ഇതെങ്ങനെ സമ്പാദിച്ചു, ഇനി കോടതി കയറാം…! ഹൈദരാബാദിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്റെ ആസ്തി കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി

Cartoon1ഹൈദരാബാദിലെ ഒരു ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്റെ ആസ്തി കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി. പൂര്‍ണചന്ദ്രറാവു എന്നയാളുടെ വീട്ടില്‍ ആദായനികുതിവകുപ്പ് നടത്തിയ പരിശോധനയില്‍ ഞെട്ടിയത് ഉദ്യോഗസ്ഥരാണ്. 34 വര്‍ഷമായി ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ജീവനക്കാരനാണ് അയാള്‍. 1981ല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായാണ് സര്‍വീസില്‍ പ്രവേശിച്ചത്.

പതിന്നാലു വീടുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. അതില്‍ ഒരു വീട്ടില്‍നിന്ന് കണ്ടെത്തിയത് ഒരു മുറി നിറയെ സ്വര്‍ണവും വെള്ളിയുമായിരുന്നു.തന്റെ ആകെ സ്വത്തിന്റെ മൂല്യം മൂന്നു കോടിയാണെന്ന് പൂര്‍ണചന്ദ്ര റാവു പറയുന്നുണ്ടെങ്കിലും ഒരു ദിവസത്തെ റെയ്ഡില്‍ മാത്രം 25 കോടിയില്‍ കുറയാത്ത സ്വത്ത് കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. അറുപത് കിലോ വെള്ളി, ഒരു കിലോ സ്വര്‍ണം 20 ലക്ഷം രൂപ എന്നിങ്ങനെയാണ് തിങ്കളാഴ്ച നടത്തിയ റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

റാവുവിനെതിരേ അഴിമതി ആരോപിച്ച് ലഭിച്ച പരാതിയെത്തുടര്‍ന്നാണ് അനധികൃത സമ്പാദ്യത്തെക്കുറിച്ച് അധികൃതര്‍ക്കു സൂചന ലഭിക്കുന്നത്. വരവില്‍ കവിഞ്ഞ സ്വത്ത് കരസ്ഥമാക്കിയതിന്റെ പേരില്‍ പൂര്‍ണചന്ദ്ര റാവുവിനെതിരേ കേസുമെടുത്തു. ഹൈദരാബാദ്, വിജയവാഡ, ഗുണ്ടൂര്‍, വിനുകോണ്ട തുടങ്ങിയ സ്ഥലങ്ങലിലായാണ് റാവുവിന് വീടുകളും ഫഌറ്റുകളുമുള്ളത്. ധാന്യമില്ലുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇദ്ദേഹത്തിന് പലയിടങ്ങളിലായുണ്ട്.

Related posts