പത്തനംതിട്ട: ചെങ്ങറ ഭൂസമരം ഒമ്പതാംവര്‍ഷത്തിലേക്കു കടക്കുമ്പോള്‍ സമരനായകന്‍ പടിക്കുപുറത്ത്. 2007 ഓഗസ്റ്റ് നാലിന് രാത്രി ചെങ്ങറയിലെ ഹാരിസണ്‍ എസ്‌റ്റേറ്റിലെ ഭൂമി കൈയേറി കുടില്‍ കെട്ടിയവര്‍ നടത്തിയ ഐതിഹാസിക സമരത്തിനു നേതൃത്വം നല്‍കിയ ളാഹ ഗോപാലനെ സമരക്കാര്‍ തന്നെ സാധുജന വിമോചന സംയുക്തവേദിയുടെ നേതൃസ്ഥാനത്തുനിന്നു പുറത്താക്കി. രോഗത്തോടു മല്ലടിച്ച് അവശനിലയില്‍ സംഘടയുടെ ഓഫീസില്‍ തന്നെ കഴിയുന്ന ളാഹ ഗോപാലന്റെ മനസ് ഇപ്പോഴും സമരഭൂമിയിലുമാണ്. കെഎസ്ഇബിയിലെ മുന്‍ ജീവനക്കാരനായ ഗോപാലന്‍ പടുത്തുയര്‍ത്തിയ ചെങ്ങറ സമരം ഇന്നും തുടരുകയാണ്. തോട്ടത്തില്‍ അദ്ദേഹത്തോടൊപ്പം എത്തിയവരിലേറെയും ഇപ്പോഴും അവിടെത്തന്നെയാണ ്താമസം.
ചെങ്ങറയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ നാനൂറ് ഏക്കറോളം വരുന്ന റബര്‍ തോട്ടത്തില്‍ ഒറ്റ രാത്രികൊണ്ട് പതിനായിരത്തോളം ആളുകള്‍ കൈയേറി കുടില്‍ കെട്ടിയത് അപ്രതീക്ഷിതമായിരുന്നു. മുമ്പ് ളാഹയിലും ചന്ദനപ്പള്ളിയിലും ളാഹ ഗോപാലന്‍ പരീക്ഷിച്ച അതേ തന്ത്രം ഇത്തവണ അല്പം കടുപ്പിച്ചുതന്നെ ചെയ്തു. സാധാരണ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്ന ലാഘവത്തോടെയാണ് പോലീസും റവന്യു അധികൃതരും ആദ്യം സമരത്തെ സമീപിച്ചത്. പക്ഷേ വളരെ പെട്ടെന്നു സമരം വ്യാപകമാകുകയായിരുന്നു. കൈയേറ്റക്കാര്‍ സര്‍വശക്തിയുമെടുത്ത് പിടിച്ചുനിന്നു. വര്‍ഷങ്ങളായി തങ്ങള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്കു പരിഹാരം കാണാതെ പുറത്തിറങ്ങില്ലെന്നായി. ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടന്നു. സാധ്യമല്ലെന്നായപ്പോള്‍ ബലം പ്രയോഗിക്കാന്‍ ശ്രമിച്ചു.
പക്ഷേ അപ്പോഴേക്കും സമരക്കാര്‍ ശക്തരായി. പോലീസിനെ കണ്ടയുടന്‍ കയറുമായി മരക്കമ്പുകളില്‍ ചാടിക്കയറി ആത്മഹത്യ ഭീഷണി മുഴക്കി. സ്ത്രീകളടക്കം മണ്ണെണ്ണ നിറച്ച കന്നാസുമായി മുദ്രാവാക്യം വിളിച്ചു. തോട്ടം കൈയേറിയിവര്‍ ഇതിനെ ഭാഗങ്ങളായി തിരിച്ചു. വന്‍ സംവിധാനങ്ങളോടെ സമരത്തിനു മൂര്‍ച്ചയേറി. ഓരോ ഭാഗവും അവര്‍ തന്നെ വീതിച്ചെടുത്തു. കൃഷിയും ആരംഭിച്ചു. ഇതിനെല്ലാം നേതൃത്വം നല്‍കിയത് ഗോപാലനായിരുന്നു. അന്താരാഷ്ട്രതലങ്ങളില്‍ പോലും ഗോപാലന്റെ സമരം വാര്‍ത്താ പ്രാധാന്യം നേടി. ദേശീയ രാഷ്ട്രീയ നേതാക്കളടക്കം ചെങ്ങറ സമരത്തിനു പിന്തുണ നല്‍കി. രാഷ്ട്രീയത്തിനീതമായി ഗോപാലന്‍ ഉയര്‍ത്തിയ പ്രശ്‌നം അന്നു സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ ്‌സര്‍ക്കാരിനു തള്ളിക്കളയാനാകില്ലെന്നായി.
