നെടുമ്പാശേരി-കല്‍പറ്റ സര്‍വീസ് ആരംഭിച്ചു; ഗള്‍ഫ് യാത്രക്കാര്‍ക്ക് ആശ്വാസം

tcr-ksrtcചാവക്കാട്: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് കല്‍പറ്റയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് തുടങ്ങി.നെടുമ്പാശേരിയില്‍ നിന്ന് പുലര്‍ച്ചെ 5.30ന് പുറപ്പെടുന്ന ബസ് വൈകിട്ട് 5.15ന് കല്‍പറ്റയില്‍ നിന്ന് തിരിച്ച് നെടുമ്പാശേരിയില്‍ രാത്രി 12ന് എത്തിച്ചേ രും. കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചപ്പോള്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിന്റെ വടക്കന്‍ ജില്ലയിലേക്കുള്ളവരുടെ യാത്ര ദുരിതമായി. കരിപ്പൂരില്‍ എത്തിയിരുന്ന ഗള്‍ഫ് യാത്രക്കാര്‍ നെടുമ്പാശേരിയില്‍ വിമാനം ഇറങ്ങാന്‍ തുടങ്ങി. അവിടെനിന്ന് വടക്കന്‍ മേഖലയിലേക്ക് പോകാന്‍ പ്രയാസമായി.
ഇതേതുടര്‍ന്ന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീകോയുടെ ചെയര്‍മാന്‍ തിരുവത്ര ഹാഷിം മുഖ്യമന്ത്രി, ഗതാഗതമന്ത്രി, കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് പലതവണ നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ സര്‍വീസ് ആരംഭിച്ചത്.നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടുന്ന ബസ് തൃശൂര്‍, ഗുരുവായൂര്‍, ചാവക്കാട്, ചമ്രവട്ടം, തിരൂര്‍, കോഴിക്കോട് വഴി കല്‍പറ്റയില്‍ എത്തും. അവിടെനിന്ന് വൈകിട്ട് യാത്ര തിരിക്കുന്ന ബസ് രാത്രി നെടുമ്പാശേരിയില്‍ എത്തും.

ദേശീയപാത 17ലെ സമീപ സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും എടക്കഴിയൂര്‍, പൊന്നാനി, പരപ്പനങ്ങാടി, വള്ളിക്കുന്ന് എന്നീ മേഖലയില്‍ ഉള്ളവര്‍ക്കും പുതിയ സര്‍വീസ് അനുഗ്രഹമാണ്.നെടുമ്പാശേരിയില്‍ നിന്ന് തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ബസുകള്‍ ഉണ്ടെങ്കിലും തീരമേഖലയെ ബന്ധപ്പെടുത്തിയുള്ള പുതിയ സര്‍വീസ് ആശ്വാസമാണ്.

Related posts