പ്രിയതമയുടെ വേര്‍പ്പാട് താങ്ങാനാവുന്നില്ല! 16 വര്‍ഷമായി ഈ മനുഷ്യന്‍ ഉറങ്ങുന്നത് ഭാര്യയുടെ മൃതദേഹ അവശിഷ്ടത്തിന് അരികെ; കാരണമറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും…


പ്രിയപ്പെട്ടവരുടെ വേര്‍പ്പാട് ഏവര്‍ക്കും വേദനാജനകമാണ്. പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വേര്‍പ്പാട് ജീവിതത്തില്‍ സൃഷ്ടിക്കുന്ന ശൂന്യത നികന്നു വരാന്‍ സമയമെടുക്കും. ചിലരാകട്ടെ എന്നന്നേക്കുമായി വിഷാദത്തിലേക്ക് വഴുതി വീഴാറുണ്ട്.

വിയറ്റ്‌നാമുകാരനായ ലി വാനിനെ ഭാര്യയുടെ പെട്ടെന്നുള്ള വിയോഗം ആകെ തകര്‍ത്തു കളഞ്ഞു. ഭാര്യയ്‌ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങള്‍ ഓര്‍ത്തുകൊണ്ട് രാവും പകലും തള്ളിനീക്കി ഒടുവില്‍ അവളില്ലാതെ ജീവിക്കാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ അയാള്‍ ഭാര്യയെ അടക്കം ചെയ്ത മണ്ണ് വീണ്ടും കുഴിച്ച് പ്രിയപ്പെട്ടവരുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തത് വീട്ടിലേക്ക് കൊണ്ടുവന്നു. 2003ലായിരുന്നു ഈ സംഭവം.

ഈ മൃതാവശിഷ്ടങ്ങളെ കെട്ടിപ്പിടിച്ചാണ് കഴിഞ്ഞ 16 വര്‍ഷമായി ഇയാള്‍ കിടന്നുറങ്ങുന്നത്. 1975ലാണ് വാനും ഭാര്യയും വിവാഹിതരാകുന്നത് അവരുടെ ഒരു പ്രണയവിവാഹമായിരുന്നില്ല പട്ടാളത്തില്‍ നിന്ന് തിരിച്ചെത്തിയ വാന്‍ മാതാപിതാക്കള്‍ ആലോചിച്ചുറപ്പിച്ച ഒരു വിവാഹത്തിന് സമ്മതിക്കുകയായിരുന്നു എന്നാല്‍ വിവാഹശേഷം അവര്‍ക്കിടയില്‍ പ്രണയം മൊട്ടിട്ടു.

അവര്‍ക്ക് ഏഴു മക്കളായിരുന്നു. അയാള്‍ക്ക് എല്ലാമെല്ലാം ഭാര്യയായിരുന്നു. സ്വപ്‌നതുല്യമായ ആ ദാമ്പത്യത്തിന് 2003ല്‍ അപ്രതീക്ഷിതമായി വിരാമമാകുകയായിരുന്നു.

ഒരു ദിവസം പതിവുപോലെ ജോലിക്ക് പോയ വാന്‍ ജോലി സ്ഥലത്തു വച്ച് തന്റെ ഭാര്യയുടെ അപ്രതീക്ഷിതമായ മരണവാര്‍ത്ത കേള്‍ക്കാനിടയായി അയാള്‍ എല്ലാം മറന്ന് വീട്ടിലേക്കോടി എല്ലാ ദിവസവും അദ്ദേഹം വരുന്നതും കാത്ത് വാതില്‍ക്കല്‍ കാണാറുള്ള അവരുടെ ചിരിച്ച മുഖം അദ്ദേഹം തിരഞ്ഞു

എന്നാല്‍ തണുത്ത് വിറങ്ങലിച്ച അവളുടെ ശരീരമാണ് അദ്ദേഹത്തെ അവിടെ കാത്തിരുന്നത്. തന്റെ ലോകം കീഴ്‌മേല്‍ മറിയുന്നത് പോലെ തോന്നി അവരുടെ ശരീരം സംസ്‌കരിക്കാന്‍ എടുത്തു കൊണ്ടുപോയതെന്നും അയാള്‍ അറിഞ്ഞില്ല. വല്ലാത്തൊരു ശൂന്യത അയാളെ വന്ന് മൂടി.

