തമിഴ് നാട്ടില്‍ ഉല്ലാസയാത്രയ്ക്ക് പോയ എട്ടംഗസംഘത്തിലെ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

tvm-maranamപോത്തന്‍കോട്: കഴക്കൂട്ടം  ശാന്തി നഗറില്‍ നിന്ന് തമിഴ് നാട്ടിലേക്ക്  ഉല്ലാസയാത്രയ്ക്കുപോയ എട്ടംഗ സംഗത്തിലെ ഒരാള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ശ്രീകാര്യം പുല്ലുകാട് വിളയില്‍  വീട്ടില്‍ രവിന്ദ്രന്റെയും സുധര്‍മ്മയുടെയും മകന്‍ അജയന്‍ എന്ന ബിനു (36) അാണ് തിങ്കളാഴ്ച വൈകുന്നേരം ആറോടെ തമിഴ്‌നാട്ടിലെ നാഗര്‍കോവിലില്‍ നിന്നും 40 കിലോമീറ്റര്‍ മാറി കുലശേഖരത്തിന് സമീപം തിരുവെട്ടൂര്‍ അാറ്റിലാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്.

കൂട്ടുകാരുമൊത്ത് ശാന്തിനഗറിലെ സഹോദരിയുടെ വീട്ടില്‍ നിന്ന് എട്ടംഗസംഗം തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഉല്ലാസയാത്രയ്ക്കായി തമിഴ്‌നാട്ടിലെ കുലശേഖരത്തേയ്ക്ക് പോയത്. കുലശേഖരത്തെ തൊട്ടിപ്പാലത്തില്‍ തിരുവെട്ടൂര്‍ അാറ്റില്‍ കുളിയ്ക്കാനിറങ്ങിയപ്പോഴാണ് അജയന്‍ ഒഴുക്കില്‍പ്പെട്ടതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.

സംഘത്തില്‍പ്പെട്ടവരും, നാട്ടുകാരും തമിഴ്‌നാട് പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വൈകുന്നേരം ആറിന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കെട്ടിട നിര്‍മാണ തൊഴിലാളിയായ അജയന്‍ അവിവാ ഹിതനാണ്. ബാബു, വിനോദ്്്, ബിജു, ബീന, ലീന, സീന, സജീന എന്നിവര്‍ സഹോദരങ്ങളാണ്. കുലശേഖ രം ജനറല്‍ അാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാ ഴ്ച ഉച്ചയോടുകൂടി വീട്ടുവളപ്പില്‍ സംസ്കരിക്കും.

Related posts