വിവരമറിഞ്ഞ് ഒഴിപ്പിക്കല്‍ നടപടിക്കു ചെന്ന പോലീസ് കണ്ടത് മരക്കൊമ്പുകളില്‍ തൂങ്ങാന്‍ കയര്‍ കുരുക്കിയും ദേഹത്തു മണ്ണെണ്ണയൊഴിച്ച് ഭൂസമരത്തിലെ നായകന്‍ ചക്രവര്‍ത്തിയേപ്പോലെ ചെങ്ങറ തോട്ടം അടക്കി ഭരിച്ചു. സമരത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടെന്ന ആരോപണമുണ്ടായപ്പോള്‍ ഗോപാലന്‍ അവയെ പുച്ഛിച്ചുതള്ളി. പാവപ്പെട്ടവന്റെ ചില്ലിക്കാശു വാങ്ങിയാണ് സമരം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. സമരത്തിന്റെ പല ഘട്ടങ്ങളിലും നേതൃത്വത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. പലരും പുറത്തായപ്പോഴും ളാഹ ഗോപാലന്റെ അനിഷേധ്യ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്നു സ്ഥിതി മാറി. തന്റെ ആരോഗ്യം ക്ഷയിച്ചതാണ് പ്രധാന കാരണമെന്ന് ഗോപാലന്‍ പറയുന്നു. ഈ അവസരം മുതലെടുത്ത് മുമ്പ് സമരത്തില്‍ നിന്നു പുറത്തായ പലരും ചെങ്ങറയിലെത്തി. സമരക്കാരെ കൂട്ടിയോജിപ്പിച്ച് അവര്‍ നേഒരുകാലത്ത് പോലീസിനും ഭരണകൂടത്തിനും നേരെ നെഞ്ചുവിരിച്ചു നിന്ന ഗോപാലന്റെ നാവിന് ഇന്നു ശക്തിയില്ല.
പിന്നില്‍ അണികളുമില്ല. സാധുജന വിമോചന സംയുക്ത വേദിയുടെ പത്തനംതിട്ടയിലെ ഓഫീസില്‍ ശിഷ്ട ജീവിതത്തിനായി യാചകനെപ്പോലെ അദ്ദേഹം കിടക്കുന്നു. കടുത്ത പ്രമേഹത്തിന് മൂന്നു നേരം ഇന്‍സുലില്‍ എടുക്കുന്നു. ഹൃദയ ശസ്തക്രിയ നടത്താന്‍ കഴിയാത്തതിനാല്‍ മരുന്നുകളാണ് നിര്‍ദേശി ക്കപ്പെട്ടത്. കാലുകളിലെ രക്ത ഓട്ടം നിലയ്ക്കുന്നു. ഇടയ്ക്കിടെ കാലില്‍ തിരുമ്മിക്കൊടുക്കാന്‍ സമരക്കാര്‍ തന്നെ ഒപ്പമിരിക്കുന്നു. സമരഭൂമിയില്‍ നിന്നു പുറത്താക്കപ്പെട്ട 14 കുടും ബങ്ങളുടെ സംരക്ഷണ വലയമാണ് ഗോപാലന് ഇന്നുമുള്ളത്. പക്ഷേ ഇവര്‍ക്ക് ഉടുതുണിക്ക് മറുതുണി ഇല്ലാത്തവരാണ്. താന്‍ അച്ചട ക്കത്തോടെ വളര്‍ത്തിയ സമര ക്കാരെ ഛിന്നഭിന്നമാക്കാന്‍ ചില ശക്തികള്‍ നടത്തുന്ന നീക്ക ങ്ങള്‍ വിജയം കാണുന്ന തില്‍ ആകുലനാണ് ളാഹ ഗോപാലന്‍.
