തീറ്റയുടെ വില വര്‍ധനവും രോഗ ഭീഷണിയും; താറാവ് കര്‍ഷകര്‍ പ്രതിസന്ധി നേരിടുന്നു

PKD-DUCKകടുത്തുരുത്തി: അടിക്കടിയുണ്ടാ കുന്ന തീറ്റയുടെ വില വര്‍ധനവും കടുത്ത ചൂടില്‍ താറാവുകള്‍ രോഗ ഭീഷണിയിലായതും ഈ മേഖലയില്‍ നിന്നും കര്‍ഷകരെ അകറ്റുന്നു. രോഗം വന്നും തെരുവു നായ്ക്കളുടെ ആക്രമണം ഉള്‍പ്പെ ടെയുള്ള വിവിധ കാരണങ്ങളാലും വര്‍ഷം തോറും നൂറുകണക്കിന് താറാവുകള്‍ ചത്തൊടുങ്ങുന്നു ണ്ടെങ്കിലും സര്‍ക്കാരില്‍ നിന്നു യാതൊരു ആനുകൂല്യങ്ങളും ലഭിക്കാത്തതു വന്‍ സാമ്പത്തിക നഷ്ട മാണ് കര്‍ഷകര്‍ക്കുണ്ടാക്കുന്നത്.

കഴിഞ്ഞവര്‍ഷവും ഇത്തരത്തില്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ട മാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ക്ക് നേരിടേണ്ടി വന്നതെങ്കിലും സര്‍ക്കാരില്‍നിന്ന് ഒരു രൂപയുടെ സഹായം പോലും ലഭിച്ചില്ലെന്നും താറാവ് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കടുത്ത ചൂടില്‍ താറാവുകള്‍ രോഗഭീഷണി നേരിടുകയാണെന്നും ചൂട് സഹിക്കാനാവാതെ താറാവുകള്‍ ചത്ത് നശിക്കുകയാണെന്നും കര്‍ഷകര്‍ പറയുന്നു. ഗോതമ്പും അരിയും ഉള്‍പ്പെടെ താറാവുകള്‍ക്കു നല്‍കിയിരുന്ന തീറ്റയ്ക്കു വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളില്‍ മുമ്പ് താറാവുകളെ തീറ്റിക്കാന്‍ നെല്‍കര്‍ഷകര്‍ അനുവദിച്ചിരുന്നു. എന്നാലിപ്പോള്‍ കൊയ്ത്തു കഴിഞ്ഞ യുടന്‍ കര്‍ഷകര്‍ പാടം ഉഴുത് മറിച്ചിടുകയാണ്. ഇതുമൂലം താറാവുകളെ പാടത്ത് തീറ്റിക്കുന്നതിന് കഴിയുന്നില്ല. ആദ്യകാലങ്ങളില്‍ താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് പാടത്ത് നിന്നും ലഭിക്കുന്ന നെല്‍മണികളും പുഴുക്കളും പ്രാണികളും വിരകളും അട ക്കമുള്ള തീറ്റകളാണ് വളര്‍ച്ചയും ആരോഗ്യവും നല്‍കിയിരുന്നത്. ഇപ്പോള്‍ നെല്‍കര്‍ഷകര്‍ പാടത്ത് താറാവുകളെ കയറ്റാന്‍ അനു വദിക്കാത്തതിനാല്‍ വന്‍പ്രതിസ ന്ധിയാണ് താറാവ് കര്‍ഷകര്‍ നേരിടുന്നത്.

