കോഴിപ്പാറ-വേലന്താവളം റോഡിന്റെ ഇരുവശത്തും കോഴിമാലിന്യം തള്ളുന്നു

PKD-WATEകൊഴിഞ്ഞാമ്പാറ: കോഴിപ്പാറ-വേലന്താവളം റോഡിന്റെ ഇരുഭാഗത്തും ഇറച്ചിക്കോഴി മാലിന്യം നിക്ഷേപിക്കല്‍ പതിവായി. തെരുവുനായ്ക്കള്‍ ഈമാലിന്യം റോഡിലേക്ക് വലിച്ചിടുന്നതുമൂലം പ്രദേശത്ത് ദുര്‍ഗന്ധം വ്യാപിച്ച് ഛര്‍ദിയും അനുബന്ധ രോഗങ്ങളുമുണ്ട്. ഇതുവഴി  സ്വകാര്യവാഹനങ്ങളിലും ബസുകളിലും സഞ്ചരിക്കുന്നവര്‍ സുഗന്ധദ്രവ്യങ്ങള്‍ കരുതിയാണ് യാത്ര ചെയ്യുന്നത്. റോഡിന്റെ ഇരുഭാഗത്തും കടകളും വീടുകളും കുറവായതിനാല്‍ അറവുമാലിന്യങ്ങള്‍ ചാക്കില്‍കെട്ടി വാഹനങ്ങളിലെത്തി റോഡുവക്കില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വൈമനസ്യം കാട്ടുകയാണെന്നാണ് ആക്ഷേപം. അറവുമാലിന്യ നിക്ഷേപംമൂലം റോഡില്‍ തെരുവുനായ്ക്കളും പെരുകി. ഇത് ഇരുചക്രവാഹന, കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായി. നായ കുറുകേ ഓടി ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു പരിക്കേല്ക്കുന്നതും പതിവുകാഴ്ചയാണ്. ഇതിനു പുറമേ പ്രദേശത്ത് ഇഴജന്തുക്കളും ഏറെയാണ്.

Related posts