‍ക്കാരുകള്‍ മദ്യനിരോധനം നടപ്പാക്കുകയാണ് വേണ്ടതെന്നും മേധാ പാട്കര്‍ പറഞ്ഞു. ഗാന്ധിസ്മാരക നിധി അഖിലേന്ത്യാ ചെയര്‍മാനും ഗാന്ധിയനുമായ പി. ഗോപിനാഥന്‍നായര്‍ മേധാ പാട്കര്‍ക്ക് ഗാന്ധി തീര്‍ഥ പുരസ്കാരം സമ്മാനിച്ചു. എം. വേണുഗോപാലന്‍തമ്പി, വിവിധ സംഘടനാ പ്രതിനിധികളായ സനല്‍ കുളത്തിങ്കല്‍, എം. രാജ്‌മോഹന്‍, അഡ്വ. ജയചന്ദ്രന്‍നായര്‍, എസ്.കെ ജയകുമാര്‍, എം. രവീന്ദ്രന്‍, എന്‍.കെ രഞ്ജിത്ത്, അയണിത്തോട്ടം കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരള ഗാന്ധിമിത്രമണ്ഡലം, കേരള മദ്യനിരോധന സമിതി, ഫ്രാന്‍, ആശ്രയ, കേരള പരിസ്ഥിതി സമിതി, എന്‍എപിഎ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. നശാ മുക്ത് ഭാരത് ആന്ദോളന്‍ ദേശീയ കണ്‍വീനര്‍ ഡോ. സുനിലം,  പെരുമ്പഴുതൂര്‍ വിജയകുമാര്‍, അഡ്വ. ശിവകുമാര്‍, അരുള്‍ മുതലായവര്‍ മേധാ പാട്കറെ അനുഗമിച്ചു. നശാ മുക്ത് ഭാരത് ആന്ദോളന്‍ പ്രക്ഷോഭണത്തിന് തുടക്കം കുറിച്ച് ഭാരതത്തിന്റെ നാലു ദിശകളില്‍ നിന്നാണ് യാത്രകള്‍ സംഘടിപ്പിച്ചിരി ക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. ഇന്നലെ കന്യാകുമാരിയില്‍ നിന്നും തുടങ്ങിയ ദക്ഷിണേന്‍ഡ്യന്‍ യാത്ര 12 ന്  ഭോപ്പാലില്‍ മഹാറാലിയോടു കൂടി സമാപിക്കും.

Related posts