സിഐ ആര്‍. ഹരിദാസ് കൊയിലാണ്ടിയുടെ പടിയിറങ്ങുന്നു

kkd-policeകൊയിലാണ്ടി: കൊയിലാണ്ടിയുടെ ചരിത്രത്തില്‍ ഏറ്റവുംകൂടുതല്‍ കാലം സിഐ പദവിയില്‍ ഇരുന്ന ആര്‍. ഹരിദാസന്‍ ഇന്ന് കൊയിലാണ്ടി പോലീസ് സ്‌റ്റേഷന്റെ പടിയിറങ്ങുന്നു. ആലപ്പുഴയിലെ ചേര്‍ത്തലയിലേക്കാണ് സ്ഥലംമാറ്റം. 2011-ലാണ് കൊയിലാണ്ടിയില്‍ ചാര്‍ജെടുത്തത്.  സിപിഎം നടത്തിയ പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ കെഎസ്ആര്‍ടിസി ബസ് കത്തിക്കുകയും പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

ഇതിനിടയില്‍ എംഎല്‍എയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം സംസ്ഥാനവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സംഭവത്തില്‍ കര്‍ശന നടപടിയാണ് സിഐ സ്വീകരിച്ചത്. പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടിവരികയും ചെയ്തു. തുടര്‍ന്ന് ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കൊയിലാണ്ടിയില്‍നിന്നും പോകേണ്ടി വന്നെങ്കിലും വീണ്ടും ഇവിടെത്തന്നെ തിരിച്ചെത്തിയിരുന്നു.

കൊയിലാണ്ടിയിലെ വ്യാജമദ്യലോബിക്കെതിരേയും മണല്‍, മയക്കുമരുന്ന് മാഫിയകള്‍ക്കെതിരേയും കര്‍ശനനടപടിയാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. നെല്യാടിക്കടവും മുണ്ടോത്തും നടന്ന കൊലപാതക ശ്രമങ്ങളിലെ ക്വട്ടേഷന്‍ സംഘങ്ങളെ വലയിലാക്കാന്‍  അദ്ദേഹത്തിന് കഴിഞ്ഞു.നഗരത്തിലെ സാമൂഹ്യവിരുദ്ധശല്യം അമര്‍ച്ച ചെയ്യാനും  കഴിഞ്ഞു. നഗരത്തില്‍ ആശ്രയമില്ലാതിരുന്ന സ്ത്രീയെ പോലീസുകാര്‍ ചേമഞ്ചേരിയില്‍ ഇറക്കിവിട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കര്‍ശന നടപടി  സ്വീകരിച്ചതും ഏറെ പ്രശംസനീയമായിരുന്നു. ബാലുശേരി സിഐക്കാണ് ചാര്‍ജ്.

Related posts