തൊണ്ണൂറുകളില്‍ ളാഹയില്‍ താന്‍ നടത്തിയ ഭൂസമരം പൊളിച്ച വര്‍ തന്നെയാണ് ഇപ്പോഴും രംഗത്തു വന്നിരിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഹാരിസണി ന്റെ പിന്തുണയോടെ സംഘടന പിടിച്ചെടുത്തു തന്നെ തകര്‍ക്കാ നാണ് ഇപ്പോഴത്തെ നീക്കം. സമരഭൂമിയില്‍ തൊഴില്‍ ചെയ്തു ജീവിക്കാനാണ് ഞാന്‍ എല്ലാവ രോടും പറഞ്ഞത്. ഓരോ കുടും ബങ്ങള്‍ക്കും 50 സെന്റ് ഭൂമി വീതം തിരിച്ചു നല്‍കി. കുടില്‍ കെട്ടാന്‍ സഹായം ചെയ്തു. ലഭിച്ച ഭൂമിയില്‍ കൃഷി ചെയ്യാന്‍ താത് പര്യമില്ലാത്ത ചിലര്‍ പുറത്തുപോയി തനിക്കി താരായി പ്രവര്‍ ത്തിച്ചു. അവരുടെ തന്ത്രങ്ങളില്‍ സമര ഭൂമിയിലുള്ളവരും കുടുങ്ങി. ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീകളെയും കുട്ടികളെയും ചിലര്‍ ഉപദ്രവിക്കാന്‍ തുടങ്ങി.
അങ്ങനെ ചെയ്തവരോട് പുറത്തു പോയി മറ്റെവിടെയെ ങ്കിലും താമസിച്ചു കൊള്ളാന്‍ പറഞ്ഞു. അവര്‍ പുറത്തിറങ്ങി എനിക്കെതിരെ ആരോപണം ഉന്നയിച്ചു. പണം തട്ടിയെടുത്തെന്നും പരാതി നല്‍കി. സമരം നടത്തിയതിനും പണം തട്ടിയെന്നും ദേഹോപദ്രവമേല്‍പ്പിച്ചതിനുമെല്ലാമായി എനിക്കെതിരെ 22 ഓളം കേസുകളുണ്ട്. അസുഖമായതിനാല്‍ ഇപ്പോള്‍ ഒരു കേസിനും പോകുന്നില്ല. കെഎസ്ഇബിയിലെ ജീവനക്കാരനായിരുന്ന എനിക്ക് പെന്‍ഷന്‍ കിട്ടുന്ന പണം കൊണ്ടാണ് മരുന്നും ചികിത്സ യുമായി കഴിയുന്നത്. ളാഹയില്‍ ഒന്നരയേക്കര്‍ റബര്‍ തോട്ടമുള്ള പുരയിടം പെന്‍ഷന്‍ കിട്ടിയ പണം കൊണ്ടു വാങ്ങിയതാണ്. മക്കള്‍ ജോലി ചെയ്തു ജീവിക്കുന്നു. താനും സമരക്കാരും കെട്ടിയുയര്‍ത്തിയ ഓഫീസില്‍ തന്നെയായി രിക്കും അന്ത്യശ്വാസം വരെയും എന്റെ ജീവ തം. ഓഫീസും സ്ഥലവും സംഘടനയുടെ പ്രസിഡന്റിന്റെ പേരിലാണ്. ആര് പ്രസിഡന്റാ യാലും അവരുടെ പേരിലാകുമെന്നു ളാഹ ഗോപാലന്‍ പറയുന്നു.