അവരില്ലാതെ വീട്ടില്‍ ശ്വാസം മുട്ടിയ വാന്‍ പിറ്റേദിവസം അവരെ അടക്കിയ സെമിത്തേരിയിലേക്ക് പോയി. തുടര്‍ന്ന് രാവും പകലും അയാള്‍ തന്നെ ഭാര്യയുടെ അരികില്‍ തന്നെ കഴിയാന്‍ തുടങ്ങി. പകല്‍ ഭാര്യയ്ക്ക് അരികെ ഇരുന്ന് വിശേഷങ്ങള്‍ പറഞ്ഞിരുന്ന വാന്‍ രാത്രി ഭാര്യയുടെ ശവക്കുഴിയിക്കു അരികെ ഉറങ്ങുമായിരുന്നു. മാസങ്ങള്‍ ഇങ്ങനെ കടന്നുപോയി ഒടുവില്‍ മഴ കാലം വന്നു.

കോരിച്ചൊരിയുന്ന മഴയില്‍ അവിടെ തുടരുക എന്നത് ദുഷ്‌ക്കരമായി തീര്‍ന്നു. എന്നാലും ഭാര്യയെ ഉപേക്ഷിച്ചു പോകാന്‍ അദ്ദേഹത്തിന് ആയില്ല. വാന്റെ ഈ പ്രവൃത്തി മക്കളെ അലോസരപ്പെടുത്തി. ഇതോടെ ശ്മശാനത്തില്‍ രാത്രിയില്‍ പോയിരിക്കുന്നത് മക്കള്‍ വിലക്കി.

എന്നിരുന്നാലും ഭാര്യയെ എന്നെന്നേക്കുമായി വിട്ടു പോകുന്നത് വാനിനു ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. സെമിത്തേരിയില്‍ ഉറങ്ങാന്‍ സാധിച്ചില്ല എങ്കില്‍ ഭാര്യയുടെ അവശിഷ്ടങ്ങള്‍ വീട്ടില്‍ കൊണ്ടു വന്നാല്‍ എന്താണ് കുഴപ്പം എന്ന് അയാള്‍ ചിന്തിച്ചു.

ഒരു രാത്രി അദ്ദേഹം ഭാര്യയുടെ ശവക്കുഴി തുറന്നു. അവരുടെ എല്ലുകളുടെ ഒരു പ്ലാസ്റ്റിക് ബാഗില്‍ സൂക്ഷിച്ചു. തുടര്‍ന്ന് പ്ലാസ്റ്റര്‍,സിമന്റ്,പശ, മണല്‍ എന്നിവ ഉപയോഗിച്ച് ഒരു സ്ത്രീയുടെ പൊള്ളയായ പ്രതിമ നിര്‍മ്മിച്ച് ഭാര്യയുടെ അവശിഷ്ടങ്ങള്‍ അതിനകത്ത് വെച്ച് അടച്ചു. അങ്ങനെ ആ പ്രതിമ അയാള്‍ വീട്ടില്‍ കൊണ്ടു വരികയും രാത്രിയില്‍ അതിന്റെയൊപ്പം കിടന്നുറങ്ങുകയും ചെയ്തു. കഴിഞ്ഞ 16 വര്‍ഷമായി എല്ലാ രാത്രിയും അതിനെ കെട്ടിപ്പിടിച്ചാണ് വാന്‍ ഉറങ്ങുന്നത്.

 

Related posts

Leave a Comment