കൂടാതെ തോടുകളി ലും ജലാശയങ്ങളിലും കുറഞ്ഞു വരുന്ന മത്സ്യസമ്പത്തും താറാവു കര്‍ഷകര്‍ക്ക് ഭീഷണിയാണ്. ഇതുമൂലം പൂര്‍ണമായും തീറ്റ വാങ്ങി നല്‍കിയാണ് താറാവുകളെ വളര്‍ത്തുന്നത്. ഇതു വന്‍ സാമ്പ ത്തിക നഷ്ടമാണ് തങ്ങള്‍ക്കുണ്ടാ ക്കുന്നതെന്നും താറാവ് വളര്‍ത്തു ന്ന കര്‍ഷകര്‍ ചൂണ്ടികാണിക്കുന്നു. കൊയ്‌തൊഴിഞ്ഞ പാടങ്ങളില്‍ താറാവുകളെ തീറ്റിക്കുന്നതിനുള്ള നടപടികള്‍ ചെയ്തു തരണമെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കു ന്നവരുടെ പ്രധാന ആവശ്യം. മുന്‍കാലങ്ങളില്‍ പാട ശേഖരം താറാവ് കര്‍ഷകര്‍ക്കു ലേലം ചെയ്തു കൊടുക്കുകയായിരുന്നു പതിവ്.

എന്നാല്‍ യന്ത്രക്കൊയ്ത്ത് ആരംഭി ച്ചതോടെ പാടത്ത് നിന്നും മുമ്പ് ലഭിച്ചിരുന്നതുപോലെ നെല്‍ മണി കള്‍ കിട്ടാത്തതിനാല്‍ പ്രതിഫലം നല്‍കി പാടം എടുക്കാന്‍ താറാവ് കര്‍ഷകരും തയാറാകുന്നില്ല. പടിഞ്ഞാറന്‍ മേഖലകളില്‍ നിരവധി താറാവ് കര്‍ഷകരാണ് ഉള്ളത്.  പുഞ്ചക്കൃഷിയുടെ സമയമാ കുമ്പോഴാണു ഹാച്ചറികളില്‍ നിന്നും കുഞ്ഞുങ്ങളെ വിലയ്ക്കു വാങ്ങുന്നത്. വിരിഞ്ഞു മൂന്നു ദിവ സം പ്രായമായ കുഞ്ഞുങ്ങളെ വിലയ്ക്കു വാങ്ങി ആദ്യം കൈ ത്തീറ്റ കൊടുത്താണു വളര്‍ത്തുന്ന ത്. കൊയ്ത്തു കഴിയുന്നതോടെ പാടത്തിറക്കുകയും തീറ്റക്കാലം കഴിയുന്നതോടെ  കൊണ്ടു പോകു കയുമാണു ചെയ്യുന്നത്.

കുഞ്ഞുങ്ങളെ വന്‍ വില കൊടുത്തു വാങ്ങി യാലും വെള്ളത്തിലിറക്കാന്‍ പരുവത്തിലാകുമ്പോഴേക്കും രോഗങ്ങള്‍ പിടിപെട്ട് നിരവധിയെണ്ണം ചാകുമെന്നും കര്‍ഷകര്‍ പറയുന്നു. ഇവയ്ക്കു ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാത്തതിനാല്‍ നഷ്ടപ്പെടുന്ന കുഞ്ഞു ങ്ങള്‍ക്കു പകരം വാങ്ങാന്‍ പോലും കഴിയില്ല. ഇതും വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തി വയ്ക്കുന്നത്.

കൊയ്ത്തിനു ശേഷം പാടങ്ങളിലേക്ക് തോടുകളില്‍ നിന്ന് വെള്ളം കയറ്റുന്ന ഘട്ടത്തിലാണ് കര്‍ഷകര്‍ താറാവുകളെ വളര്‍ത്താന്‍ തുടങ്ങുന്നത്. ഒരു മാസത്തോളം താറാവുകള്‍ക്കാവശ്യമായ തീറ്റ പാടങ്ങളില്‍ നിന്ന് ലഭിക്കുമായിരുന്നു. ഇതിനുപുറമെയാണ് തോടു കളിലെ ജലനിരപ്പ് താഴ്ന്നതും തോട്ടിലെ വെള്ളം മലിനമാകുന്നതും താറാവ് കൃഷിക്ക് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍.

Related posts