കാരുണ്യ പ്ലസിന്റെ കാരുണ്യം; ഭാഗ്യദേവത ഒറ്റമുറി ഷെഡില്‍

KNR-LOTTARYമട്ടന്നൂര്‍: ചോര്‍ന്നൊലിക്കുന്ന ഒറ്റമുറി ഷെഡില്‍ താമസിക്കുന്ന ബാലകൃഷ്ണനെ തേടി യെത്തി യത് 15 ലക്ഷത്തിന്റെ ഭാഗ്യദേവത. കഴിഞ്ഞദിവസം നറുക്കെടുത്ത കാരുണ്യ പ്ലസിന്റെ രണ്ടാം സമ്മാന മാണ് ഈ കുടി ലിലേക്കെ ത്തിയത്. കോണ്‍ക്രീറ്റ് തൊഴി ലാളി യായ ഒടിയത്ത് വീട്ടില്‍ ബാല കൃഷ്ണന്‍ (40) വര്‍ഷങ്ങളായി മട്ടന്നൂര്‍-ഇരിട്ടി റൂട്ടില്‍ ചാവശേരി പത്തൊമ്പതാംമൈലില്‍ റോഡരികിലെ ഷെഡിലാണ് താമസിക്കുന്നത്.

കഴിഞ്ഞ ദിവ സമാണ് ബാലകൃഷ്ണന്‍ പത്തൊന്‍മ്പതാം മൈലില്‍ ടൗണില്‍ ലോട്ടറി വില്‍പ്പനക്കാരില്‍നിന്ന് കാരുണ്യപ്ലസിന്റെ ഒരു ലോട്ട റിയെടുത്തത്. 20ന് നറുക്കെടുത്ത ടിക്കറ്റിലാണ് (പിവൈ 838823) രണ്ടാം സമ്മാനം ലഭിക്കുന്നത്. നറു ക്കെടുപ്പ് കഴിഞ്ഞ് രണ്ടാംദിവസം ലോട്ടറി വില്‍പ്പക്കാരന്‍ താമസ സ്ഥലത്തെത്തിയപ്പോഴാണ് 15 ലക്ഷം താന്‍ എടുത്ത ടിക്കറ്റിന് ലഭിച്ചതായി അറിയുന്നതെന്ന് ബാലകൃഷ്ണന്‍ പറയുന്നു. ഉടന്‍ ടിക്കറ്റ് മട്ടന്നൂരിലെ ഒരു സഹകരണ ബാങ്കില്‍ ഏല്‍പ്പിക്കുകയായിരുന്നു.

നടുവേദന കാരണം ഒന്നര മാസത്തോളമായി ബാലകൃഷ്ണന്‍ ജോലിക്ക് പോകാതെ കഴി യുകയായിരുന്നു. പ്രയാ സമനുഭവി ക്കുന്നതിനിടെയാണ് ബാലകൃഷ്ണനെ ഭാഗ്യദേവത കടാശിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ്  റോഡരികില്‍ സര്‍ക്കാര്‍ നല്‍കിയ സ്ഥലത്ത് വീട് പണിതിരുന്നെങ്കിലും കാലപ്പഴക്കത്താല്‍ തകര്‍ന്നുവീഴുകയായിരുന്നു. ഇതിനു ശേഷം തൊട്ടടുത്ത് ഒറ്റമുറി ഷെഡ് കെട്ടിയാണ് താമസിച്ചുവരുന്നത്. സമ്മാനത്തുക ഉപയോഗിച്ച് ചെ റിയ ഒരു വീട് നി ര്‍മിക്കണമെന്നാണ് ബാലകൃഷ്ണന്റെ ആഗ്രഹം.

Related posts