ഹരിപ്പാട് നഗരസഭയില്‍ മാലിന്യ നിര്‍മാര്‍ജനത്തിന് നടപടികളില്ല

ALP-MALINYAMഹരിപ്പാട്: നഗരസഭാ പരിധിയിലെ മാലിന്യം നീക്കം ചെയ്യപ്പെടാത്തതിനെ തുടര്‍ന്നു പ്രദേശമാകെ മാലിന്യ കൂമ്പാരമായി മാറുന്നു. പുതുതായി രൂപീകരിച്ച നഗരസഭകളിലൊന്നാണു ഹരിപ്പാട് നഗരസഭ. എന്നാല്‍ ചുമതലയേറ്റശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും മാലിന്യം നീക്കം ചെയ്യാനോ സംസ്കരിക്കാനോ പദ്ധതികളില്ലാത്തതിനെ തുടര്‍ന്നു ജനം ബുദ്ധിമുട്ടിലാണ്. ഹരിപ്പാട് ഗ്രാമപഞ്ചായത്ത് പൂര്‍ണമായും പള്ളിപ്പാട്, കാര്‍ത്തികപ്പള്ളി, ചിങ്ങോലി ഗ്രാമപഞ്ചായത്തുകളുടെ ചില ഭാഗങ്ങളും ചേര്‍ത്തായിരുന്നു ഹരിപ്പാട് നഗരസഭ രൂപീകരിച്ചത്, നഗരസഭ രൂപീകരിച്ചതിനെ തുടര്‍ന്നു ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇല്ലാതായി.

പകരം വരേണ്ട അയ്യന്‍കാളി തൊഴിലുറപ്പു പദ്ധതി നടപ്പായതുമില്ല, മാലിന്യം നീക്കം ചെയ്യാനുള്ള ജോലിക്കാരും ആയിട്ടില്ല. ഗതാഗത കുരുക്ക് മൂലവും ജനം ഇവിടെ നട്ടം തിരിയുകയാണ് ഇതു പരിഹരിക്കാനും നടപടിയില്ല, കഴിഞ്ഞ ഒമ്പതുമാസത്തിനിടെ 22 ലക്ഷത്തോളം രൂപ നഗരസഭയ്ക്കു നികുതിയിനത്തില്‍ മാത്രം അടച്ച ഹരിപ്പാട്ടെ ഒരു സിനിമാ തിയേറ്റര്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടപ്പോള്‍ അതിനെതിരെ ഒരു ചെറിയ ഇടപെടല്‍ പോലും നഗരസഭയുടെ ഭാഗത്തു നിന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

Related posts