ഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തിനിറച്ച് സഞ്ചരിച്ചാല്‍ പിടിവീഴും; 55 ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്തു

ktm-autoകോട്ടയം: സുരക്ഷാ വാതില്‍ ഇല്ലാതെ സ്‌കൂള്‍ കുട്ടികളുമായി പോവുകയോ ഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തി നിറച്ച് സഞ്ചരിക്കുകയോ ചെയ്താല്‍ പിടിവീഴും. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ നിബന്ധന ലംഘിച്ച എട്ട് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരേയും 17 സ്വകാര്യ ബസുകള്‍ക്കെതിരേയും നിയമ നടപടിയെടുത്തു. ഓട്ടോറിക്ഷകളില്‍ അപകടകരമായ വിധത്തില്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയതിന് .

സ്വകാര്യ ബസുകളില്‍ സ്ത്രീകളുടെ സീറ്റ് കൈയ്യേറി ഇരിക്കുന്നവരും ജാഗ്രതൈ. സംവരണ സീറ്റുകളില്‍ മറ്റുള്ളവര്‍ യാത്ര ചെയ്താല്‍ 100 രൂപ പിഴ ഈടാക്കും. ചില ഘട്ടങ്ങളില്‍ കണ്ടക്ടറില്‍ നിന്നും പിഴ ഈടാക്കാറുണ്ട്. സംവരണ സീറ്റില്‍ മറ്റുള്ളവര്‍ ഇരിക്കാതിരിക്കാന്‍ ബസ് ജീവനക്കാര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് പോലീസ് പറയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ 90 സ്വകാര്യബസുകള്‍ക്കും ആറ് കെഎസ്ആര്‍ടിസിക്കുമെതിരേയും നടപടിയെടുത്തതായി ജില്ലാ പോലീസ് മേധാവി എന്‍.രാമചന്ദ്രന്‍ അറിയിച്ചു.

സ്‌കൂള്‍, കോളജ് കാമ്പസുകളില്‍ വര്‍ധിച്ചു വരുന്ന അരക്ഷിതാവസ്ഥ തടയുന്നതിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ കാമ്പസുകളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മൊബൈല്‍ഫോണ്‍ ഷോപ്പുകള്‍, ഫോണ്‍ നിക്ഷേപിക്കാവുന്ന ചെറിയ കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി 439 കേസുകള്‍ കണ്ടെത്തി. കലാലയങ്ങോട് ചേര്‍ന്നുള്ള മെഡിക്കല്‍ ഷോപ്പുകളില്‍ ലഹരിയായും മറ്റും ഉപയോഗിക്കാവുന്ന മരുന്നുകള്‍ കുറിപ്പടിയില്ലാതെ നല്കരുതെന്ന കര്‍ശന നിര്‍ദേശം നല്കി.

സ്‌കൂളിനോട് ചേര്‍ന്നുള്ള ഇന്റര്‍ നെറ്റ് കഫേകളില്‍ കാമറ സ്ഥാപിക്കുകയും ഇത്തരം സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നവരുടെ വിവര ശേഖരണം നടത്താനും നടപടി സ്വീകരിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ പോലീസിനെ വിളിക്കുന്ന 100 എന്ന ടോള്‍ഫ്രീ നമ്പരിനു പുറമെ 1090 നമ്പരിലും പൊതു ജനങ്ങള്‍ക്ക് വിളിക്കാം. ജില്ലാ പോലീസ് മേധാവിയെ അറിയിക്കാനായി 04812564700 എന്ന നമ്പരും ഉപയോഗിക്കാം. കുറ്റകൃത്യങ്ങളുടെ ഫോട്ടോ, വീഡിയോ എന്നിവ വാര്‍ട്‌സ ആപ്പ് വഴി അയച്ചും പരാതി പറയാവുന്നതാണ്. 9497932001 എന്നതാണ് നമ്പര്‍.

Related posts